കേരള സര്‍വകലാശാല ആസ്ഥാനത്ത് കെട്ടിടത്തിന് മുകളില്‍ കയറി കെ എസ് യു പ്രവര്‍ത്തകരുടെ ആത്മഹത്യാ ഭീഷണി. യൂണിവേഴ്‌സിറ്റി കോളേജിലെ ക്രമക്കേടുകള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്നവരാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്
കേരള സര്‍വകലാശാല ആസ്ഥാനത്ത് കെട്ടിടത്തിന് മുകളില്‍ കയറി കെ എസ് യു പ്രവര്‍ത്തകരുടെ ആത്മഹത്യാ ഭീഷണി. യൂണിവേഴ്‌സിറ്റി കോളേജിലെ ക്രമക്കേടുകള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്നവരാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്.
സര്‍വകലാശാല വി സി ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ ഇറങ്ങിവരുന്ന പടികളിലാണ് കെ എസ് യു പ്രവര്‍ത്തകര്‍ സമരം നടത്തുന്നത്. ഇതിനിടെയാണ് പ്രവര്‍ത്തകരില്‍ ചിലര്‍ കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്.
യൂണിവേഴ്സിറ്റിയിലെ ശരികേടുകള്‍ ചോദ്യം ചെയ്തതിനാണ് അഖിൽ എന്ന യുവാവിന് ഈ ഗതി വന്നത്. സംഘര്‍ഷത്തിനിടെ അഖിലിനെ കുത്തിയെന്ന് പ്രതികള്‍ സമ്മതിച്ചതായാണ് പൊലീസ് വ്യക്തമാക്കുന്നത്. കുത്തിയത് താനാണെന്ന് ശിവരഞ്ജിത്തും സമ്മതിച്ചിട്ടുണ്ട്.
പൊലീസ് റാങ്ക് ലിസ്റ്റില്‍ ഒന്നാമനായി ശിവരഞ്ജിത്ത് ഉള്‍പ്പെട്ടതിന് പിന്നില്‍ ക്രമക്കേടുണ്ടെന്ന് അഖില്‍ ആരോപിച്ചിരുന്നതായി വിവരമുണ്ട്. പൊലീസ് പട്ടികയില്‍ ശിവരഞ്ജിത്ത് ഇടം നേടുന്നത് ആര്‍ച്ചറിയില്‍ ചാമ്പ്യന്‍ എന്ന നിലയിലാണ്. പങ്കെടുത്ത മത്സരങ്ങളുടെ കാര്യത്തില്‍ സംശയമുണ്ടെന്ന് അഖില്‍ ആരോപിച്ചതായാണ് സൂചന. എന്നാൽ ശിവരഞ്ജിത്ത് പി എസ് സിയ്ക്ക് സമര്‍പ്പിച്ചത് വ്യാജ സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റാണെന്നു ഇപ്പോൾ തെളിഞ്ഞു .അതിന്റെ പ്രതികാരമായാണ് അഖിലിനെ കുത്തിയത്.
കോളേജിലെ പരീക്ഷാ നടത്തിപ്പിനെക്കുറിച്ചും ആരോപണം ഉയര്‍ന്നിട്ടുണ്ട്. വിദ്യാര്‍ത്ഥി നേതാക്കളും അവരുടെ അടുപ്പക്കാരും പരീക്ഷയില്‍ 'ഉന്നത വിജയം' നേടുന്നത് അദ്ധ്യാപകരുടെയും ജീവനക്കാരുടെയും സഹായത്തോടെയാണെന്നാണ് ആരോപണം.
പരീക്ഷകളുടെ നടത്തിപ്പ് സംബന്ധിച്ച് സര്‍വകലാശാല നല്‍കുന്ന നിര്‍ദ്ദേശങ്ങളൊന്നും യൂണിവേഴ്‌സിറ്റി കോളേജ് അധികൃതര്‍ പാലിക്കാറില്ല. ഉത്തരക്കടലാസുകള്‍ പരീക്ഷയ്ക്കു മുന്‍പ് ജീവനക്കാര്‍ അടിച്ചുമാറ്റി നല്‍കുമെന്നാണു പ്രധാന ആരോപണം. കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി അഖിലിനെ കുത്തിയ കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് സര്‍വകലാശാലയുടെ ഉത്തരക്കടലാസുകള്‍ക്ക് പുറമെ, ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറുടെ സീലും കണ്ടെത്തിയിരുന്നു. ഉത്തരക്കടലാസുകള്‍ കോളേജ് ഓഫീസില്‍ നിന്ന് എടുത്തുനല്‍കിയത് ജീവനക്കാരാണെന്നാണ് സംശയം. ഉത്തരക്കടലാസുകള്‍ പുറത്തുകൊണ്ടുപോയി എഴുതി തിരികെയെത്തിക്കാന്‍ അനുവദിക്കുന്നതായും ആക്ഷേപമുണ്ട്
പലപ്പോഴും പി എസ് സി പരീക്ഷ ജോലികൾക്ക് അധ്യാപകർ എത്താറില്ല, പകരം ജീവനക്കാർ തന്നെ പരീക്ഷാനടത്തിപ്പ് ഏറ്റെടുക്കുകയാണത്രെ പതിവ്
ഇവര്‍ വിദ്യാര്‍ഥി നേതാക്കളുടെ അടുപ്പക്കാരായതിനാല്‍ ഒഎംആര്‍ ഷീറ്റുകള്‍വരെ കോളജിനു പുറത്തേക്കു പോകും. എല്ലാ ചോദ്യങ്ങൾക്കും കൃത്യമായി ഉത്തരം എഴുതി ആൻസർ ഷീറ്റ് ഭദ്രമായി തിരിച്ചെത്തും .ചോദ്യക്കടലാസ് ചോര്‍ത്തി ഉത്തരക്കടലാസില്‍ നേരത്തേ എഴുതിവെയ്ക്കുന്ന പതിവുമുണ്ട്
ഇതെല്ലാം അന്വേഷിക്കണമെന്നും നടപടിയുണ്ടാകണമെന്നും ആവശ്യപ്പെട്ടാണ് കെ എസ് യു പ്രവര്‍ത്തകര്‍ സര്‍വകലാശാല ആസ്ഥാനത്തേക്ക് പ്രകടനം നടത്തുന്നത്.
https://www.facebook.com/Malayalivartha