സി.പി.എം കൊലപ്പെടുത്തിയ ടി.പി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമയേയും സി.പി.എം ജനപ്രതിനിധികളുടെ ദുര്‍വാശി കാരണം ആത്മഹത്യ ചെയ്യേണ്ടിവന്ന ആന്തൂരിലെ പ്രവാസി വ്യവസായിയും പാര്‍ട്ടി അനുഭാവിയുമായ സാജന്റെ ഭാര്യയേയും പാര്‍ട്ടി എന്തിന് വേട്ടയാടുന്നു
സി.പി.എം കൊലപ്പെടുത്തിയ ടി.പി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമയേയും സി.പി.എം ജനപ്രതിനിധികളുടെ ദുര്‍വാശി കാരണം ആത്മഹത്യ ചെയ്യേണ്ടിവന്ന ആന്തൂരിലെ പ്രവാസി വ്യവസായിയും പാര്‍ട്ടി അനുഭാവിയുമായ സാജന്റെ ഭാര്യയേയും പാര്‍ട്ടി എന്തിന് വേട്ടയാടുന്നു. ടി.പി പാര്‍ട്ടി വിട്ട നേതാവായിരുന്നെങ്കില്‍ സാജന്‍ പാര്‍ട്ടി വിട്ടിരുന്നില്ല. രണ്ട് സംഭവങ്ങളിലും മുഖം രക്ഷിക്കാന്‍ സി.പി.എം പാര്‍ട്ടി മുഖപത്രത്തിലൂടെയും സൈബര്‍ ഇടങ്ങളിലൂടെയും വ്യാജപ്രചരണങ്ങള്‍ നടത്തുകയാണെന്ന് കെ.കെ രമ ചൂണ്ടിക്കാട്ടുന്നു. ബിനയും മക്കളും ചേര്‍ന്ന് നടത്തിയ പത്രസമ്മേളനം തന്റെ ഉറക്കം നഷ്ടപ്പെടുത്തിയെന്ന് കെ.കെ രമ പറയുന്നു. ഒരു കാലത്ത് വിശ്വസിച്ചിരുന്ന സി.പി.എം ഇപ്പോള്‍ വേട്ടയാടുകയാണെന്നും താനും മക്കളും കൂടി ഇല്ലാതാവേണ്ട അവസ്ഥയാണെന്നും ബിന പറയുമ്പോള്‍ ഞെട്ടലോടെ കേള്‍ക്കുന്ന ലക്ഷക്കണക്കിന് മലയാളികളില്‍ ഒരാളാണ് ഞാനെന്നും എത്രമേല്‍ വെല്ലുവിളികള്‍ നേരിടേണ്ടി വന്നാലും ധൈര്യമായിരിക്കണം . തളര്‍ന്നു പോവരുതെന്നും പറഞ്ഞ രമ ബീനയ്ക്ക് കത്തെഴുതി.
ബീനയിപ്പോള്‍ അനുഭവിക്കുന്ന താങ്ങാനാവാത്ത ദു:ഖവും ഏകാന്തതയും അപമാനഭാരവും തനിക്ക് മനസ്സിലാക്കാനാകുമെന്നും രമ പറയുന്നു. പ്രാണനായവന്റെ വേര്‍പാട് മാത്രമല്ല സഹോദരീ ,നമ്മെ ഒരുമിച്ചു നിര്‍ത്തുന്നത് . ആരുടെ ചെയ്തികളാലാണോ നമുക്കിരുവര്‍ക്കുമീ ദുരന്തമുണ്ടായത് , അതിനു ശേഷവും അപവാദങ്ങളാലും നുണകളാലുമവര്‍ നമ്മെ വേട്ടയാടുന്നു എന്നതാണ്. നമ്മുടെ പ്രിയപ്പെട്ടവരുടെ ഓര്‍മ്മകളെപ്പോലും അപമാനിക്കുന്നു എന്നതാണ് നമ്മെ ഒന്നിപ്പിക്കുന്നത് . ചന്ദ്രശേഖരനെ അരുംകൊല ചെയ്ത ശേഷം പൊതുസമൂഹത്തില്‍ നിന്നു നേരിട്ട ചോദ്യങ്ങള്‍ മറികടക്കാന്‍ അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തെപ്പോലും അപവാദ പ്രചരണങ്ങള്‍ കൊണ്ട് കടന്നാക്രമിക്കുകയായിരുന്നല്ലോ സി.പി.എം നേതൃത്വം. ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വത്തിന് ശേഷം വീട്ടിലൊതുങ്ങാതെ അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെ മുന്നോട്ടു കൊണ്ടുപോയി എന്നതാണ് താന്‍ ചെയ്ത കുറ്റമെന്നും രമ പറയുന്നു.
സി പി എമ്മിന്റെ ഔദ്യോഗിക പത്രമായ ദേശാഭിമാനി നേരിട്ടാണ് ബീനയ്‌ക്കെതിരായ അപവാദ പ്രചരണത്തിന് നേതൃത്വം നല്‍കുന്നത് . സാജന്റെ വീട്ടിലെ ഫോണില്‍ നിരന്തരമായി വിളിക്കുന്ന ഡ്രൈവറായ യുവാവാണ് , ആ ഫോണ്‍ കോളുകളാണ് ഈ ദാരുണ സംഭവത്തിനു പിറകിലെന്ന് പച്ചക്കള്ളമെഴുതിവിടുന്ന ദേശാഭിമാനി ലേഖകന്‍ ഒരു മഞ്ഞപ്പത്ര നിലവാരത്തിലേക്കാണ് താഴ്ന്നതെന്ന് കെ.കെ രമ ആരോപിക്കുന്നു. സ്ത്രീവിരുദ്ധം മാത്രമല്ല , മനുഷ്യത്വ വിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണ് ഈ വാര്‍ത്ത . ദേശാഭിമാനി വാര്‍ത്തയെത്തുടര്‍ന്ന് അതിനേക്കാള്‍ വഷളായ രീതിയില്‍ ഒരു ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഈ ആക്രമണം സൈബറിടത്തില്‍ കൂടി വ്യാപിപ്പിച്ചത് . ടി.പി.ചന്ദ്രശേഖരന്റെ വ്യക്തിത്വത്തെക്കുറിച്ചും കേട്ടാലറയ്ക്കുന്ന നുണകള്‍ നിര്‍മ്മിച്ച് പ്രചരിപ്പിക്കുകയായിരുന്നു അക്കാലത്ത് ഈ ഓണ്‍ലൈന്‍. ഈ രണ്ടു വാര്‍ത്തകളേയും മുന്‍നിര്‍ത്തി സി.പി.എം അനുകൂല വാട്‌സാപ്പ് ഗ്രൂപ്പുകളിലും ഫേസ്ബുക്ക് പേജുകളിലും ബീനയെ ആക്രമിക്കുന്നത്.
സി പി എമ്മിനെ പിന്തുണയ്ക്കുന്ന വനിതാ പൊതുപ്രവര്‍ത്തകരും സാംസ്‌കാരിക പ്രവര്‍ത്തകരും ഇത് സംബന്ധിച്ച് പ്രതികരിക്കാന്‍ തയ്യാറാവണം .
ഇവര്‍ പ്രചരിപ്പിക്കും പോലെ ഭാര്യയുടെ സ്വഭാവത്തിലെ പ്രശ്‌നങ്ങളാണ് സാജന്റെ ആത്മഹത്യയിലേക്ക് നയിച്ചതെങ്കില്‍ ആ പ്രശ്‌നത്തിന് പരിഹാരം കാണാനാണോ അദ്ദേഹം നിരന്തരം ഇജങ സംസ്ഥാന /ജില്ലാ നേതാക്കന്മാരെ സമീപിച്ചിരുന്നത് ? തദ്ദേശഭരണ വകുപ്പിന്റെ ശ്രദ്ധയിലും സി.പി.എം നേതാവായ ജയിംസ് മാത്യുവിന്റെ ശ്രദ്ധയിലും അയാള്‍ കൊണ്ടുവരാന്‍ ശ്രമിച്ച പ്രശ്‌നമെന്താണ് ? സാജന്റെ ഭാര്യയെ നിയന്ത്രിക്കുന്നതിലാണോ തദ്ദേശഭരണ സമിതിക്ക് വീഴ്ചപറ്റി എന്ന് ഇവരുടെ കമ്മിറ്റികള്‍ കണ്ടെത്തിയത് ? കെ.കെ രമ ചോദിക്കുന്നു.
https://www.facebook.com/Malayalivartha