ജനമാണ് പരമാധികാരിയെന്ന് പിണറായി... അടി കിട്ടിയപ്പോൾ ബോധം വീണുl
സുപ്രീം പവർ,അൾട്ടിമേറ്റ് പവർ എന്നൊക്കെ സാധാരണ ജനങ്ങളെ വിലയിരുത്തുന്നത്. ഒരു രാജ്യത്തിൻറെ യഥാർത്ഥ ശക്തി സ്രോതസ് അവരാണ് പ്രജകൾ ..എന്നാൽ പലപ്പോഴും ഭരണാധികാരികൾ അത് തിരിച്ചറിയാതെ പോകും ,എന്നാൽ തിരിച്ചറിയുമ്പോയേക്കും ഏറെ വൈകിപ്പോകും ,അങ്ങനെ ഒരു വൈകിയ തിരിച്ചറിവാണ് ഇപ്പോൾ നമ്മുടെ മുഖ്യന് വന്നേക്കുന്നത്.കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ചപ്പോൾ അദ്ദേഹം അത് പറയുകയും ചെയ്തു,ജനങ്ങളാണു പരമാധികാരികളെന്ന യാഥാർഥ്യം വിസ്മരിക്കരുത് എന്ന്. ഓഫിസുകളിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ 3 മാസത്തിനകം തീർപ്പാക്കുമെന്നു ഇതിനുവേണ്ടി പ്രത്യേക അദാലത്തുകൾ സംഘടിപ്പിക്കാൻ വകുപ്പു മേധാവികളോട്ട് നിർദേശം നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു . വേണ്ടത്ര ജീവനക്കാരും ഉദ്യോഗസ്ഥരും ഉണ്ടായിട്ടാണ് ഫയലുകൾ കെട്ടിക്കിടക്കുന്നത്. ഇക്കാര്യത്തിൽ തങ്ങൾ വഹിച്ച പങ്ക് എന്താണെന്നു ജീവനക്കാരും ഉദ്യോഗസ്ഥരും ചിന്തിക്കണം.
ജനങ്ങളാണു പരമാധികാരികളെന്ന യാഥാർഥ്യം വിസ്മരിക്കരുത്. ഇടതു സർക്കാർ അധികാരത്തിൽ വന്നപ്പോൾ പല ദുഷ്പ്രവണതകൾക്കും അന്ത്യമാകുമെന്നു സാധാരണക്കാർ വിശ്വസിച്ചു. അവരെ നിരാശയിലേക്കു തള്ളിവിടരുത്. ജനങ്ങളുടെ പ്രശ്നങ്ങൾക്കു പരിഹാരം കാണുന്നതിനു പ്രധാന്യം നൽകണം. ആനുകൂല്യങ്ങളും അവകാശങ്ങളും നേടിയെടുക്കുന്നതിനു മാത്രം ജീവനക്കാരനും ഉദ്യോഗസ്ഥരും മുൻതൂക്കം നൽകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ജനങ്ങളിൽ നിന്നും പാർട്ടി അകന്നതാണ് ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവിയ്ക് കാരണമെന്ന് സിപിഎം തിരിചറിഞ്ഞിരുന്നു ,ആ വഴിയേ ജനങ്ങളാണ് ഏറ്റവും വലിയ പരമാധികാരം എന്ന തിരിച്ചറിവിലേക്കും എത്തിരിക്കുകയാണ് പിണറായി സർക്കാർ. മുഖം മിനുക്കൽ നടപടികളുടെ ഭാഗമാണെന്ന സൂചനകളാണ് പുറത്തു വരുന്നത് .
https://www.facebook.com/Malayalivartha