ഊറിച്ചിരിച്ച് ട്രംപ്... രണ്ട് ദിവസത്തിനുള്ളില്‍ അന്താരാഷ്ട്ര ശ്രദ്ധ നേടിയ മൂന്ന് തീരുമാനങ്ങള്‍ പാകിസ്ഥാനെ കൊണ്ടെടുപ്പിച്ച മോദിക്ക് കയ്യടി; വ്യോമ പാത തുറന്ന് തന്നതിന് പിന്നാലെ മുംബയ് ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയിദ് അറസ്റ്റിലായതും കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ അനുകൂല വിധി സമ്പാദിച്ചതും പാകിസ്ഥാന് കനത്ത തിരിച്ചടിയായി

രണ്ടാമതും അധികാരത്തിലേറ്റ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കരുത്ത് വെളിവാകുന്ന 3 സംഭവമാണ് രണ്ട് ദിവസത്തിനുള്ളില്‍ സംഭവിച്ചത്. ഒരിക്കലും നടക്കില്ലെന്ന് വിചാരിച്ച സംഭവങ്ങളാണ് പാകിസ്ഥാനുമേലുള്ള ശക്തമായ സമ്മര്‍ദ ഫലമായി നടപ്പിലാക്കാന്‍ കഴിഞ്ഞത്. ഇതിലേറ്റവും പ്രധാനമായിരുന്നു കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ നിന്നുണ്ടായ അനുകൂല വിധി. ഇന്ത്യ നടത്തിയ നീണ്ട പരിശ്രമങ്ങളുടെ വിജയം കൂടിയായിരുന്നു ഇത്. പാക് തടവില്‍ കഴിയുന്ന ജാദവിന് നീതിയുറപ്പാക്കാന്‍ വിശ്രമമില്ലാത്ത നയതന്ത്ര പോരാട്ടവും നിയമ പോരാട്ടവുമാണ് ഇന്ത്യ മോദിയുടെ നേതൃത്വത്തില്‍ നടത്തിയത്.
അദ്ദേഹത്തെ കാണാന്‍ നയതന്ത്ര പ്രതിനിധികളെപ്പോലും അനുവദിക്കാതിരുന്ന പാകിസ്താന്‍ അദ്ദേഹത്തിനെതിരെ ആരോപണങ്ങള്‍ പലതും കെട്ടിച്ചമച്ചു. പാക് സൈനിക കോടതി അദ്ദേഹത്തിന് വധശിക്ഷ വിധിച്ചതോടെയാണ് ഇന്ത്യ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുന്നത്.
ഇതിന് മുമ്പ് ഇന്നലെയുണ്ടായ പ്രധാന സംഭവമായിരുന്നു മുംബയ് ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയിദ് അറസ്റ്റിലായെന്ന റിപ്പോര്‍ട്ട്. പാക് മാദ്ധ്യമങ്ങളാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഭീകരതയ്ക്കുള്ള ഫണ്ടിംഗ് നിരീക്ഷിക്കുന്ന ആഗോള സംഘടനയായ ഫിനാന്‍ഷ്ല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ അന്ത്യശാസനത്തിന് പിന്നാലെയാണ് പാക് ഭരണകൂടം ഹാഫിസ് സയിദിന്റെ
ഈ വര്‍ഷം ഒക്ടോബറിനകം ഭീകരസംഘടനകള്‍ക്ക് സാമ്പത്തിക സഹായം ചെയ്യുന്നവര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് പാകിസ്ഥാന്‍ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് മുന്നറിയിപ്പു നല്‍കിയിരുന്നു. 2008ലാണ് മുംബയിലെ താജ് ഹോട്ടലില്‍ ഉള്‍പ്പെടെയുള്ള വിവിധ സ്ഥലങ്ങളില്‍ ബോംബ് ആക്രമണവും വെടിവയ്പ്പും നടന്നത്. ഇതിനെ തുടര്‍ന്ന് ഹാഫിസ് സയ്ദിന്റെ തലയ്ക്ക് 10 മില്ല്യണ്‍ ഡോളര്‍ അമേരിക്ക വാഗ്ദാനം ചെയ്തിരുന്നു.
കഴിഞ്ഞ ദിവസമുണ്ടായ പാകിസ്ഥാന്റെ സുപ്രധാന തീരുമാനമായിരുന്നു ബാലക്കോട്ട് ആക്രമണത്തെ തുടര്‍ന്ന് അടച്ച വ്യോമ പാത തുറന്ന് തന്നത്. വ്യോമപാത അടച്ച പാകിസ്താന്റെ നടപടിയെത്തുടര്‍ന്ന് രാജ്യത്തെ വിമാന ക്കമ്പനികള്‍ക്ക് വന്‍ നഷ്ടം നേരിട്ടിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ 12.41 ഓടെയാണ് എല്ലാ വിമാനക്കമ്പനികള്‍ക്കും പാക് വ്യോമപാതയിലൂടെ പറക്കാന്‍ അവര്‍ അനുമതി നല്‍കിയത്. വ്യോമപാത അടച്ചതിനാല്‍ വിമാനങ്ങള്‍ വഴിമാറി പോകേണ്ടി വരുന്നതുമൂലമുള്ള കനത്ത സാമ്പത്തിക നഷ്ടം കണക്കിലെടുത്ത് എയര്‍ഇന്ത്യ യൂറോപ്പ്, അമേരിക്ക സര്‍വീസുകളില്‍ ചിലത് താത്കാലികമായി നിര്‍ത്തിവെക്കുകയും മറ്റുചിലത് വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു. മോദിയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് വ്യോമപാത തുറന്നത്.
അതേസമയം കുല്‍ഭൂഷണ്‍ ജാദവിന് പാകിസ്താന്‍ സൈനിക കോടതി വിധിച്ച വധശിക്ഷ റദ്ദാക്കിക്കൊണ്ടുള്ള അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി സത്യത്തിന്റെ സത്യത്തിന്റെയും നീതിയുടെയും വിജയമാണെന്ന് നരേന്ദ്ര മോദി പറഞ്ഞു. വിധിയെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു.
വസ്തുതകള്‍ വിശദമായി പഠിച്ച് വിധി പ്രസ്താവിച്ച അന്താരാഷ്ട്ര നീതിന്യായ കോടതിക്ക് അഭിനന്ദനം. കുല്‍ഭൂഷണ്‍ ജാദവിന് നീതി ലഭിക്കുമെന്ന ഉറപ്പുണ്ട്. ഓരോ ഇന്ത്യക്കാരന്റെയും സുരക്ഷയും ക്ഷേമവും മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ എല്ലായ്‌പോളും പ്രവര്‍ത്തിക്കുന്നത് മോദി ട്വീറ്റില്‍ പറയുന്നു.
കുല്‍ഭൂഷണ്‍ ജാദവിന് വധശിക്ഷ നല്‍കിക്കൊണ്ടുള്ള പാക് സൈനിക കോടതി വിധിക്കെതിരെ ഇന്ത്യ നല്‍കിയ ഹര്‍ജിയിലാണ് ഇന്ത്യയ്ക്കനുകൂലമായി അന്താരാഷ്ട്ര നീതിന്യാ കോടതിയുടെ വിധി ഉണ്ടായത്. വധശിക്ഷ തടഞ്ഞ അന്താരാഷ്ട്ര കോടതി, പാക് സൈനിക കോടതിയുടെ വിധി പുനഃപരിശോധിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. കൂടാതെ കുല്‍ഭൂഷണ് നയതന്ത്ര സഹായം നല്‍കണമെന്നും ഉത്തരവിട്ടു. ഇതെല്ലാം കണ്ട് ലോക പോലീസായ ട്രംപ് ഊറി ചിരിക്കുന്നുണ്ട്. കാരണം പാക് പ്രധാനമന്ത്രി അമേരിക്കന്‍ സന്ദര്‍ശനം കാത്തിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























