അപകട സമയത്ത് താന്‍ മദ്യപിച്ചിരുന്നില്ല, മാധ്യമങ്ങള്‍ പറയുന്നതനുസരിച്ച് തനിക്കെതിരെ നടപടി സ്വീകരിക്കുന്നു:- രാഷ്ട്രീയക്കാര്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിച്ച വൈരാഗ്യം കേസിന് ഇടയാക്കി- തനിക്കെതിരെ ഉയർന്ന കുറ്റങ്ങള്‍ എല്ലാം നിഷേധിച്ചു കൊണ്ട് ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യാപേക്ഷ

മാധ്യമപ്രവർത്തകന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ തനിക്കെതിരെ ഉയർന്ന കുറ്റങ്ങള്‍ എല്ലാം നിഷേധിച്ചു കൊണ്ട് ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യാപേക്ഷ. അപകട സമയത്ത് താന്‍ മദ്യപിച്ചിരുന്നില്ലെന്ന് ശ്രീറാം ജാമ്യാപേക്ഷയില്‍ പറയുന്നു. മാധ്യമങ്ങള്‍ പറയുന്നതനുസരിച്ച് തനിക്കെതിരെ നടപടി സ്വീകരിക്കുകയാണെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.
രാഷ്ട്രീയക്കാര്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിച്ച വൈരാഗ്യം കേസിന് ഇടയാക്കിയെന്നും, ഉത്തരവാദിത്തമുള്ള സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനാണ് താനെന്നുമാണ് ജാമ്യാപേക്ഷയില്‍ പറയുന്നത്. അപകടത്തില്‍ തനിക്കും ഗുരുതരപരിക്കുണ്ട്. ഇടതുകൈയ്ക്ക് പൊട്ടലുണ്ടെന്നും ശ്രീറാം പറയുന്നു. സ്വകാര്യ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റാനായി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി (അഞ്ച്)മജിസ്‌ട്രേട്ട് എസ്‌ആര്‍ അമലിന്റെ വീട്ടിലെത്തിച്ചപ്പോഴാണ് ജാമ്യാപേക്ഷ നല്‍കിയത്. അപേക്ഷ മജിസ്‌ട്രേട്ട് സ്വീകരിച്ചില്ല. തിങ്കളാഴ്ച കോടതിയില്‍ നല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു. അതെസമയം ജാമ്യാപേക്ഷ ഇന്നു പരിഗണിക്കും. ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക.
https://www.facebook.com/Malayalivartha

























