നെടുമ്പാശേരി വിമാനത്താവളം റൺവേ സാധാരണ രീതിയിലായി ; ഉച്ചയ്ക്ക് 12 മണിയോടെ വിമാനത്താവളത്തിന്റെ പ്രവർത്തനം പുനഃരാരംഭിച്ചു ... അബുദാബി വിമാനം ഇറങ്ങി...

നെടുമ്പാശേരി വിമാനത്താവളം റൺവേ സാധാരണ രീതിയിലായി ; ഉച്ചയ്ക്ക് 12 മണിയോടെ വിമാനത്താവളത്തിന്റെ പ്രവർത്തനം പുനഃരാരംഭിച്ചു ... അബുദാബി വിമാനം ഇറങ്ങി...
കനത്ത മഴയെത്തുടർന്ന് പ്രവർത്തനം നിർത്തിവച്ച നെടുമ്പാശേരി വിമാനത്താവളം തുറന്നു . ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ വിമാനത്താവളത്തിന്റെ പ്രവർത്തനം പുനഃരാരംഭിച്ചു ..അബുദാബി– കൊച്ചി ഇൻഡിഗോ വിമാനം 12.25ന് വിമാനത്താവളത്തില്‍ ഇറങ്ങി. മുംബൈയിൽ നിന്നുള്ള ഇൻഡിഗോ വിമാനം 12.32നും ഇറങ്ങി...
മസ്‌ക്കറ്റിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം, മാലദ്വീപിൽ നിന്നുള്ള ഇൻഡിഗോ വിമാനം, തിരുച്ചിറപ്പള്ളി, ബംഗളൂരുവിൽ നിന്നുള്ള വിമാനങ്ങളും കൊച്ചിയിൽ ഇറങ്ങും. 1.35ന് ബംഗളൂരുവിലേക്കുള്ള എയർ ഏഷ്യ വിമാനം പുറപ്പെടും. 2.05ന് അഹമ്മദാബാദ് (ഗോ എയർ), 2.55ന് ഹുബ്ലി (ഇൻഡിഗോ) വിമാനങ്ങൾ പുറപ്പെടും..
കഴിഞ്ഞ വെള്ളിയാഴ്ചയാണ് നെടുമ്പാശേരി വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചത്.
വിമാനത്താവളത്തിന്റെ പ്രവർത്തന മേഖലയുടെ 60 ശതമാനവും അപ്പോൾ വെള്ളത്തിനടിയിലായിരുന്നു. ടെർമിനൽ മൂന്നിലെ ചരക്കു കയറ്റുന്ന ഭാഗം, ഫയർ സ്റ്റേഷൻ, ടാക്സി വേ തുടങ്ങിയ ഇടങ്ങളിലെല്ലാം വെള്ളം കയറി. എന്നാൽ ടെർമിനൽ കെട്ടിടത്തിന് അകത്ത് വെള്ളം കയറിയിരുന്നില്ല. ഏഴ് വിമാനങ്ങളാണ് നെടുമ്പാശേരിയിൽ കുടുങ്ങിയത്. കൊച്ചിയിയിൽ എത്തേണ്ട വിമാനങ്ങൾ കരിപ്പൂർ വിമാനത്താവളത്തിൽ ഇറക്കുകയും ചെയ്തു. മഴയ്ക്കു ശമനമില്ലാത്തതും ജലനിരപ്പ് ഉയർന്നതും കണക്കിലെടുത്ത് കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവാക്കുന്നതിനു വിമാനത്താവളത്തിന്റെ പ്രവർത്തനം ഞായറാഴ്ചവരെ നിർത്തിവയ്ക്കാൻ തീരുമാനിക്കുകയായിരുന്നു...
കഴിഞ്ഞ വർഷം പ്രളയമുണ്ടായപ്പോൾ 15 ദിവസത്തോളം വിമാനത്താവളം അടച്ചിടേണ്ടിവന്നിരുന്നു.
https://www.facebook.com/Malayalivartha

























