സഹായം അര്‍ഹരിലേക്കെത്തിയില്ലെന്ന പ്രചരണം; പ്രളയ ദുരിതാശ്വാസം നൽകുന്നതിൽ പ്രവാസി മലയാളികള്‍ക്കിടയില്‍ നിസംഗത

മഹാ പ്രളയം നടന്നു ഒരാണ്ട് കഴിഞ്ഞതിന് പിന്നാലെ വീണ്ടും പ്രളയത്തെ നേരിട്ട ദൈവത്തിന്റെ
സ്വന്തം നാട്ടിൽ സഹായമെത്തിക്കുന്ന കാര്യത്തില്‍ ഗള്‍ഫിലെ പ്രവാസി മലയാളികള്‍ക്കിടയില്‍ നിസംഗതയുള്ളതായി റിപ്പോർട്ട്. കഴിഞ്ഞ തവണത്തെ മഹാമാരി ഉണ്ടായപ്പോൾ സഹായം അര്‍ഹരിലേക്കെത്തിയില്ലെന്ന പ്രചരണമാണ് ഇത്തവണ പ്രവാസികൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനിടയാക്കിയത്
കണ്ടെയ്നര്‍ കണക്കിന് അവശ്യ സാധനങ്ങള്‍ നാട്ടിലേക്ക് അയച്ച പ്രവാസികളിൽ പലരും കഴിഞ്ഞ തവണ നൂലാമാലകളിൽ പെട്ട് വലഞ്ഞതും , സാധനങ്ങൾ ക്ലിയറൻസ് നടത്താൻ കഴിയാതെ ഗോഡൗണുകളില്‍ കെട്ടിക്കെടന്നതും, സാങ്കേതിക തടസ്സങ്ങള്‍ പറഞ്ഞ് പ്രവാസികളെ മാസങ്ങളോളം വട്ടംകറക്കിയതുമൊക്കെയാണ് പ്രധാന കാരണമായി കണ്ടെത്തിയിരിക്കുന്നത് .
ഇതിനുപുറമേ , മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കയച്ച കാശ് അര്‍ഹരിലേക്കെത്തിയില്ലെന്ന പ്രചരണവും പ്രവാസികള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. എന്നാൽ അങ്ങനെയൊന്നുമില്ലെന്ന് പ്രവാസികളെ പറഞ്ഞു മനസ്സിലാക്കുന്നതിൽ ലോക കേരള സഭയടക്കമുള്ളവയും പരാജയപ്പെട്ടിരുന്നു. അതുകൊണ്ട് നാട്ടിലെ ക്ലബുകള്‍ക്കും സംഘടനകള്‍ക്കും കാശയച്ച് സാധനങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് നേരിട്ടെത്തിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.
ദുരിതാശ്വാസ നിധിയിലേക്ക് വന്ന തുക ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റിയാണ് ചെലവഴിക്കുന്നതെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുമ്പോള്‍ നിസംഗത മാറ്റിവച്ച് പ്രവാസികള്‍ സഹായത്തിനായി ഇറങ്ങേണ്ടതുണ്ട് .
https://www.facebook.com/Malayalivartha

























