അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി അടുക്കാനുള്ള പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ തന്ത്രങ്ങൾക്ക് തിരിച്ചടി; പാകിസ്ഥാന് നല്‍കി വന്ന സഹായധനത്തില്‍ വന്‍തുക വെട്ടിക്കുറച്ച് അമേരിക്ക
പാകിസ്ഥാന് നല്‍കി വന്ന സഹായധനത്തില്‍ വന്‍തുക വെട്ടികുറച്ച് അമേരിക്ക. 440 മില്യണ്‍ ഡോളറിന്റെ സഹായധനമാണ് അമേരിക്ക വെട്ടിക്കുറച്ചത്. ഇതോടുകൂടി പാകിസ്ഥാന് അമേരിക്ക നല്‍കി വരുന്ന സഹായം 4.1 ബില്യണ്‍ ഡോളറില്‍ ഒതുങ്ങി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി അടുക്കാനുള്ള പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ തന്ത്രങ്ങൾക്ക് തിരിച്ചടിയാണ് ഈ നടപടിയെന്നാണ് സൂചന.
അടുത്തിടെ അമേരിക്കന്‍ സന്ദര്‍ശനം നടത്തിയ ഇമ്രാന്‍ ഖാനോട് അതിന് മുമ്പ് തന്നെ ഈ വിവരം അമേരിക്ക അറിയിച്ചിരുന്നതായി ചില വിദേശമാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2010ലെ പി.ഇ.പി.എ (പാകിസ്ഥാന്‍ എന്‍ഹാന്‍സ്‌ഡ് പാര്‍ട്‌ണര്‍ഷിപ്പ് എഗ്രിമെന്റ്) പ്രകാരമുള്ള സഹായധനമാണ് അമേരിക്ക വെട്ടികുറച്ചത്. അഞ്ച് വര്‍ഷത്തെ കാലാവധിയില്‍ 7.5 ബില്യണ്‍ ഡോളറിന്റെ സഹായധനമാണ് കരാറിലൂടെ പാകിസ്ഥാന് യു.എസ് വാഗ്‌ദ്ധാനം ചെയ്‌തിരുന്നത്. ഭീകരപ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യുന്നതില്‍ പരാജയപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പാകിസ്ഥാന് നല്‍കിവന്നിരുന്ന 300 മില്യണ്‍ യു.എസ് ഡോളറിന്റെ സഹായധനമാണ് അമേരിക്കന്‍ ആര്‍മി റദ്ദാക്കിയത്. അതേവര്‍ഷം ജനുവരിയിലും നല്‍കിവന്നിരുന്ന ഏകദേശം ഒരു ബില്യണ്‍ ഡോളറിന്റെ സാമ്ബത്തിക സഹായം അമേരിക്ക നിറുത്തി വച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം ഇമ്രാനുമായി നടത്തിയ കടിക്കാഴ്‌ചയിലും കടുത്ത വിമര്‍ശമാണ് പ്രസിഡന്റ് ട്രംപ് ഉന്നയിച്ചത്. '1.3 ബില്യണ്‍ യു.എസ് ഡോളറിന്റെ സഹായധനമാണ് കഴിഞ്ഞ കുറേയെറെ വര്‍ഷങ്ങളായി ഞങ്ങള്‍ പാകിസ്ഥാന് നല്‍കിവന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ ആ രാജ്യം ഞങ്ങള്‍ക്ക് വേണ്ടി ഒന്നും തന്നെ തിരികെ നല്‍കിയിട്ടില്ലെന്ന് മാത്രമല്ല വിധ്വംസകമായ പ്രവര്‍ത്തനങ്ങളാണ് നടത്തികൊണ്ടിരിക്കുന്നത്. ഞങ്ങള്‍ക്കെതിരായാണ് ഇപ്പോള്‍ അവര്‍ നീങ്ങുന്നത്' എന്നും ഇമ്രാന്‍ ഖാനുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം ട്രംപ് പ്രതികരിച്ചിരുന്നു.
ജമ്മു കശ്മീര്‍ വിഷയം യുഎന്‍ രക്ഷാസമിതിയില്‍ ചര്‍ച്ചയാക്കി രാജ്യാന്തര തലത്തില്‍ വിവാദവിഷയമാക്കാന്‍ ചൈനയും പാക്കിസ്ഥാനും നടത്തിയ ശ്രമങ്ങള്‍ക്ക് ഇന്ത്യ തടയിട്ടത് മികച്ച നയതന്ത്രവൈദഗ്ധ്യത്തോടെ. രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങള്‍ ഉള്‍പ്പെടെ ഭൂരിപക്ഷം അംഗരാജ്യങ്ങളുടെയും പിന്തുണ ഉറപ്പാക്കാന്‍ ഇന്ത്യയ്ക്കു കഴിഞ്ഞു. അവസാന നിമിഷം അമേരിക്കയുടെ പിന്തുണ നേടാന്‍ പാക്കിസ്ഥാന്‍ നടത്തിയ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
ഭരണഘടനയിലെ 370 അനുഛേദത്തിന്റെ ഭേദഗതി തികച്ചും ഇന്ത്യയുടെ ആഭ്യന്തരവിഷമാണെന്ന ഇന്ത്യന്‍ നിലപാടിനോടു ചേര്‍ന്നു നില്‍ക്കുകയാണ് രക്ഷാസമിതിയിലെ ഭൂരിപക്ഷം അംഗങ്ങളും ചെയ്തത്. ഇന്ത്യയെ പിന്തുണച്ച് ശക്തമായ നിലപാടുമായി റഷ്യ രംഗത്തെത്തിയതാണ് മറുനീക്കങ്ങള്‍ക്കു തിരിച്ചടിയായത്. കശ്മീരിലെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ ഇന്ത്യ സ്വീകരിക്കുന്ന നടപടികളെ രക്ഷാസമിതി അഭിനന്ദിക്കുകയും ചെയ്തു. ഇന്ത്യയുടെ നീക്കങ്ങള്‍ ശരിയായ ദിശയിലാണെന്നും യുഎന്‍ വിലയിരുത്തി.
വിഷയം ചര്‍ച്ച ചെയ്യാന്‍ ഔപചാരിക യോഗം വിളിക്കണമെന്ന് ആവശ്യം തള്ളിയ അംഗങ്ങള്‍ ഇക്കാര്യത്തില്‍ വോട്ടെടുപ്പ് നടത്താനോ, പ്രസ്താവന പുറത്തിറക്കാനോ തയാറായില്ല. സമിതിയിലെ അഞ്ച് സ്ഥിരാംഗങ്ങളില്‍ ചൈന മാത്രമാണ് പാക്ക് നിലപാടിനെ അനുകൂലിച്ചത് യുഎസ്, ബ്രിട്ടന്‍, ഫ്രാന്‍സ്, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യയ്ക്കൊപ്പം നിന്നു.
https://www.facebook.com/Malayalivartha