Widgets Magazine
10
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാദിക്കാനാകാതെ രാഹുല്‍ ഈശ്വര്‍... കോടതി വിധി വന്നതോടെ ദിലീപിനെ തോളിലേറ്റി എതിര്‍ത്തവരില്‍ ഒരുകൂട്ടര്‍, 8 വർഷത്തെ പോരാട്ടത്തിനൊടുവിൽ സത്യം ജയിച്ചു’; ദിലീപിനെ പിന്തുണച്ച് നടി റോഷ്ന


തദ്ദേശ തെരഞ്ഞെടുപ്പ്... രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന തൃശൂർ മുതൽ കാസർകോട് വരെയുള്ള ഏഴ് ജില്ലകളിൽ പരസ്യപ്രചാരണം സമാപിച്ചു.... നിശബ്ദ പ്രചാരണം ഇന്ന് , നാളെ വോട്ടെടുപ്പ്


54-ാമത് ദേശീയ ദിന അവധി ആഘോഷങ്ങൾക്കിടെ വാളുമായി പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ട യുവതിയെ ഫുജൈറ പൊലീസ് അറസ്റ്റ് ചെയ്തു...


അയ്യപ്പനോട് കളിച്ചവരാരും ജയിച്ചിട്ടില്ല; കോടിക്കണക്കിന് ആളുകളുടെ വികാരം സർക്കാർ വ്രണപ്പെടുത്തി: അയ്യപ്പന്റെ സ്വര്‍ണം മോഷ്ടിച്ചവര്‍ക്കെതിരെ എന്തുകൊണ്ടാണ് സിപിഎം നടപടി എടുക്കാത്തത്? എസ്.ഐ.ടിക്ക് മുന്നിലേയ്ക്ക് ചെന്നിത്തല


ഉദ്യോഗസ്ഥർ അവരുടെ നേട്ടത്തിനായി തന്നെ ബലിയാടാക്കി: തനിക്കെതിരെ ഗൂഢാലോചന നടന്നു; കുറ്റവിമുക്തനായതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടിക്ക് ഒരുങ്ങി ദിലീപ്...

എല്ലാം കരുതലോടെ… ഇന്ത്യയും പാകിസ്ഥാനും അതിര്‍ത്തിയില്‍ സേനാ വിന്യാസം ശക്തമാക്കിയതോടെ അതിര്‍ത്തി ഗ്രാമങ്ങള്‍ അങ്കലാപ്പില്‍; ലോക രാഷ്ട്രങ്ങള്‍ യുദ്ധം ഉണ്ടാകാതിരിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇന്ത്യയെ പ്രകോപിപ്പിച്ച് പാകിസ്ഥാന്‍; ഏത് സാഹചര്യവും നേരിടാന്‍ മോദി, അമിത്ഷാ, രാജ്‌നാഥ് സിംഗ് സഖ്യം

20 AUGUST 2019 11:37 AM IST
മലയാളി വാര്‍ത്ത

അതിര്‍ത്തി ഗ്രാമങ്ങള്‍ വല്ലാത്ത ആശങ്കയിലാണ്. ഏത് നിമിഷവും യുദ്ധമുണ്ടാകുമെന്ന ഭീതിയിലാണ്. പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ സേനാ നീക്കം ശക്തമാക്കിയതോടെ ഇന്ത്യയിലെ ത്രീമെന്‍ ആര്‍മിയെന്നറിയപ്പെടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് എന്നവരെ ഉറ്റുനോക്കുകയാണ് ലോകം. ഏതൊരു നീക്കവും ഇവര്‍ മൂന്ന് പേരും അറിയാതെ നടക്കില്ല. പാകിസ്ഥാന് കനത്ത തിരിച്ചടി നല്‍കാനുള്ള തന്ത്രം മെനയുകയാണ് ഈ ത്രീമെന്‍ ആര്‍മി. 


അതേസമയം അതിര്‍ത്തി ഗ്രാമത്തിലെ ജനങ്ങളും വല്ലാതെ ബുദ്ധി മുട്ടുകയാണ്. ശ്രീനഗറില്‍നിന്ന് ലേലഡാക്കിലേക്കുള്ള യാത്രയ്ക്കിടെ വലിയ പ്രയാസമാണ് അനുഭവിക്കുന്നത്. എല്ലാവരെയും സംശയത്തോടെ കാണുന്ന സമീപനത്തില്‍ നീരസം തോന്നാമെങ്കിലും വഴിയിലുടനീളം സൈന്യത്തിന്റെ അതിജാഗ്രതയുടെ തെളിവാണ് ഇത്തരം ചോദ്യങ്ങളും കര്‍ശനപരിശോധനകളുമൊക്കെ. സൊചിലാപാസ് പിന്നിട്ട് ലോകത്തെ ഏറ്റവും ശൈത്യമുള്ള രണ്ടാം പ്രദേശമായ ദ്രാസിലെത്തുമ്പോഴും ഇടയ്ക്കിടെ പട്ടാള വണ്ടികളും ചിലയിടങ്ങളില്‍ ചെക്ക് പോസ്റ്റുകളും ഉണ്ട്. ദ്രാസിലെ മൊറാബ ഗ്രാമത്തില്‍ മുഷ്‌ക് താഴ്‌വരയിലേക്കുള്ള വഴി എഴുതിവെച്ചിട്ടുണ്ട്. ഇവിടെനിന്ന് മുക്കാല്‍മണിക്കൂര്‍ നടന്നാല്‍ പാകിസ്താനിലെത്തും. കാര്‍ഗില്‍ യുദ്ധത്തിലേക്കു നയിച്ച, പാക്‌നുഴഞ്ഞുകയറ്റമുണ്ടായ ടൈഗര്‍ ഹില്‍സ് ഈ ഗ്രാമത്തില്‍നിന്ന് തെളിഞ്ഞുകാണാം.

ജമ്മുകശ്മീരിനെച്ചൊല്ലിയുള്ള പ്രതിഷേധങ്ങളുടെയും രോഷപ്രകടനങ്ങളുടെയുമൊക്കെ ആശങ്ക ഗ്രാമവാസികളുടെ മുഖങ്ങളില്‍ വായിച്ചെടുക്കാമായിരുന്നു. പുറത്തുനിന്നുള്ളവരോട് വളരെ സൂക്ഷിച്ചേ അവര്‍ സംസാരിക്കൂ. ഇവിടെ പ്രശ്‌നങ്ങളെന്തെങ്കിലുമുണ്ടായോ എന്നു ചോദിച്ചപ്പോള്‍ ഈ ഗ്രാമത്തില്‍ എല്ലാം ശാന്തമാണെന്ന് വഴിയരികില്‍ കണ്ട ഒരു വയോധിക പറഞ്ഞു. കൂടുതല്‍ ചോദ്യങ്ങളിലേക്കു കടക്കുംമുമ്പേ അവര്‍ വഴിമാറിപ്പോയി.

മുന്നോട്ടുപോയാല്‍, ദ്രാസില്‍തന്നെയാണ് കാര്‍ഗില്‍ യുദ്ധസ്മാരകം. ജീവത്യാഗം ചെയ്ത പട്ടാളക്കാരുടെ ശില്പങ്ങളും ബലികുടീരങ്ങളും മാനംമുട്ടെ ഉയര്‍ന്നുനില്‍ക്കുന്ന ദേശീയപതാകയ്ക്കു സമീപമുള്ള അമര്‍ ജവാന്‍ ജ്യോതിയുമൊക്കെ ഏതൊരാളിലും ദേശസ്‌നേഹം ജ്വലിപ്പിക്കും. യുദ്ധവിവരണങ്ങളും പാകിസ്താനില്‍നിന്നു പിടിച്ചെടുത്ത പതാകയും ആയുധാവശിഷ്ടങ്ങളും ഇന്ത്യന്‍ സൈന്യത്തിന്റെ വീരഗാഥകളുമായി പ്രത്യേക മ്യൂസിയവും ഒരുക്കിയിട്ടുണ്ട്. ദ്രാസ് മുതല്‍ കാര്‍ഗില്‍ വരെ പലയിടങ്ങളിലായി റോഡരികില്‍ ചെറിയ മതില്‍കെട്ടി മറച്ചിരിക്കുന്നു. തൊട്ടപ്പുറമുള്ള രണ്ടു മലകള്‍ക്കപ്പുറം പാകിസ്താനായതിനാല്‍ അവരുടെ ലക്ഷ്യകേന്ദ്രങ്ങളിലാണ് ഈ മറ. കാര്‍ഗില്‍ പട്ടണത്തിലേക്കു പ്രവേശിക്കുന്നതിനു മുമ്പ് ഷില്‍ക്ക്‌ചേ ചെക്ക് പോസ്റ്റുണ്ട്. ഇവിടെ ഹര്‍ത്താല്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ. പ്രതിഷേധങ്ങളോ പ്രശ്‌നങ്ങളോ ഉണ്ടായിട്ടില്ലെന്നായിരുന്നു ജമ്മുകശ്മീര്‍ പോലീസുകാരന്റെ വിശദീകരണം.

പക്ഷെ, പട്ടണവീഥികളിലൊക്കെ തോക്കേന്തി നില്‍ക്കുന്ന അര്‍ധസൈനികരുടെ സാന്നിധ്യം കാര്‍ഗില്‍ അത്ര ശാന്തമല്ലെന്നു തോന്നിച്ചു. 

തുടര്‍ന്ന്, 800 വര്‍ഷം പഴക്കമുള്ള ബുദ്ധപ്രതിമയുള്ള മുല്‍ബേര്‍ഗിനു പുറമെ, നാമകില, ബോത്തില, ലമയൂരു, മൂണ്‍ലാന്‍ഡ്, ബുദ്ധ് കര്‍ഗ എന്നീ പ്രദേശങ്ങളിലൂടെ കടന്നുപോവുന്നതാണ് ലേയിലേയ്ക്കുള്ള പാത. ഹിമാലയന്‍ മലനിരകളാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ഈ സ്ഥലങ്ങളിലൊന്നും വലിയ ജനവാസമില്ല. ബുദ്ധ് കര്‍ഗയിലും ലമയൂരുവിലും സൈനികക്യാമ്പുകളുണ്ട്. മലയോരങ്ങളില്‍ ചെമ്മരിയാടിന്‍പറ്റത്തെ മേച്ചു നടക്കുന്ന ജിപ്‌സികളാണ് വഴിയരികിലെ മനുഷ്യസാന്നിധ്യം. ഖല്‍സിയാണ് ലേയിലെത്തുന്നതിനു മുമ്പുള്ള ചെറുപട്ടണം. അവിടെ, സി.ആര്‍.പി.എഫ്. ഭടന്മാര്‍ റോന്തുചുറ്റുന്നുണ്ട്. എന്നാല്‍, ഇതുവരെയും പ്രതിഷേധങ്ങളൊന്നും നടന്നിട്ടില്ലെന്ന് ഖല്‍സിയില്‍ ഹോട്ടല്‍ നടത്തുന്ന മഹേന്ദ്ര സിങ് പ്രയാല്‍  പറഞ്ഞു. വളഞ്ഞുപുളഞ്ഞൊഴുകുന്ന ഒരു നദി പോലെ മലമ്പാത മുന്നോട്ടുനീങ്ങുമ്പോള്‍ സൈനികവാഹനങ്ങളാണ് ഇപ്പോഴത്തെ പ്രധാനദൃശ്യം. പാകിസ്താനോടു ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളിലൊക്കെ അതി ജാഗ്രതയിലാണ് സൈന്യം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിക്ക് വെള്ളിടിവെട്ടിച്ച് ചെന്നിത്തല  (40 minutes ago)

പ്രവാസികളേ സൂക്ഷിച്ചോ.... യു.എ.ഇയിൽ ഈ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് 50 ലക്ഷം ദിര്‍ഹം വരെ പിഴ യു എ ഇ കടുപ്പിക്കുന്നു  (1 hour ago)

വര്‍ക്കലയിലെ റിസോര്‍ട്ടില്‍ വന്‍ തീപിടിത്തം; റിസോര്‍ട്ടില്‍ വിനോദസഞ്ചാരികളുണ്ടായിരുന്നെങ്കിലും ആളപായമില്ല  (1 hour ago)

മലയാറ്റൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ചിത്രപ്രിയയുടെ മരണം കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (1 hour ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ നാളെ പാലക്കാട്ട് വോട്ട് ചെയ്യാനെത്തിയേക്കും  (1 hour ago)

അമ്മയുടെ പ്രാർത്ഥന രാഹുൽ നാളെ പാലക്കാട് BOOTH NO: 2-ൽ വോട്ട് കുന്നത്തൂർമേട്ടിൽ കലാപത്തിന് അവർ..!തടയാൻ കൂട്ടർ ഇറങ്ങും..!  (2 hours ago)

ലോറി നിയന്ത്രണംവിട്ട് ഏഴോളം വാഹനങ്ങളിലിടിച്ചു...  (2 hours ago)

കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് 2026 പരീക്ഷയുടെ പ്രൊവിഷണൽ ഉത്തരസൂചിക  (2 hours ago)

അമ്മയുടെ പ്രാർത്ഥന രാഹുൽ നാളെ പാലക്കാട് BOOTH NO: 2-ൽ വോട്ട് കുന്നത്തൂർമേട്ടിൽ കലാപത്തിന് അവർ..!തടയാൻ കൂട്ടർ ഇറങ്ങും..!  (2 hours ago)

എന്റെ കിഡ്നി അടിച്ച് പോയി... പൊട്ടിത്തെറിച്ച് രാഹുൽ ഈശ്വർ ഗുരുതര ആരോഗ്യ പ്രശനം കട്ടകലിപ്പിൽ ദീപ..!ആശുപത്രിയിൽ  (3 hours ago)

രാഹുൽ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ജാമ്യം.  (3 hours ago)

.. ഫയർഫോഴ്സ് ഉദ്യോഗസ്ഥനുൾപ്പെടെ നാലു പേർക്ക് പരുക്ക്  (3 hours ago)

ഏഴുനില കെട്ടിടത്തിൽ തീപിടുത്തം...  (3 hours ago)

കരൾ രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായ മാതാവിന് മകൻ കരൾ പകുത്ത് നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (3 hours ago)

കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുമായുള്ള സർക്കാരിന്റെ അനുനയ നീക്കം പാളി  (3 hours ago)

Malayali Vartha Recommends