Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എല്ലാം പഠിച്ച് അയ്യപ്പോ... ഇനി യുവതികളെ കയറ്റില്ല കട്ടായം; വ്യശ്ചികത്തിന് രണ്ട് മാസം മാത്രം ബാക്കി നിൽക്കെ ശബരിമലയിൽ യുവതി പ്രവേശനം അനുവദിക്കരുതെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി; ശബരിമലയെ വെറുതെ വിടാൻ സി പി എം തീരുമാനം

21 AUGUST 2019 05:39 PM IST
മലയാളി വാര്‍ത്ത

വ്യശ്ചികത്തിന് രണ്ട് മാസം മാത്രം ബാക്കി നിൽക്കെ ശബരിമലയിൽ യുവതി പ്രവേശനം അനുവദിക്കരുതെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി. 2021 ൽ നിയമസഭാ തെരഞ്ഞടുപ്പും അതിനു മുമ്പ് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും നടക്കാനിരിക്കെ ശബരിമലയെ വെറുതെ വിടാനാണ് സി പി എം തീരുമാനം.

ശബരിമല വിഷയത്തിൽ സ്ത്രീകൾക്കുണ്ടായ തെറ്റിദ്ധാരണ നീക്കാൻ ഭവനസന്ദർശനം നടത്താനും സി പി എം തീരുമാനിച്ചു. ഇപ്പോൾ ഗ്യഹസന്ദർശനങ്ങൾ പാർട്ടി പൂർത്തിയാക്കി കഴിഞ്ഞു. എന്നാൽ ശബരിമല വിഷയത്തിൽ സ്ത്രീകൾക്കിടയിൽ വലിയ തെറ്റിദ്ധാരണ ഉണ്ടെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. ഇത് ഹിന്ദുക്കൾക്കിടയിൽ മാത്രമല്ല ക്രൈസ്തവർക്കും മുസ്ലീങ്ങൾക്കുമിടയിലുണ്ട്.

പിണറായി വിജയന് എതിരെയാണ് നീക്കമെങ്കിലും എ കെ ജി സെന്ററിൽ നടക്കുന്ന പാർട്ടി യോഗത്തിൽ അങ്ങനെയൊരു പേര് ഉച്ചരിക്കുന്നില്ല. സർക്കാർ എന്നാണ് ഇതിന് പകരമായി പറയുന്നത്. പിണറായിയെ ഇരുത്തി കൊണ്ടു തന്നെയാണ് ശബരിമല വിഷയത്തിലുള്ള നിലപാട് പാർട്ടി ചർച്ച ചെയ്യുന്നത്. ഇത്തരം യോഗങ്ങളിൽ പിണറായി നിശബ്ദനാകാറാണ് പതിവ് . സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കാനാണ് താൻ ശ്രമിച്ചതെന്ന് മുഖ്യമന്ത്രി ദുർബലമായ സ്വരത്തിൽ പറഞ്ഞെങ്കിലും അതിന് പാർട്ടിയോഗങ്ങളിൽ യാതൊരു പ്രതികരണവും ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. സുപ്രീം കോടതിയുടെ നിരവധി ഉത്തരവുകൾ ഇനിയും നടപ്പിലാക്കാനുണ്ടല്ലോ എന്നാണ് പാർട്ടിയുടെ ചോദ്യം.

ഓരോ വീടിനും ചുമതലക്കാരെ വയ്ക്കാനാണ് പാർട്ടിയുടെ തീരുമാനം പാർട്ടിക്കൊപ്പം അടിയുറച്ച് നിന്നവരെ പോലും ശബരിമല വിഷയം അകറ്റി കളഞ്ഞു, ഗ്യഹസന്ദർശനം സ്ഥിരം പരിപാടിയാക്കാൾ പാർട്ടി കീഴ് ഘടങ്ങൾക്ക് നിർദ്ദേശം നൽകും. ജനറൽ സെക്രട്ടരി സീതാറാം യച്ചൂരിയും പ്രകാശ് കാരാട്ടും അടങ്ങുന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് ഇത്രയധികം വിമർശനം സർക്കാർ നേരിട്ടത്. സർക്കാരിന്റെ പ്രവർത്തനങ്ങളിൽ പക്വതയില്ലെന്ന തരത്തിൽ വരെ അഭിപ്രായങ്ങൾ ഉയർന്നിരുന്നു.

കഴിഞ്ഞ മണ്ഡല കാലത്തെ യുവതീ പ്രവേശനം സർക്കാർ സ്പോൺസേഡാണെന്ന നിരീക്ഷണമാണ് സി പി എം പങ്കുവയ്ക്കുന്നത്. ഇല്ലെങ്കിൽ ഇതിന് ശേഷം എന്തു കൊണ്ട് സ്ത്രീകൾ മല കയറാൻ എത്തിയില്ല? യുവതീപ്രവേശനം യഥാർത്ഥത്തിൽ ഉള്ളതാണെങ്കിൽ യുവതികൾ അതിന് ശേഷവും ദർശനത്തിന് വരേണ്ടതല്ലേ എന്നാണ് പാർട്ടിയുടെ ചോദ്യം . ബിജെപിയെ വളർത്താൻ മാത്രമാണ് സർക്കാർ നിലപാട് സഹായിച്ചത്.

ഹിന്ദുക്കൾക്കുണ്ടായ വികാരം ക്രൈസ്തവരും മുസ്ലീങ്ങളും ഏറ്റെടുത്തു. ഇന്ന് ഹിന്ദുക്കൾക്കെതിരെ നിന്നവർ നാളെ തങ്ങൾക്ക് നേരേ തിരിയില്ലെന്ന് എന്താണ് ഉറപ്പ് എന്നാണ് ഇതര മതസ്ഥർ ചോദിക്കുന്നത്. ഇത്തരത്തിൽ വികാരപരമായ വിഷയങ്ങളിൽ നിന്ന് സർക്കാർ മാറിനിൽക്കേണ്ടതായിരുന്നു. കോടതി ഉത്തരവ് നടപ്പിലാക്കുമ്പോൾ ഉണ്ടാകുന്ന യഥാർത്ഥ ക്രമസമാധാന പ്രശ്നങ്ങൾ കോടതിയുടെ ശ്രദ്ധയിൽ കൊണ്ടു വരേണ്ടിയിരുന്നു എന്നും പാർട്ടിയുടെ സമുന്നത നേതാക്കൾ അഭിപ്രായപ്പെട്ടു.

അതേസമയം സ്ത്രീ സമൂഹത്തിനിടയിലുള്ള തെറ്റിദ്ധാരണ നീങ്ങാനുള്ള സാധ്യത കുറവാണെന്നും പാർട്ടി കരുതുന്നു. മാധ്യമങ്ങൾ അത്രമേൽ വിമർശനമാണ് പാർട്ടിക്ക് മേൽ ഉന്നയിക്കുന്നത്. ഇത്തരം വിമർശനങ്ങൾ ഉണ്ടാക്കാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടതെന്നും സംഭവിച്ച കാര്യങ്ങൾ തിരിച്ചെടുക്കാനാവില്ലെന്നും സിപിഎം കരുതുന്നു. ഒടുവിൽ കോടിയേരിയുടെ മകൻ ശബരിമലയിൽ ദർശനം നടത്തിയതും വാർത്തയായി.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്തോടുള്ള പ്രധാനമന്ത്രിയുടെ സമര്‍പ്പണ മനോഭാവം മാതൃകയാണ് ; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹന്‍ലാല്‍  (40 minutes ago)

എംഡിഎംഎയും കഞ്ചാവുമായി ഫുഡ് വ്‌ലോഗറും സുഹൃത്തും പിടിയില്‍  (45 minutes ago)

ജി സുധാകരന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകും  (50 minutes ago)

ശ്വേത മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി; നിലനില്‍ക്കാത്ത കേസ് എഴുതിത്തള്ളാനായി റഫര്‍ റിപ്പോര്‍ട്ട് നല്‍കാത്തതെന്തെന്ന് പൊലീസിനോട് ഹൈക്കോടതി  (57 minutes ago)

സുരക്ഷാ നയതന്ത്ര കാരണങ്ങളാല്‍ അമേരിക്കയില്‍ കളിക്കാന്‍ ആവില്ല; ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ നിന്ന് ഇറാന്‍ പിന്മാറിയതായി കായിക മന്ത്രി  (1 hour ago)

എപ്പോള്‍ വേണമെങ്കിലും യുദ്ധം അവസാനിപ്പിക്കാന്‍ എനിക്ക് കഴിയുമെന്ന് ട്രംപ്  (1 hour ago)

ഗ്യാസ് ബുക്ക് ചെയ്ത് സിലിണ്ടറുകള്‍ കരുതി വെയ്‌ക്കേണ്ട സാഹചര്യം ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍  (1 hour ago)

പ്രചരിക്കുന്നത് ഊഹാപോഹങ്ങളാണ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യം അറിയിച്ചെന്ന വാര്‍ത്ത തള്ളി ഷാഫി പറമ്പില്‍  (1 hour ago)

തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയ്ക്ക് കോണ്‍ഗ്രസ് അംഗീകാരം  (2 hours ago)

ഭര്‍തൃവീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

ഇന്‍ഡോര്‍ സ്വദേശിനി മൊണാലിസയ്ക്കും മഹാരാഷ്ട്ര സ്വദേശി ഫര്‍മാന്‍ ഖാനും കേരളത്തില്‍ മാംഗല്യം  (2 hours ago)

മന്ത്രി റിയാസിനെ ഒഴിവാക്കിയതില്‍ കേന്ദ്രത്തിനെതിരെ കുഞ്ഞാലിക്കുട്ടി  (3 hours ago)

കടകംപള്ളി സുരേന്ദ്രനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി ഉണ്ണിക്കൃഷ്ണന്‍ പോറ്റി  (3 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് കപ്പലുകള്‍ക്ക് നേരെ ആക്രമണം; ഹോര്‍മൂസ് കടലിടുക്കിലൂടെ ഒരു കപ്പലും കടത്തിവിടില്ലെന്ന് ഇറാന്‍  (4 hours ago)

പണി തീരാത്ത റോഡുകള്‍ ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്യുന്നത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമെന്ന് വി.ഡി. സതീശന്‍  (5 hours ago)

Malayali Vartha Recommends