Widgets Magazine
18
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എല്ലാം പഠിച്ച് അയ്യപ്പോ... ഇനി യുവതികളെ കയറ്റില്ല കട്ടായം; വ്യശ്ചികത്തിന് രണ്ട് മാസം മാത്രം ബാക്കി നിൽക്കെ ശബരിമലയിൽ യുവതി പ്രവേശനം അനുവദിക്കരുതെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി; ശബരിമലയെ വെറുതെ വിടാൻ സി പി എം തീരുമാനം

21 AUGUST 2019 05:39 PM IST
മലയാളി വാര്‍ത്ത

വ്യശ്ചികത്തിന് രണ്ട് മാസം മാത്രം ബാക്കി നിൽക്കെ ശബരിമലയിൽ യുവതി പ്രവേശനം അനുവദിക്കരുതെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി. 2021 ൽ നിയമസഭാ തെരഞ്ഞടുപ്പും അതിനു മുമ്പ് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും നടക്കാനിരിക്കെ ശബരിമലയെ വെറുതെ വിടാനാണ് സി പി എം തീരുമാനം.

ശബരിമല വിഷയത്തിൽ സ്ത്രീകൾക്കുണ്ടായ തെറ്റിദ്ധാരണ നീക്കാൻ ഭവനസന്ദർശനം നടത്താനും സി പി എം തീരുമാനിച്ചു. ഇപ്പോൾ ഗ്യഹസന്ദർശനങ്ങൾ പാർട്ടി പൂർത്തിയാക്കി കഴിഞ്ഞു. എന്നാൽ ശബരിമല വിഷയത്തിൽ സ്ത്രീകൾക്കിടയിൽ വലിയ തെറ്റിദ്ധാരണ ഉണ്ടെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. ഇത് ഹിന്ദുക്കൾക്കിടയിൽ മാത്രമല്ല ക്രൈസ്തവർക്കും മുസ്ലീങ്ങൾക്കുമിടയിലുണ്ട്.

പിണറായി വിജയന് എതിരെയാണ് നീക്കമെങ്കിലും എ കെ ജി സെന്ററിൽ നടക്കുന്ന പാർട്ടി യോഗത്തിൽ അങ്ങനെയൊരു പേര് ഉച്ചരിക്കുന്നില്ല. സർക്കാർ എന്നാണ് ഇതിന് പകരമായി പറയുന്നത്. പിണറായിയെ ഇരുത്തി കൊണ്ടു തന്നെയാണ് ശബരിമല വിഷയത്തിലുള്ള നിലപാട് പാർട്ടി ചർച്ച ചെയ്യുന്നത്. ഇത്തരം യോഗങ്ങളിൽ പിണറായി നിശബ്ദനാകാറാണ് പതിവ് . സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കാനാണ് താൻ ശ്രമിച്ചതെന്ന് മുഖ്യമന്ത്രി ദുർബലമായ സ്വരത്തിൽ പറഞ്ഞെങ്കിലും അതിന് പാർട്ടിയോഗങ്ങളിൽ യാതൊരു പ്രതികരണവും ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. സുപ്രീം കോടതിയുടെ നിരവധി ഉത്തരവുകൾ ഇനിയും നടപ്പിലാക്കാനുണ്ടല്ലോ എന്നാണ് പാർട്ടിയുടെ ചോദ്യം.

ഓരോ വീടിനും ചുമതലക്കാരെ വയ്ക്കാനാണ് പാർട്ടിയുടെ തീരുമാനം പാർട്ടിക്കൊപ്പം അടിയുറച്ച് നിന്നവരെ പോലും ശബരിമല വിഷയം അകറ്റി കളഞ്ഞു, ഗ്യഹസന്ദർശനം സ്ഥിരം പരിപാടിയാക്കാൾ പാർട്ടി കീഴ് ഘടങ്ങൾക്ക് നിർദ്ദേശം നൽകും. ജനറൽ സെക്രട്ടരി സീതാറാം യച്ചൂരിയും പ്രകാശ് കാരാട്ടും അടങ്ങുന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് ഇത്രയധികം വിമർശനം സർക്കാർ നേരിട്ടത്. സർക്കാരിന്റെ പ്രവർത്തനങ്ങളിൽ പക്വതയില്ലെന്ന തരത്തിൽ വരെ അഭിപ്രായങ്ങൾ ഉയർന്നിരുന്നു.

കഴിഞ്ഞ മണ്ഡല കാലത്തെ യുവതീ പ്രവേശനം സർക്കാർ സ്പോൺസേഡാണെന്ന നിരീക്ഷണമാണ് സി പി എം പങ്കുവയ്ക്കുന്നത്. ഇല്ലെങ്കിൽ ഇതിന് ശേഷം എന്തു കൊണ്ട് സ്ത്രീകൾ മല കയറാൻ എത്തിയില്ല? യുവതീപ്രവേശനം യഥാർത്ഥത്തിൽ ഉള്ളതാണെങ്കിൽ യുവതികൾ അതിന് ശേഷവും ദർശനത്തിന് വരേണ്ടതല്ലേ എന്നാണ് പാർട്ടിയുടെ ചോദ്യം . ബിജെപിയെ വളർത്താൻ മാത്രമാണ് സർക്കാർ നിലപാട് സഹായിച്ചത്.

ഹിന്ദുക്കൾക്കുണ്ടായ വികാരം ക്രൈസ്തവരും മുസ്ലീങ്ങളും ഏറ്റെടുത്തു. ഇന്ന് ഹിന്ദുക്കൾക്കെതിരെ നിന്നവർ നാളെ തങ്ങൾക്ക് നേരേ തിരിയില്ലെന്ന് എന്താണ് ഉറപ്പ് എന്നാണ് ഇതര മതസ്ഥർ ചോദിക്കുന്നത്. ഇത്തരത്തിൽ വികാരപരമായ വിഷയങ്ങളിൽ നിന്ന് സർക്കാർ മാറിനിൽക്കേണ്ടതായിരുന്നു. കോടതി ഉത്തരവ് നടപ്പിലാക്കുമ്പോൾ ഉണ്ടാകുന്ന യഥാർത്ഥ ക്രമസമാധാന പ്രശ്നങ്ങൾ കോടതിയുടെ ശ്രദ്ധയിൽ കൊണ്ടു വരേണ്ടിയിരുന്നു എന്നും പാർട്ടിയുടെ സമുന്നത നേതാക്കൾ അഭിപ്രായപ്പെട്ടു.

അതേസമയം സ്ത്രീ സമൂഹത്തിനിടയിലുള്ള തെറ്റിദ്ധാരണ നീങ്ങാനുള്ള സാധ്യത കുറവാണെന്നും പാർട്ടി കരുതുന്നു. മാധ്യമങ്ങൾ അത്രമേൽ വിമർശനമാണ് പാർട്ടിക്ക് മേൽ ഉന്നയിക്കുന്നത്. ഇത്തരം വിമർശനങ്ങൾ ഉണ്ടാക്കാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടതെന്നും സംഭവിച്ച കാര്യങ്ങൾ തിരിച്ചെടുക്കാനാവില്ലെന്നും സിപിഎം കരുതുന്നു. ഒടുവിൽ കോടിയേരിയുടെ മകൻ ശബരിമലയിൽ ദർശനം നടത്തിയതും വാർത്തയായി.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമരാവതിയിലെ അപാര്‍ട്‌മെന്റില്‍ നടന്നത് അതിക്രൂര പീഡനം  (2 hours ago)

രാഹുല്‍ ഗാന്ധിക്ക് ഇരട്ട പൗരത്വമെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്ന് കോടതി  (2 hours ago)

ഹോട്ടലിന്റെ പോസ്റ്ററില്‍ വിഷു ആശംസയില്‍ ശ്രീകൃഷ്ണനെ മോശമായി ചിത്രീകരിച്ച റസ്റ്ററന്റ് ഉടമ അറസ്റ്റില്‍  (2 hours ago)

സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ക്ക് അനുമതി നല്‍കി ഹൈക്കോടതി  (2 hours ago)

ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യ; പ്രിന്‍സിപ്പലിന്റെ മുറിയിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (2 hours ago)

ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസില്‍ 10 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ നടപടി  (2 hours ago)

ഒരു നാട് മുഴുവന്‍ കണ്ണീരില്‍: വിങ്ങിപ്പൊട്ടി സഹപ്രവര്‍ത്തകരും നാട്ടുകാരും; ഞങ്ങളും പോകേണ്ടതായിരുന്നു  (2 hours ago)

വാല്‍പ്പാറയില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് വീണജോര്‍ജ്  (2 hours ago)

അനുശ്രീയും മഹീന്ദ്ര ഥാര്‍ ഗാരേജിലെത്തിച്ചു  (2 hours ago)

മൊബൈല്‍ ഷോറൂമില്‍ കവര്‍ച്ച നടത്തിയ യുവാവ് പിടിയില്‍  (3 hours ago)

വാല്‍പ്പാറ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രിയുടെ ഓഫീസ്  (3 hours ago)

പൊള്ളാച്ചി ആശുപത്രിയിലെത്തി സാഹചര്യം വിലയിരുത്തി മന്ത്രി കൃഷ്ണന്‍ കുട്ടി  (4 hours ago)

കേരളത്തെ കണ്ണീരിലാഴ്ത്തിയ വാല്‍പ്പാറ അപകടം: കജീവന്‍ നഷ്ടമായത് മലപ്പുറത്തെ ജി എല്‍ പി സ്‌കൂളിലെ പ്രധാനാധ്യാപികയടക്കം 9 പേര്‍ക്ക്  (4 hours ago)

ശോഭാ സുരേന്ദ്രനെതിരായ പ്രചാരണം അടിസ്ഥാനരഹിതമെന്ന് ബിജെപി  (4 hours ago)

അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്ന് കെ. സുധാകരന്‍  (5 hours ago)

Malayali Vartha Recommends