Widgets Magazine
11
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എല്ലാം പഠിച്ച് അയ്യപ്പോ... ഇനി യുവതികളെ കയറ്റില്ല കട്ടായം; വ്യശ്ചികത്തിന് രണ്ട് മാസം മാത്രം ബാക്കി നിൽക്കെ ശബരിമലയിൽ യുവതി പ്രവേശനം അനുവദിക്കരുതെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി; ശബരിമലയെ വെറുതെ വിടാൻ സി പി എം തീരുമാനം

21 AUGUST 2019 05:39 PM IST
മലയാളി വാര്‍ത്ത

വ്യശ്ചികത്തിന് രണ്ട് മാസം മാത്രം ബാക്കി നിൽക്കെ ശബരിമലയിൽ യുവതി പ്രവേശനം അനുവദിക്കരുതെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി. 2021 ൽ നിയമസഭാ തെരഞ്ഞടുപ്പും അതിനു മുമ്പ് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും നടക്കാനിരിക്കെ ശബരിമലയെ വെറുതെ വിടാനാണ് സി പി എം തീരുമാനം.

ശബരിമല വിഷയത്തിൽ സ്ത്രീകൾക്കുണ്ടായ തെറ്റിദ്ധാരണ നീക്കാൻ ഭവനസന്ദർശനം നടത്താനും സി പി എം തീരുമാനിച്ചു. ഇപ്പോൾ ഗ്യഹസന്ദർശനങ്ങൾ പാർട്ടി പൂർത്തിയാക്കി കഴിഞ്ഞു. എന്നാൽ ശബരിമല വിഷയത്തിൽ സ്ത്രീകൾക്കിടയിൽ വലിയ തെറ്റിദ്ധാരണ ഉണ്ടെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. ഇത് ഹിന്ദുക്കൾക്കിടയിൽ മാത്രമല്ല ക്രൈസ്തവർക്കും മുസ്ലീങ്ങൾക്കുമിടയിലുണ്ട്.

പിണറായി വിജയന് എതിരെയാണ് നീക്കമെങ്കിലും എ കെ ജി സെന്ററിൽ നടക്കുന്ന പാർട്ടി യോഗത്തിൽ അങ്ങനെയൊരു പേര് ഉച്ചരിക്കുന്നില്ല. സർക്കാർ എന്നാണ് ഇതിന് പകരമായി പറയുന്നത്. പിണറായിയെ ഇരുത്തി കൊണ്ടു തന്നെയാണ് ശബരിമല വിഷയത്തിലുള്ള നിലപാട് പാർട്ടി ചർച്ച ചെയ്യുന്നത്. ഇത്തരം യോഗങ്ങളിൽ പിണറായി നിശബ്ദനാകാറാണ് പതിവ് . സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കാനാണ് താൻ ശ്രമിച്ചതെന്ന് മുഖ്യമന്ത്രി ദുർബലമായ സ്വരത്തിൽ പറഞ്ഞെങ്കിലും അതിന് പാർട്ടിയോഗങ്ങളിൽ യാതൊരു പ്രതികരണവും ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. സുപ്രീം കോടതിയുടെ നിരവധി ഉത്തരവുകൾ ഇനിയും നടപ്പിലാക്കാനുണ്ടല്ലോ എന്നാണ് പാർട്ടിയുടെ ചോദ്യം.

ഓരോ വീടിനും ചുമതലക്കാരെ വയ്ക്കാനാണ് പാർട്ടിയുടെ തീരുമാനം പാർട്ടിക്കൊപ്പം അടിയുറച്ച് നിന്നവരെ പോലും ശബരിമല വിഷയം അകറ്റി കളഞ്ഞു, ഗ്യഹസന്ദർശനം സ്ഥിരം പരിപാടിയാക്കാൾ പാർട്ടി കീഴ് ഘടങ്ങൾക്ക് നിർദ്ദേശം നൽകും. ജനറൽ സെക്രട്ടരി സീതാറാം യച്ചൂരിയും പ്രകാശ് കാരാട്ടും അടങ്ങുന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് ഇത്രയധികം വിമർശനം സർക്കാർ നേരിട്ടത്. സർക്കാരിന്റെ പ്രവർത്തനങ്ങളിൽ പക്വതയില്ലെന്ന തരത്തിൽ വരെ അഭിപ്രായങ്ങൾ ഉയർന്നിരുന്നു.

കഴിഞ്ഞ മണ്ഡല കാലത്തെ യുവതീ പ്രവേശനം സർക്കാർ സ്പോൺസേഡാണെന്ന നിരീക്ഷണമാണ് സി പി എം പങ്കുവയ്ക്കുന്നത്. ഇല്ലെങ്കിൽ ഇതിന് ശേഷം എന്തു കൊണ്ട് സ്ത്രീകൾ മല കയറാൻ എത്തിയില്ല? യുവതീപ്രവേശനം യഥാർത്ഥത്തിൽ ഉള്ളതാണെങ്കിൽ യുവതികൾ അതിന് ശേഷവും ദർശനത്തിന് വരേണ്ടതല്ലേ എന്നാണ് പാർട്ടിയുടെ ചോദ്യം . ബിജെപിയെ വളർത്താൻ മാത്രമാണ് സർക്കാർ നിലപാട് സഹായിച്ചത്.

ഹിന്ദുക്കൾക്കുണ്ടായ വികാരം ക്രൈസ്തവരും മുസ്ലീങ്ങളും ഏറ്റെടുത്തു. ഇന്ന് ഹിന്ദുക്കൾക്കെതിരെ നിന്നവർ നാളെ തങ്ങൾക്ക് നേരേ തിരിയില്ലെന്ന് എന്താണ് ഉറപ്പ് എന്നാണ് ഇതര മതസ്ഥർ ചോദിക്കുന്നത്. ഇത്തരത്തിൽ വികാരപരമായ വിഷയങ്ങളിൽ നിന്ന് സർക്കാർ മാറിനിൽക്കേണ്ടതായിരുന്നു. കോടതി ഉത്തരവ് നടപ്പിലാക്കുമ്പോൾ ഉണ്ടാകുന്ന യഥാർത്ഥ ക്രമസമാധാന പ്രശ്നങ്ങൾ കോടതിയുടെ ശ്രദ്ധയിൽ കൊണ്ടു വരേണ്ടിയിരുന്നു എന്നും പാർട്ടിയുടെ സമുന്നത നേതാക്കൾ അഭിപ്രായപ്പെട്ടു.

അതേസമയം സ്ത്രീ സമൂഹത്തിനിടയിലുള്ള തെറ്റിദ്ധാരണ നീങ്ങാനുള്ള സാധ്യത കുറവാണെന്നും പാർട്ടി കരുതുന്നു. മാധ്യമങ്ങൾ അത്രമേൽ വിമർശനമാണ് പാർട്ടിക്ക് മേൽ ഉന്നയിക്കുന്നത്. ഇത്തരം വിമർശനങ്ങൾ ഉണ്ടാക്കാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടതെന്നും സംഭവിച്ച കാര്യങ്ങൾ തിരിച്ചെടുക്കാനാവില്ലെന്നും സിപിഎം കരുതുന്നു. ഒടുവിൽ കോടിയേരിയുടെ മകൻ ശബരിമലയിൽ ദർശനം നടത്തിയതും വാർത്തയായി.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി... വിധി ഈ മാസം 18 ന്  (18 minutes ago)

ജാഗ്രത നിർദേശവുമായി അധികൃതർ...  (35 minutes ago)

എൻ.വാസുവിന്റെ സ്വാഭാവിക ജാമ്യ ഹർജിയിൽ വിധി ഇന്ന്...  (55 minutes ago)

കുംഭമാസ പൂജകള്‍ക്കായി ശബരിമല നട ഫെബ്രുവരി 12ന് തുറക്കും  (7 hours ago)

ബോളിവുഡ് നടന്‍ രണ്‍വീര്‍ സിംഗിന് വധഭീഷണി  (7 hours ago)

തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷയില്‍ വിധി ഫെബ്രുവരി 18ന്  (7 hours ago)

'തല' എന്ന് വിളിക്കരുത്, ദയവുചെയ്ത് മാന്യമായി പെരുമാറൂ, ഇതൊരു തീയേറ്ററല്ല; ആരാധകരോട് ആവശ്യപ്പെട്ട് അജിത്  (8 hours ago)

മണിപ്പൂരില്‍ സംഘര്‍ഷം; അമ്പതോളം വീടുകള്‍ തീയിട്ടു നശിപ്പിച്ചു  (8 hours ago)

ലഹരി കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ അഭിഭാഷക വീട്ടില്‍ മരിച്ച നിലയില്‍  (8 hours ago)

ഉത്തര്‍പ്രദേശില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

സ്‌കൂള്‍ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് പാഠപുസ്തക വിതരണം നടത്തുമെന്ന് മന്ത്രി വി ശിവന്‍കൂട്ടി  (8 hours ago)

പാലക്കാടെത്തിയ ട്രെയിനിന്റെ പാഴ്‌സല്‍ ബോഗിയില്‍ നിന്ന് രണ്ട് ടണ്‍ പഴകിയ മത്സ്യം ഉദ്യോഗസ്ഥര്‍ പിടികൂടി  (8 hours ago)

സിനിമാ പ്രമോഷനെച്ചൊല്ലി മലയാള സിനിമയില്‍ ഉടലെടുത്ത വിവാദം; താരങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി എന്‍.എം. ബാദുഷ  (9 hours ago)

തൊഴിലാളികളുടെ അവകാശങ്ങള്‍ നടപ്പാക്കുന്നതില്‍ കേരളം മാതൃകയെന്ന് വി ശിവന്‍കുട്ടി  (9 hours ago)

സെക്രട്ടേറിയറ്റിനു മുന്നിലെ അടച്ചുപൂട്ടിയ സ്പാ ലൈസന്‍സ് ന്യൂനപക്ഷ മോര്‍ച്ച നേതാവിന്റെ പിതാവിന്റെ പേരില്‍  (9 hours ago)

Malayali Vartha Recommends