അക്രമ രാഷ്ട്രീയം അവസാനിപ്പിക്കാൻ സി പി എം കണ്ണൂരിലെ സഖാകൾക്ക് ക്ലസ്സെടുക്കുന്നു.. ഇത്തിരി വൈകിയാണെങ്കിലും സി പി എമ്മിന് ബോധോദയം ഉണ്ടായിരിക്കുന്നു....നല്ലതു തന്നെ

ഇത്തിരി വൈകിയാണെങ്കിലും സി പി എമ്മിനും ബോധോദയം ഉണ്ടായിരിക്കുന്നു..അക്രമ രാഷ്ട്രീയം അവസാനിപ്പിക്കേണ്ട സമയമായി എന്ന് നേതൃത്വം തിരിച്ചറിഞ്ഞു.. കണ്ണൂരിലെ സഖാകൾക്ക് സിപിഎം സ്പെഷ്യൽ ക്ലാസ് എടുക്കുകയാണ് ഇപ്പോൾ.
കണ്ണൂർ എന്ന് കേൾക്കുമ്പോൾ തന്നെ എല്ലാവരുടെയും മനസ്സിലേക്ക് ഓടിയെത്തുന്ന ചിത്രങ്ങൾ അക്രമ രാഷ്ട്രീയത്തെ കുറിച്ചാണ്. കൊല്ലും കൊലയും മാത്രമുള്ള നാടെന്ന ചിന്തയാണ് പലർക്കും കണ്ണൂരിനെ കുറിച്ചുള്ളത്.കണ്ണൂരിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകം നടന്നത് 1969 ല്‍ ആണ് .ബിജെപിയുടെ പഴയ രൂപമായിരുന്ന ജനസംഘം പ്രവര്‍ത്തകന്‍ വാടിക്കല്‍ രാമകൃഷ്ണന്‍ ആണ് ജില്ലയില്‍ ആദ്യമായി രാഷ്ട്രീയ വൈരാഗ്യം മൂലം കൊല്ലപ്പെടുന്നത്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യത്തെ രാഷ്ട്രീയ കൊലപാതകമാണിത്.
കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ 42 ഓളം പേര്‍ ജില്ലയിലെ അക്രമരാഷ്ട്രീയത്തിനിരകളായിട്ടുണ്ട്. ഇതില്‍ 19 പേര്‍ സിപിഎം പ്രവര്‍ത്തകരും 17 പേര്‍ ആര്‍ എസ് എസ്സുകാരുമാണ്. മുസ്ലീംലീഗില്‍ നിന്ന് മൂന്നുപേരും എന്‍ ഡി എഫില്‍ നിന്നു രണ്ടു പേരും കൊല്ലപ്പെട്ടവരില്‍പ്പെടുന്നു..
2016 മെയ് 25നാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സർക്കാർ അധികാരമേറ്റത്.ഇത്രയും ദിവസത്തിനുള്ളിൽ രാഷ്ട്രീയ കൊലപാതകങ്ങളിൽ പൊലിഞ്ഞത് 20 ജീവനുകളാണ് .15 കേസുകളിലും പ്രതിസ്ഥാനത്ത് സിപിഎം പ്രവർത്തകർ തന്നെ ആയിരുന്നു . രണ്ട് കേസുകളിൽ ബിജെപി പ്രവർത്തകരും മൂന്ന് കേസുകളിൽ എസ്ഡിപിഐ- ക്യാംപസ് ഫ്രണ്ട് പ്രവർത്തകരുമാണ് പ്രതികൾ.
സാമൂഹ്യമാറ്റത്തിനായുള്ള കാഹളം മുഴക്കിയ ഒട്ടേറെ മഹാരഥന്മാര്‍ക്ക് ജന്മം നല്‍കിയ മണ്ണാണ് കണ്ണൂര്‍. എന്നാലിപ്പോൾ കൊല്ലിനും കൊലക്കും പേരുകേട്ട ജില്ലാ എന്ന പരിവേഷമാണ് കണ്ണൂരിനുള്ളത് .
ഓരോ കൊലപാതകങ്ങളുണ്ടാകുമ്പോഴും ഇതുപോലൊരു സംഭവമുണ്ടാകരുതേയെന്ന് സമാധാന പ്രേമികള്‍ മനമുരുകി പ്രാര്‍ത്ഥിക്കാറുണ്ടെങ്കിലും ഏറെ താമസിയാതെ കൊലക്ക് കൊല ല എന്ന മട്ടിൽ അടുത്ത സംഭവം ഉണ്ടായിക്കൊണ്ടിരിക്കും.
എല്ലാ രാഷ്ട്രീയ പാർട്ടികളും കൊലപാതകങ്ങളെ എതിർക്കുന്നുണ്ട് . എന്നാൽ വീണ്ടും വീണ്ടും കണ്ണൂരിൽ അത് സംഭവിച്ചുകൊണ്ടേയിരിക്കുന്നു. എന്നാൽ ഇപ്പോൾ അക്രമ രഷ്ട്രീയത്തിന് അറുതി വരുത്താൻ മുന്നിട്ടിറങ്ങുകയാണ് സിപിഎം.
ഒരു തരത്തിലുള്ള അക്രമ പ്രവർത്തനങ്ങളിലും പങ്കെടുക്കരുതെന്നും പ്രകോപനങ്ങളിൽ വീണുപോകരുതെന്നും കണ്ണൂരിലെ പാർട്ടി പ്രവർത്തകർക്ക് സിപിഎം ക്ലാസെടുക്കാനൊരുങ്ങുകയാണ് ഇപ്പോൾ . ജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി ആരംഭിച്ച തെറ്റ് തിരുത്തൽ നടപടിയുടെ ഭാഗമാണ് ഈ ക്‌ളാസ്സുകൾ .
മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂർ, കാസർകോട് ജില്ലകളിലെ അക്രമ സംഭവങ്ങൾ തടയാൻ നേരത്തെ തന്നെ നിർദേശിച്ചിരുന്നു. കണ്ണൂർ ജില്ല കമ്മറ്റിയിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇക്കാര്യം ഉന്നയിച്ചിരുന്നു. ബ്രാഞ്ച്, ലോക്കൽ സെക്രട്ടറിമാർ, ലോക്കൽ, ഏരിയ കമ്മറ്റി അംഗങ്ങൾ എന്നിവർക്കാണ് ആദ്യംഘട്ടം പാർട്ടി ക്ലാസ് നൽകുന്നത്.
ക്വട്ടേഷൻ ഗുണ്ടകൾ സംഭാവന നൽകാത്തവരെ ശത്രുക്കളായികാണുന്ന രീതി അപ്പാടെ മാറ്റണമെന്നാണ് ആദ്യത്തെ നിർദ്ദേശം . പാർട്ടി പിരിവ് നൽകാത്തവരെ അവഹേളിക്കുകയോ ഒറ്റപ്പെടുത്തുകോ ചെയ്യുന്ന രീതി ആണ് നിലവിലുള്ളത്. ഇത് പൂർണ്ണമായും മാറ്റണമെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കുന്നു.
അതുപോലെ പാർട്ടി കണ്ണൂർ ഘടകത്തിൽ ക്വട്ടേഷൻ ഗുണ്ടകളുടെ വിളയാട്ടമാണെന്നും നേതൃത്വത്തിനു പരാതി ഉണ്ട് . ക്രിമിനലുകളെ വളർത്തുന്നതിൽ മുതിർന്ന നേതാക്കളുൾപ്പടെയുള്ളവർ പങ്കുവഹിക്കുന്നുവെന്നും രൂക്ഷവിമർശനം ഉണ്ട്.. സിപിഎം നേതൃത്വം തന്നെ ഇക്കാര്യം ശരിവെക്കുന്നുമുണ്ട്.
പെരിയ ഇരട്ട കൊലപാതകത്തിലും കണ്ണൂർ മോഡൽ ആണ് പ്രതിഫലിച്ചത് ..ഇത് ഗൃഹസമ്പർക്ക പരിപാടിയിൽ സിപിഎമ്മിനെ വിയർപ്പിച്ചിരുന്നു.
കണ്ണൂർ ജയിലിലെ ക്രിമിനൽ പ്രവർത്തനങ്ങളെയും വളരെ ഗൗരവമായാണ് പാർട്ടി കാണുന്നത് . കഴിഞ്ഞ ദിവസങ്ങളിൽ ചേർന്ന സിപിഎം സംസ്ഥാന കമ്മറ്റി യോഗത്തിലും നേതാക്കൾക്കെതിരെ രൂക്ഷ വിമർശനം ഉയ ർന്നിരുന്നു. ഇടത് രാഷ്ട്രീയം നേരിടുന്ന വെല്ലുവിളികള്‍ നേതാക്കള്‍ മനസ്സിലാക്കണം. ബദല്‍ ആശയമുണ്ടെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ച സംഘടന രേഖയിൽ പറയുന്നു.
ഏറ്റവും പ്രധാനം നേതാക്കളുടെ പ്രവർത്തന പ്രസംഗ ശൈലികൾ മാറ്റണം എന്നതാണ്.. ബ്രാഞ്ച് തലം മുതൽ സംസ്ഥാനതലം വരെ നേതാക്കൾ ജനങ്ങളോട് പുച്ഛത്തോടെ സംസാരിക്കരുത്. ഓരോ പാർട്ടിയോഗങ്ങളും ക്ലാസുകളും ജനകീയ അടിത്തറ തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ടുള്ളതാകണമെന്നും രേഖയിൽ നിർദേശമുണ്ട്.
സംസ്ഥാനസർക്കാരിന്റെ ഭരണനേട്ടങ്ങൾ രാഷ്ട്രീയനേട്ടമായി മാറുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് കഴിഞ്ഞ ദിവസം വിലയിരുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സി പി എം അടിമുടി മാറ്റത്തിന് ശ്രമിക്കുന്നത്
https://www.facebook.com/Malayalivartha


























