തൃശൂരിൽ ഒരു വയസുള്ള നായകുട്ടി ഭക്ഷണം വെള്ളവും കിട്ടാതെ മുറിക്കുള്ളിൽ പൂട്ടിക്കിടന്നത് രണ്ടാഴ്ചയോളം:- പോലീസ് സഹായത്തോടെ വാതിൽ പൊളിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ജീവൻ നിലച്ചു...
രണ്ടാഴ്ചയോളം ഭക്ഷണം വെള്ളവും കിട്ടാതെ ദിവസങ്ങളോളം വിശന്നുകരഞ്ഞ നായക്കുട്ടി ദാരുണമായി മരണത്തിന് കീഴടങ്ങി. കേരളവര്‍മ്മ കോളേജിനു സമീപം കാനാട്ടുകര പ്രശാന്തി നഗറിലെ വീട്ടിലാണ് ദാരുണ സംഭവം നടന്നത്. നിര്‍ത്താതെ കരയുന്ന നായയുടെ നിലവിളി കേട്ട ചിലര്‍ വിവരമറിയിച്ചതനുസരിച്ചാണ് വീട്ടില്‍ മൃഗസ്‌നേഹികള്‍ എത്തിയത്. അവരെത്തി വാതില്‍ തുറന്ന് നോക്കിയപ്പോൾ കണ്ടത് അനങ്ങാന്‍ പോലും ആകാതെ കിടക്കുന്ന മിണ്ടാപ്രാണിയെ ആയിരുന്നു.
ഉടന്‍ തന്നെ ആംബുലന്‍സില്‍ വെറ്ററിനറി ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ നായക്കുട്ടിയുടെ ജീവന്‍ നിലയ്ക്കുകയായിരുന്നു. ഉടമയ്‌ക്കെതിരെ വെസ്റ്റ് പോലീസ് കേസെടുത്തതായി അറിയിച്ചു. ഇവിടെ വാടകയ്ക്കു താമസിച്ചിരുന്നവര്‍ കഴിഞ്ഞ നാലുമാസമായി വല്ലപ്പോഴും മാത്രമാണ് വീട്ടിലെത്തിയിരുന്നതെന്നും റിപ്പോര്‍ട്ട് ഉണ്ട്.
ഷിത്‌സു ഇനത്തില്‍പ്പെട്ട ഒരു വയസുള്ള നായയെയാണ് വീട്ടില്‍ വളര്‍ത്തിയിരുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി നായയെ വീട്ടിലെ മുറിയില്‍ പൂട്ടിയിട്ട നിലയിലായിരുന്നെന്നു പരിസരവാസികള്‍ മൊഴി നല്‍കി. രണ്ടു മണിക്കൂറോളം ബഹളംകൂട്ടിയ ശേഷമാണ് വാതില്‍ തുറക്കാന്‍ പോലും വീട്ടുകാര്‍ തയാറായതെന്ന് ഇവര്‍ പറയുന്നു.
https://www.facebook.com/Malayalivartha