പത്മനാഭ സ്വാമി ക്ഷേത്രത്തിലെ, പത്മതീർത്ഥ കുളത്തിൽ അത്ഭുത പ്രതിഭാസം; ശാസ്ത്രജ്ഞര്‍ പോലും ഞെട്ടി
തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പദ്മതീര്‍ഥക്കുളത്തില്‍ മാരകമായ വൈറസ് രോഗങ്ങളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള പായലുകൾ വളരുന്നതായി കണ്ടെത്തി. 'സ്‌പൈറുലിന പ്ലാടെന്‍സിസ്' എന്നയിനം നൂല്‍പ്പായലാണ് കണ്ടെത്തിയിരിക്കുന്നത്. ഉയര്‍ന്ന പ്രോട്ടീന്‍ ഘടകമുള്ള സ്പൈറുലിന, മസ്തിഷ്‌ക സംബന്ധമായ അസുഖങ്ങള്‍ക്കുള്ള മരുന്നുകള്‍ നിര്‍മ്മിക്കുന്നതിന് ഉപയോഗിക്കുന്നുണ്ട്. കാര്‍ബോഹൈഡ്രേറ്റ്സ്, വൈറ്റമിനുകള്‍, ധാതുക്കള്‍, കരോട്ടിന്‍ എന്നിവയും ഉയര്‍ന്നതോതില്‍ ഇതില്‍ അടങ്ങിയിയിട്ടുണ്ട്. വൈറസ് രോഗങ്ങളുടെ മരുന്ന് നിര്‍മാണത്തിന് സ്പെറുലിനയുടെ സാന്നിധ്യം ഏറെ ഗുണകരമാണ്.
കുട്ടനാട്ടിലെ അന്താരാഷ്ട്ര കായല്‍കൃഷി ഗവേഷണകേന്ദ്രം നടത്തിയ പഠനത്തിലാണ് പായലിന്റെ ഇനം തിരിച്ചറിഞ്ഞത്. ക്ഷേത്രക്കുളത്തില്‍ വളരുന്നതിനാല്‍ രാസപ്രക്രിയയിലൂടെ മാറ്റാന്‍ പ്രയാസമുണ്ടാകും. പകരം ജൈവരീതിയില്‍ പായലിന്റെ വളര്‍ച്ച നിയന്ത്രിക്കാനാണ് ശ്രമം. മൂന്നേക്കറോളം വിസ്‌തൃതിയുള്ള പദ്മതീര്‍ഥക്കുളത്തില്‍ ഈ പായലിന്റെ വളര്‍ച്ച അസാധാരണ പ്രതിഭാസമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ‘സ്പൈറുലിന പ്ലാടെൻസിസ്’ എന്നയിനം പായലാണ് കഴിഞ്ഞ ഓഗസ്റ്റ് മുതൽ കുളത്തിൽ വളരുന്നത്.
ക്ഷാരഗുണമുള്ള വെള്ളത്തിൽ വളരുന്ന പായൽ വേനലിൽ അഴുകി ദുർഗന്ധം ഉണ്ടായിരുന്നു. കുട്ടനാട്ടിലെ അന്താരാഷ്ട്ര കായൽകൃഷി ഗവേഷണകേന്ദ്രം നടത്തിയ പഠനത്തിലാണ് പായലിന്റെ ഇനം തിരിച്ചറിഞ്ഞത്. ക്ഷേത്രക്കുളത്തിൽ വളരുന്നതിനാൽ രാസപ്രക്രിയയിലൂടെ മാറ്റാൻ പ്രയാസമുണ്ടാകും. പകരം ജൈവരീതിയിൽ പായലിന്റെ വളർച്ച നിയന്ത്രിക്കാനാണ് ശ്രമം.
രോഗപ്രതിരോധശേഷിക്കുള്ള മരുന്നും കാലിത്തീറ്റയുൾപ്പെടെയുള്ളവയും നിർമിക്കാൻ ഉപയോഗിക്കുന്ന നൂൽപ്പായലാണിത്. കുറഞ്ഞ ചെലവിൽ ഉയർന്ന ഗുണമുള്ള പായൽ ഉത്പാദിപ്പിക്കുന്നത് 30 വർഷമായി പുരോഗമിക്കുകയാണ്. മറ്റു സൂക്ഷ്മസസ്യങ്ങൾ ചേരാതെ സ്പൈറുലിന മാത്രം ലഭിച്ചാൽ വ്യാവസായികമായി നേട്ടമാണ്. ഇതിനായി പായൽമാത്രം അരിച്ച് ഉണക്കി മൂല്യവർധിത വസ്തുക്കൾ നിർമിക്കുന്ന ഏജൻസികൾക്ക് വിൽക്കാം. ഇതിനുള്ള സാധ്യത തേടുന്നുണ്ട്. ശരിയായി സംസ്കരിച്ചില്ലെങ്കിൽ ദുർഗന്ധമുണ്ടാകും. കോപ്പർ സൾഫേറ്റ് ഉപയോഗിച്ച് പായൽ നശിപ്പിക്കുന്നത് കുളത്തിലെ മീനുകൾക്കും വെള്ളത്തിനും ദോഷമാകും.
കുളത്തിൽ ഇപ്പോഴുള്ള മീനുകൾ ഈ പായൽ തിന്നുന്നില്ല. പായൽ നിയന്ത്രണത്തിന് 5000 ആൺ തിലോപ്പിയ മീനും 1500 സിൽവർ കാർപ്പ് മീനും കുളത്തിൽ ഇടാൻ ഉദ്ദേശിക്കുന്നുണ്ടെന്ന് കേന്ദ്രം ഡയറക്ടർ ഡോ. കെ.ജി. പദ്മകുമാർ അറിയിച്ചു. വെള്ളത്തിന്റെ അടിപ്പരപ്പിൽ ഓക്സിജന്റെ കുറവും കണ്ടെത്തിയിട്ടുണ്ട്. മത്സ്യങ്ങൾക്ക് പ്രാണവായു ലഭിക്കാൻ വൈക്കോൽ നിറച്ച ചാക്കുകൾ പടികൾക്കുതാഴെ മുക്കിവെക്കും. വെള്ളത്തിന് ഇളക്കമുണ്ടാകാൻ ജലധാരയോ, സ്‌പ്രിംഗ്ലറോ ഉപയോഗിക്കാൻ നിർദേശിച്ചെങ്കിലും ക്ഷേത്രക്കുളത്തിൽ ഇത് സാധ്യമല്ലെന്നാണ് അധികൃതർ അറിയിച്ചത്. പായൽ നശീകരണത്തെക്കുറിച്ച് മന്ത്രി വി.എസ്. സുനിൽകുമാറുമായി ചർച്ച ചെയ്തെന്നും അധികൃതർ അറിയിച്ചു.
ഉയർന്ന പ്രോട്ടീൻ ഘടകമുള്ള സ്പൈറുലിന മസ്തിഷ്‌ക സംബന്ധമായ അസുഖങ്ങൾക്കുള്ള മരുന്നുകൾക്ക് ഉപയോഗിക്കാം. കാർബോഹൈഡ്രേറ്റ്‌സ്, വൈറ്റമിനുകൾ, ധാതുക്കൾ, കരോട്ടിൻ എന്നിവ ഉയർന്നതോതിൽ അടങ്ങിയിയിട്ടുള്ള സ്പൈറുലിന വൈറസ് രോഗങ്ങളുടെ മരുന്ന് നിർമാണത്തിനും ഉപയോഗിക്കുന്നു. വിവിധ ചികിത്സാശാഖകളിൽ 200 മുതൽ 2000 രൂപവരെ വിലയുള്ള ഗുളികകൾ വിപണിയിൽ ലഭ്യമാണ്. സംസ്കരിച്ച പൗഡറിന് വിദേശവിപണിയിലും വില ലഭിക്കും.
https://www.facebook.com/Malayalivartha