ചാനൽ പരിപാടിക്കിടെ തന്റെ ശരീരത്തില്‍ എയിഡ്സ് രോഗിയുടെ രക്തം കുത്തിവെച്ചുവെന്ന മോഹനൻ വൈദ്യരുടെ വാദം പൊളിഞ്ഞു:- ഒടുവിൽ കുറ്റസമ്മതം

ഒടുവിൽ കുറ്റസമ്മതം നടത്തി സ്വയം വൈദ്യൻ എന്ന് അവകാശപ്പെടുന്ന മോഹനൻ വൈദ്യർ. കോടതിയില്‍ നിന്നും സ്റ്റേ വാങ്ങി മോഹനന്‍ വൈദ്യര്‍ വൈകിപ്പിച്ചപ്രമുഖ ചാനലിന്റെ 'ജനകീയകോടതി'യുടെ രണ്ടാം ഭാഗത്തിലാണ് തന്റെ ശരീരത്തില്‍ എയിഡ്സ് രോഗിയുടെ രക്തം കുത്തിവെച്ചുവെന്ന മോഹനന്‍ വൈദ്യരുടെ വാദം പൊളിഞ്ഞത്. താന്‍ രക്തം തേയ്ക്കുകയായിരുന്നെന്നാണ് മോഹനന്‍ ഇപ്പോൾ സമ്മതിച്ചിരിക്കുന്നത്.
ഡോക്ടര്‍മാരുടെ മുന്നിലിരുന്നാണ് താന്‍ എയിഡ്സ് രോഗിയുടെ രക്തം സ്വീകരിച്ചത് എന്നായിരുന്നു മോഹനന്‍ നായരുടെ വാദം. തുടര്‍ന്ന് അവതാരകനും എതിര്‍ പാനലിലെ അംഗങ്ങളും ചോദ്യങ്ങള്‍ ചോദിച്ചതോടെയാണ് രോഗിയുടെയും തന്റെയും രക്തം തേക്കുകയായിരുന്നുവെന്ന് മോഹനന്‍ വൈദ്യര്‍ പറഞ്ഞത്. ബ്രാഹ്മണന്റെ ശിശു മത്സ്യമാംസാദികള്‍ കാണുമ്പോൾ ഛര്‍ദിക്കുന്നു. മാംസാഹാരികളുടെ പൈതങ്ങള്‍ക്ക് ഇറച്ചി കാണുമ്പോൾ വായില്‍ വെള്ളമൂറുന്നു എന്നും മോഹനന്‍ നായര്‍ വാദിച്ചിരുന്നു.
ജനിതകവസ്തുവായ ഡി എന്‍ എ ഇല്ലെന്ന് പറഞ്ഞ മോഹനന്‍ നായര്‍ എല്ലാ രോഗങ്ങളും മനസ്സിന്റെ സൃഷ്ടിയാണെന്നും പറഞ്ഞു. മാത്രമല്ല, മനസ്സെവിടെയാണെന്ന് അറിയില്ലെന്നും മോഹനന്‍ പറഞ്ഞു. ബാക്ടീരിയ, വൈറസ്, കാന്‍സര്‍, എച്ച് ഐ വി തുടങ്ങിയവ ഇല്ലെന്നും മോഹനന്‍ നായര്‍ പറഞ്ഞിരുന്നു. മാത്രമല്ല, എല്ലാ രോഗത്തിനും മരുന്നുള്ളത് അമ്പലത്തിൽ ആണെന്നും 4448 രോഗങ്ങളും അത് മാറ്റാന്‍ അത്രയും അമ്പലങ്ങൾ ഉണ്ടെന്നും മോഹനന്‍ നായര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























