Widgets Magazine
02
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്തരിച്ച കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീലയുടെ ഖബറടക്കം ഇന്ന്... സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും കൊയിലാണ്ടി ടൗൺ ഹാളിലും തലക്കുളത്തൂരിലെ കൺവെൻഷൻ സെൻററിലും ചോയിക്കുളത്തെ വീട്ടിലും പൊതു ദർശന ശേഷം ഖബറടക്കം


മുഖ്യമന്ത്രി പിണറായി വിജയന് പുതിയ കാർ വാങ്ങുന്നതിനായി തുക അനുവദിച്ച് ധനവകുപ്പ്... 1.10 കോടി രൂപയാണ് അനുവദിച്ചത്


അതിജീവിതയെ അധിക്ഷേപിച്ചവര്‍ കുടുങ്ങും... രാഹുൽ ഈശ്വര്‍ ഒരു രാത്രിയില്‍ കസ്റ്റഡിയില്‍, ഇന്ന് ജാമ്യം കിട്ടിയില്ലെങ്കില്‍ അകത്ത്, ഫോണിൽ അപ്‍ലോഡ് ചെയ്‌ത വീഡിയോ കണ്ടെത്തി പൊലീസ്, രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താനും ഊര്‍ജിത ശ്രമം


വമ്പന്‍ വികസന വാഗ്ദാനങ്ങളുമായി ബിജെപിയുടെ പ്രകടന പത്രിക...2036ലെ ഒളിംപിക്‌സ് തിരുവനന്തപുരത്ത് നടത്തുമെന്നാണ് പ്രധാന വാദ്ഗാനം...കോര്‍പ്പറേഷന്‍ ഭരണം പിടിക്കാന്‍ തീവ്രശ്രമമാണ് നടത്തുന്നത്...


കളശ്ശേരിയില്‍ കണ്ടെത്തിയ അജ്ഞാത മൃതഹേഹം സൂരജ് ലാമയുടേത് എന്നാണ് സംശയം...ഡിഎന്‍എ പരിശോധന നടത്തി ഇത് സ്ഥിരീകരിക്കും..ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം അഴുകിയ നിലയിലാണ്..

ജോളിക്കെതിരെ വെളിപ്പെടുത്തലുമായി ഷാജുവിന്റെ സുഹൃത്ത്; ജോളി മറ്റേ ആള്‍ തന്നെ; എന്‍ഐടിയിലെ ജോളിയുടെ ജോലിയെപ്പറ്റി ഷാജുവിനും അവ്യക്തത ഉണ്ടായിരുന്നു

08 OCTOBER 2019 09:31 AM IST
മലയാളി വാര്‍ത്ത

More Stories...

കടുവകളുടെ എണ്ണം എടുക്കാൻ പോയി കാണാതായ വനിതാ ഫോറസ്റ്റ് ഉദ്യോഗസ്ഥയടക്കം മൂന്ന് പേരെ കണ്ടെത്തി

നടന്നത് ഒരു മണിക്കൂർ നീണ്ട വാദപ്രതിവാദം...ഒടുവിൽ പ്രഥമദൃഷ്ട്യാ കുറ്റകൃത്യം നിലനിൽക്കുമെന്ന് കോടതി...രാഹുലിന്റെ റിമാൻഡ് റിപ്പോർട്ടിലെ വിശദാംശങ്ങൾ ഇങ്ങനെ

ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയ കേസ്... സന്ദീപ് വാര്യര്‍ മുൻകൂർ ജാമ്യഹർജി സമർപ്പിച്ചു

അന്തരിച്ച കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീലയുടെ ഖബറടക്കം ഇന്ന്... സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും കൊയിലാണ്ടി ടൗൺ ഹാളിലും തലക്കുളത്തൂരിലെ കൺവെൻഷൻ സെൻററിലും ചോയിക്കുളത്തെ വീട്ടിലും പൊതു ദർശന ശേഷം ഖബറടക്കം

ലൈംഗിക പീഡന -ഗർഭച്ചിദ്ര കേസ്: രാഹുൽ കൂടുതൽ തെളിവ് ഹാജരാക്കി, താൻ നിരപരാധിയെന്ന് മുന്‍കൂര്‍ ജാമ്യഹര്‍ജിയിൽ രാഹുല്‍ മാങ്കൂട്ടത്തില്‍, ബുധനാഴ്ച പോലീസ് റിപ്പോർട്ട് ഹാജരാക്കാൻ കോടതി ഉത്തരവ്

ജോളിക്കെതിരെ വെളിപ്പെടുത്തലുമായി ഷാജുവിന്റെ സുഹൃത്ത്; ജോളി മറ്റേ ആള്‍ തന്നെ; എന്‍ഐടിയിലെ ജോളിയുടെ ജോലിയെപ്പറ്റി ഷാജുവിനും അവ്യക്തത ഉണ്ടായിരുന്നുകൂടത്തായിയില്‍ ആറു പേരുടെ ദുരൂഹമരണത്തില്‍ അറസ്റ്റിലായ ജോളിക്കെതിരെ വെളിപ്പെടുത്തലുമായി ഭര്‍ത്താവ് ഷാജുവിന്റെ സുഹൃത്ത് ബിജു. ജോളി നയിച്ചത് വഴിവിട്ട ജീവിതമാണ്. ഇക്കാര്യം താനും ഷാജുവും പല തവണ സംസാരിച്ചിരുന്നു. എന്‍ഐടിയിലെ ജോളിയുടെ ജോലിയെപ്പറ്റി ഷാജുവിനും അവ്യക്തത ഉണ്ടായിരുന്നു. ഭാര്യയും മകളും മരിച്ചപ്പോള്‍ ഷാജുവിനു വലിയ ദുഃഖമുണ്ടായില്ല. ഇതെല്ലാം ഇപ്പോള്‍ സംശയങ്ങള്‍ ജനിപ്പിക്കുന്നുവെന്ന് ബിജു മനോരമ ന്യൂസിനോടു വെളിപ്പെടുത്തി. കൂടത്തായി മരണ പരമ്പരയുടെ അന്വേഷണം ജോളിയുടെ ജന്മനാടായ ഇടുക്കിയിലേക്കും അന്വേഷണ സംഘം വ്യാപിപ്പിച്ചു. ജോളിയുടെ മാതാപിതാക്കളും സഹോദരങ്ങളും കുറ്റകൃത്യത്തിനു സഹായിച്ചോ എന്നും പരിശോധിക്കുന്നതായി സൂചനയുണ്ട്. ഇടുക്കിയിലെ കട്ടപ്പന വാഴവരയിലെ ചോറ്റയില്‍ തറവാട്ടുവീട്ടിലാണ് ജോളി വളര്‍ന്നത്. നാലു വര്‍ഷം മുന്‍പ് ഏലത്തോട്ടത്തിനു നടുവിലെ ഈ വീട്ടില്‍നിന്ന് ജോളിയുടെ മാതാപിതാക്കളും സഹോദരങ്ങളും കട്ടപ്പനയിലെ വീട്ടിലേക്കു മാറി. ആറു മക്കളില്‍ അഞ്ചാമത്തെ മകളാണ് ജോളി. തുടര്‍ മരണങ്ങളില്‍ സംശയം തോന്നിയിട്ടില്ലെന്നും മകള്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്നു പറഞ്ഞിരുന്നെന്നും ജോളിയുടെ പിതാവ് ജോസഫ് പറഞ്ഞു. രണ്ടു മാസംമുമ്പ് ജോളി അനുജന്‍ നോബിയുമൊത്ത് വാഴവരയിലെ തറവാട്ടിലും ഏലത്തോട്ടത്തിലും എത്തിയിരുന്നു.


അതേസമയം ജോളി തനിക്കെതിരെ മൊഴി നല്‍കിയെന്ന വാര്‍ത്ത സത്യമാണെങ്കില്‍ അത് തന്നെയും കുരുക്കാനുള്ള ശ്രമമാണെന്നാണ് ഷാജു പറയുന്നത്. സംഭവത്തില്‍ തനിക്ക് പങ്കുണ്ടെന്ന് പ്രചരിപ്പിച്ച് കുടുക്കാന്‍ നോക്കുകയാണെന്നും. ജോളിയെ സഹായിച്ചു എന്ന് മൊഴി നല്‍കിയിട്ടില്ലെന്നും. തനിക്കെതിരെ ചിലര്‍ കഥ മെനയുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. ജീവിതത്തില്‍ ജാഗ്രതക്കുറവുണ്ടായെന്നും ജീവിതത്തില്‍ ജാഗ്രത കാണിക്കേണ്ടതിന്റെ ഉത്തമ ഉദാഹരണമാണ് ഈ സംഭവങ്ങളെന്നും ഷാജു പറഞ്ഞു. ജാഗ്രതക്കുറവുണ്ടായാല്‍ അതിന്റെ ഫലം നമ്മള്‍ തന്നെ അനുഭവിക്കണം. മകളുടെ മരണത്തിന് കാരണം ചിക്കന്‍പോക്‌സോ ഭക്ഷണം നെറുകെയില്‍കയറിയതോ ആണെന്നാണ് കരുതിയത്. കുഞ്ഞുശരീരം പോസ്റ്റുമോര്‍ട്ടം ചെയ്യേണ്ടെന്നായിരുന്നു അന്നത്തെ തീരുമാനം.എന്നാല്‍ നിലവിലെ സംഭവങ്ങള്‍ പരിഗണിക്കുമ്പോള്‍ പോസ്റ്റുമോര്‍ട്ടം നടത്തിയാല്‍ മതിയായിരുന്നു എന്ന് തോന്നുണ്ടെന്നും ഷാജു വിശദീകരിച്ചു. തിങ്കളാഴ്ച അന്വേഷണസംഘം വിളിച്ചുവരുത്തിയത് കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ ഒരവസരം കൂടി നല്‍കിയതാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞെന്നും ഷാജു പ്രതികരിച്ചു.

ജോളിയുടെ കൂടെ ഒരാളെ കൂടി കിട്ടണമെന്ന താല്‍പര്യമാണ് തനിക്കുമുള്ളത്. ജോളിക്ക് രാഷ്ട്രീയ ബന്ധമുണ്ടെന്ന് അറിയില്ലായിരുന്നു. എന്‍ഐടിക്കു സമീപത്തെ ബ്യൂട്ടി പാര്‍ലറുമായുള്ള ഇടപാടുകളും അറിയില്ല. സാമ്പത്തിക ഇടപാടുകളെപ്പറ്റിയും വിവരങ്ങളൊന്നും ജോളി പങ്കുവച്ചിട്ടില്ല.
മരിച്ച ആല്‍ഫൈന്റെ പോസ്റ്റ്മോര്‍ട്ടം നടത്തേണ്ടതായിരുന്നെന്നും ഷാജു പറഞ്ഞു. ഭക്ഷണം നെറുകയില്‍ കയറിയതാകാം മരണകാരണമെന്നായിരുന്നു കരുതിയത്. അമ്മയ്ക്ക് ചിക്കന്‍ പോക്സ് വന്നതിന്റെ സംശയവുമുണ്ടായിരുന്നു. പിഞ്ചുകുഞ്ഞായിരുന്നതിനാലാണ് പോസ്റ്റ്മോര്‍ട്ടം ഒഴിവാക്കിയത്. പോസ്റ്റ്മോര്‍ട്ടം നടത്തിയിരുന്നെങ്കില്‍ ഈ ദുരൂഹത ഉണ്ടാകില്ലായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൂറത്തിൽ മലയാളി വിദ്യാർഥി ആത്മഹത്യ ചെയ്തു  (6 minutes ago)

മൂന്ന് പേരെ കണ്ടെത്തി  (11 minutes ago)

നടന്നത് ഒരു മണിക്കൂർ നീണ്ട വാദപ്രതിവാദം...ഒടുവിൽ പ്രഥമദൃഷ്ട്യാ കുറ്റകൃത്യം നിലനിൽക്കുമെന്ന് കോടതി...രാഹുലിന്റെ റിമാൻഡ് റിപ്പോർട്ടിലെ വിശദാംശങ്ങൾ ഇങ്ങനെ  (22 minutes ago)

സന്ദീപ് വാര്യര്‍ മുൻകൂർ ജാമ്യഹർജി സമർപ്പിച്ചു  (26 minutes ago)

എംഎൽഎ കാനത്തിൽ ജമീലയുടെ ഖബറടക്കം ഇന്ന്  (39 minutes ago)

സ്പൂഫിംഗ് 10 മിനിറ്റിൽ റിപ്പോർട്ട് ചെയ്യണം  (43 minutes ago)

ഡിജിറ്റൽ തെളിവുകൾ മുദ്ര വെച്ച കവറിൽ കോടതിയിൽ സമർപ്പിച്ചു  (53 minutes ago)

വിനാശകരമായ വീര്യം  (59 minutes ago)

സംസ്ഥാന പോലീസ് ഹെഡ് ക്വോർട്ടേഴ്‌സിൽ സ്ഥാനക്കയറ്റിന് വ്യാജരേഖ ചമക്കുകയും ഡി വൈ എസ് പി യുടെ യൂണിഫോം ധരിച്ച്  (1 hour ago)

കർണാടക മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ കോൺഗ്രസ്  (1 hour ago)

വോട്ട് രേഖപ്പെടുത്താന്‍ സ്വകാര്യമേഖലയിലുള്ളവര്‍ക്കും ...  (1 hour ago)

പഞ്ചാബ് നാഷണൽ ബാങ്കിൻ്റെ ആദ്യ വനിതാ ബ്രാൻഡ് അംബാസഡർ ....  (1 hour ago)

കോൺഗ്രസ് തള്ളിക്കളഞ്ഞു  (1 hour ago)

ഓര്‍ക്കുക 181 ഹെല്‍പ്പ് ലൈന്‍.... അതിക്രമങ്ങളില്‍ പതറാതിരിക്കാന്‍  (2 hours ago)

അഞ്ച് ദിവസം പ്രവൃത്തി ദിനം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് വീണ്ടും ആലോചന  (2 hours ago)

Malayali Vartha Recommends