''എന്റെ അവസാന നാളുകൾ ആരാലും അറിയാതെ...യാത്ര ചെയ്യണം, എന്റെ മരണ വാർത്ത പോലും ആരുമറിയാതെ'' ; നൊമ്പരമായി കുടജാദ്രിയില്‍ മിന്നലേറ്റ് മരിച്ച യുവാവിന്റെ ഫേസ്ബുക്ക് കുറിപ്പ്

ജംഷീര്‍ കരിമ്ബനക്കല്‍ എടക്കാടന്‍ എന്ന യുവാവ് മിന്നലേറ്റ് മരിച്ചു. സാഹസികസഞ്ചാരി, ഫോട്ടോഗ്രാഫർ എന്ന നിലയിൽ പ്രസിദ്ധനാണ് ഇദ്ദേഹം. സര്‍വജ്ഞപീഠം കയറാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയ ഇദ്ദേഹത്തിന് കുടജാദ്രിമലമുകളില്‍ വെച്ച് മിന്നലേൽക്കുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരം കുടജാദ്രിയില്‍ വെച്ച് ഫോണില്‍ സംസാരിച്ച് കൊണ്ട് നിൽക്കവെയാണ് മിന്നലേറ്റത് . എന്നാൽ അദ്ദേഹം സെപ്റ്റംബര്‍ 23 ന് ഫെയ്സ്ബുക്കില്‍ കുറിച്ച വരികൾ ഇപ്പോൾ ശ്രദ്ധേയമാകുകയാണ്.
ഫെയ്സ്ബുക്കില്‍ ജംഷീര്‍ കരിമ്ബനക്കല്‍ എടക്കാടന്‍ കുറിച്ചത് ;
100 വയസുവരെ ഒന്നും വേണ്ട,
35 വയസുവരെ ധാരാളം...
ഇനി ശേഷിക്കുന്നതു 5 വർഷം മാത്രം
സനാധന ധർമ്മത്തിലൂന്നി,
മാനവ - മാധവ സേവ ചെയ്യണം
തൗബ ചെയ്തു മടങ്ങണം, ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയിലേക്കു,
എന്റെ അവസാന നാളുകൾ ആരാലും അറിയാതെ...യാത്ര ചെയ്യണം
എന്റെ മരണ വാർത്ത പോലും ആരുമറിയാതെ,
പ്രകൃതി,
ഭൂമി
വനം
പുഴകൾ
ഒന്നിൽ അലിഞ്ഞു ചേരണം
അതിന്റെ എല്ലാം വരദാനമായ ഒരു പൂക്കാലം
അതിൽ വിരിഞ്ഞ ഓരോ പൂക്കളാണ് നമ്മളെല്ലാം"
ചിലതു നിങ്ങളെ പോലെ സൗന്ദര്യവും, ...
സൗര്യഭ്യവുമുള്ളവ
മറ്റു ചിലതു എന്നെ പോലെ കാട്ടു പുഷ്പങ്ങൾ
ഗന്ധവും , ഗുണവും ഇല്ലാത്തവ
ഒരു ചെറിയ കാറ്റിനു പോലും പിച്ചിയെറിയാൻ കഴിയുന്ന പാഴ്മരത്തിലെ .. വിരൂപമായ പൂക്കൾ
ചിലതു ശവമഞ്ചങ്ങൾ മാത്രം അലങ്കരിക്കാൻ വിധിക്കപെട്ടവ..
പ്രിയപ്പെട്ടവരെ,
ഒരു മനുഷ്യനായി പിറന്നതിൽ അഭിമാനിക്കാൻ ഒന്നുമില്ല ഇപ്പോൾ എന്നിൽ
ഞാൻ തിരിച്ചറിയുന്നു.. ഭൂമിയുടെ അന്തസത്തയും... ആത്മാഭിമാനവും... നിലനില്പും കാർന്നു തിന്നുന്ന അനേകം ഇരുകാൽ ജീവികളിൽ ഒന്നുമാത്രമാണ് ഞാനെന്നു....
https://www.facebook.com/Malayalivartha