Widgets Magazine
28
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

ഡോക്ടര്‍ ദമ്പതിമാരുടെ 20 കോടിയുടെ സ്വത്ത് തട്ടിയെടുത്ത കേസ്: സ്വകാര്യ ഡിറ്റക്ടീവ് ഏജന്‍സി അന്വേഷണമാരംഭിച്ചു

10 OCTOBER 2019 06:16 PM IST
മലയാളി വാര്‍ത്ത

തലശേരിയില്‍ നഗരമധ്യത്തില്‍ ഡോക്ടര്‍ ദമ്പതിമാരുടെ 20 കോടി രൂപ വില വരുന്ന അരയേക്കര്‍ സ്ഥലവും ബഹുനില കെട്ടിടവും കൊള്ളപ്പലിശക്കാരന്‍ തട്ടിയെടുത്ത സംഭവത്തില്‍ റിട്ട.എസ്പി യുടെ നേതൃത്വത്തിലുള്ള കൊച്ചി ആസ്ഥാനമായുള്ള സ്വകാര്യ ഡിക്റ്ററ്റീവ് ഏജന്‍സി അന്വേഷണമാരംഭിച്ചു. മലബാറിലെ വിവിധ സ്ഥലങ്ങളില്‍ സിഐയായും ഡിവൈഎസ്പിയായും എസ്പിയായും സേവനമനുഷ്ഠിച്ചിട്ടുള്ള റിട്ട. ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘമാണ് അതീവ രഹസ്യമായി അന്വേഷണമാരംഭിച്ചിട്ടുള്ളത്.

വടക്കേ മലബാറിലെ അതിപ്രശസ്തരായിരുന്ന ഡോക്ടര്‍ ദമ്പതിമാരുടെ ബഹുനില കെട്ടിടവും സ്ഥലവുമാണ് ആസൂത്രിത നീക്കത്തിലൂടെ ബ്ലേഡ് മാഫിയ തട്ടിയെടുത്തത്. വിവിധ ഘട്ടങ്ങളിലായി വാങ്ങിയ 50 ലക്ഷം രൂപക്ക് സെക്യൂരിറ്റിയായി നല്‍കിയ 14 ബ്ലാങ്ക് ചെക്ക് ലീഫുകള്‍ ഉപയോഗിച്ചാണ് പള്ളൂര്‍ സ്വദേശിയായ പലിശക്കാരന്‍ ഡോക്ടര്‍ ദമ്പതികളെ വഞ്ചിച്ചത്. ഒന്നര പതിറ്റാണ്ട് മുമ്പ് നടന്ന ക്രൂരമായി തട്ടിപ്പിന്റെ കഥ അടുത്ത നാളുകളിലാണ് പുറംലോകം അറിഞ്ഞത്.

അരയേക്കര്‍ സ്ഥലവും ബഹുനില കെട്ടിടവും തട്ടിയെടുത്തതിനു പിന്നാലെ, ഈ അരയേക്കര്‍ സ്ഥലം മറ്റൊരാള്‍ക്ക് വില്‍പ്പന നടത്തുകയും ഈ വില്പനയിലൂടെ ലഭിച്ച തുകയില്‍ നിന്നും ഭീമമായ സംഖ്യ കൊള്ളപ്പലിശക്കാരന്‍ തട്ടിയെടുക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. ഈ തുക തട്ടിയെടുക്കാന്‍ ഉപയോഗിച്ചതും ചെക്ക് ആയിരുന്നു.

ബ്ലേഡ് മാഫിയയുടെ പിടിയിലമര്‍ന്ന് സ്വന്തം വീട്ടില്‍ നിന്നും ഇറങ്ങേണ്ടി വന്ന ഡോക്ടര്‍ ദമ്പതിമാരിലെ ഭാര്യ 14 വര്‍ഷം കഴിഞ്ഞത് നഗരത്തിലെ രണ്ട് ലോഡ്ജുകളില്‍ ആയിരുന്നു. എല്ലാം നഷ്ടപ്പെട്ട് ലോഡ്ജിലെ ഒറ്റ മുറിയില്‍ കഴിഞ്ഞിരുന്ന വനിത ഡോക്ടര്‍ ഒടുവില്‍ കടന്നു പോയത് ദുരിതങ്ങളിലൂടെയായിരുന്നു. അതി പ്രശസ്തയായ ഡോക്ടറെ തേടി തന്റെ പഴയ കാല രോഗികള്‍ എത്തിയിരുന്നു.ഇതിലൂടെ ലഭിച്ചിരുന്ന വരുമാനമാണ് ഡോക്ടര്‍ക്ക് ഏക ആശ്രയമായിരുന്നത്.

ഒടുവില്‍ കിടപ്പിലായ ഡോക്ടര്‍ അമിത ഭാരം മൂലമുള്ള കഠിന പ്രയാസങ്ങളും അനുഭവിച്ചു. കിടക്കയില്‍ നിന്നും തിരിയാന്‍ പോലും സാധിക്കാതിരുന്ന ഡോക്ടര്‍ക്ക് സഹായവുമായി എത്തിയിരുന്നത് തലശേരി സമരിറ്റന്‍ ഹോമിലെ സന്യാസിനിമാരായിരുന്നു. ചികിത്സകള്‍ ഫലിക്കാതാവുകയും അതീവ ഗുരുതരാവസ്ഥയില്‍ മുറിയില്‍ തന്നെ ആരുടേയും സഹായമില്ലാതെ ഡോക്ടര്‍ കഴിയുകയും ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ട ലോഡ്ജ് അധികൃതര്‍ വിവരം തലശേരിയിലെ ചില മാധ്യമ പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് വൈദികരും തലശേരി ഐഎംഎ ഭാരവാഹികളും ചേര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ ഡോക്ടറെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലേക്ക് മാറ്റി. ദിവസങ്ങളോളം വെന്റിലേറ്ററിലുള്‍പ്പെടെ നീണ്ടു നിന്ന ചികിത്സ നല്‍കിയെങ്കിലും ഒടുവില്‍ അവര്‍ മരണത്തിന് കീഴടങ്ങി. മൃതദേഹം തലശേരി സഹകരണ ആശുപത്രിയിലെ ഫ്രീസറില്‍ സൂക്ഷിക്കുകയും ബന്ധുക്കളെത്തി നാട്ടിലേക്ക് കൊണ്ടു പോയി കുടുംബ കല്ലറയില്‍ സംസ്‌കരിക്കുകയും ചെയ്തു. ലക്ഷങ്ങള്‍ വന്ന ചികിത്സാചിലവ് ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ഡോക്ടര്‍മാരും മാനേജ്‌മെന്റും ചേര്‍ന്നാണ് അടച്ചതെന്ന് ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി പ്രസിഡന്റ് മമ്പറം ദിവാകരനും മെഡിക്കല്‍ ഡയറക്ടര്‍ ഡോ.കെപിഎ സിദ്ദീഖും പറഞ്ഞു.

ഭര്‍ത്താവായ ഡോക്ടറുടെ സ്ഥിതിയും ഭിന്നമായിരുന്നില്ല. രോഗം മൂര്‍ഛിച്ച് ഇരു കാലുകളും മുറിച്ചു നീക്കപ്പെട്ട ഡോക്ടര്‍ ഒടുവില്‍ വയനാട്ടിലെ അഗതി മന്ദിരത്തില്‍ വെച്ച് മരണമടയുകയായിരുന്നു. അഗതി മന്ദിരത്തില്‍ നിന്നും ആംബുലന്‍സില്‍ കയറ്റി വിട്ട മൃതദേഹം തലശേരിയിലെ വൈദികരുടെ നേതൃത്വത്തില്‍ സെന്റ് ജോസഫ്സ് കത്തീഡ്രലില്‍ സംസ്‌കരിക്കുകയായിരുന്നു. ഡോക്ടര്‍ ദമ്പതികള്‍ ഇത്രയേറെ ദുരിതങ്ങളിലൂടെ കടന്നു പോയിട്ടും കോടികള്‍ തട്ടിയെടുത്ത ബ്ലേഡ് മാഫിയ സംഘം ഒന്നു തിരിഞ്ഞു നോക്കുക പോലും ചെയ്തില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

മരണമടയുന്നതിന് മുമ്പ് തയാറാക്കിയ വില്‍പത്രത്തില്‍ സ്വത്ത് രണ്ട് പെണ്‍മക്കള്‍ക്ക് മാത്രമായി വീതിച്ച് കൊടുക്കാന്‍ ശ്രമിച്ചതിനെ ഏക മകന്‍ എതിര്‍ത്തിരുന്നു. തുടര്‍ന്ന് നടന്ന വിവാദങ്ങളും ഡോക്ടര്‍ ദമ്പതികളുടെ ബന്ധുക്കള്‍ നടത്തിയ അന്വേഷണവുമാണ് നാട്ടുകാരെ ഞെട്ടിച്ച കൊള്ളപ്പലിശയുടെകഥ പുറം ലോകം അറിയാന്‍ കാരണമാക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള രാജ്യത്തെ പൗരത്വം: ഇടപെട്ട് അമിത് ഷാ സഖാവിന്റെ നമ്പറുകൾക്ക് ചെക്കുവച്ചു  (7 minutes ago)

തന്റെ കൊണവധിക്കാരം അങ്ങ് കേരളത്തിൽ മതി പിണറായിയുടെ കരണത്തിടിച്ച് D K..!തൊണ്ടി മുതൽ എവിടെടോ..!  (26 minutes ago)

വടകരയിൽ പുണ്യാളന്റെ കളി..ഓടി വന്ന് തൂക്കിയെടുത്ത് ഷാഫി...! ഒറ്റ വോട്ടിൽ അത്ഭുതം ഷാഫി എല്ലാം പ്രവചിച്ചിരുന്നു  (1 hour ago)

സുഹാനെ അവസാനമായി അയാൾ ആ ഇടവഴിൽ കണ്ടു...! അയാൾ ആരാണ്..?!ഞെട്ടിക്കുന്ന ചില ചോദ്യങ്ങൾ..!ആ 20 മണിക്കൂർ..?!  (1 hour ago)

അമ്പോ! രാജേഷിന്റെ തീപ്പൊരി ഇംഗ്ലീഷ്.. കേട്ട് ഞെട്ടി ആര്യ ഉഫ് രോമാഞ്ചിഫിക്കേഷൻ...! ആര്യയെ നാറ്റിച്ച് വിട്ടു..! വീഡിയോ  (1 hour ago)

പ്രശാന്തിന്റെ ഓഫീസിൽ കയറി ശ്രീലേഖ..!വമ്പൻ ട്വിസ്റ്റ്..! ഇറക്കി വിടല്ലേ ലേഖാജി..! ഒരു മിച്ച് അവർ..! ശ്രീലേഖ V/S VKP  (2 hours ago)

ഇറക്കി വിടല്ലേ ലേഖാജി..! പ്രതികരിച്ച് പ്രശാന്ത്..! മേയറുടെ തീരുമാനം ഉടൻ..! MLA ഇറങ്ങേണ്ടി വരും...!  (2 hours ago)

പണി കൊടുത്ത് അതുൽകൃഷ്ണ  (2 hours ago)

സുഹാനെ ഇടവഴിയിൽ കണ്ടു അച്ഛൻ ഗൾഫിൽ നിന്നെത്തും; CCTV-കണ്ട് ഞെട്ടി..!എവിടെ..? അമീൻഷാ ട്രെയിൻ തട്ടി മരിച്ചു  (3 hours ago)

പിടി കുഞ്ഞുമുഹമ്മദിനെ രക്ഷിക്കാൻ സമ്മർദ്ദം  (3 hours ago)

അസിം മുനീറിന്റെ അവകാശവാദത്തിന് പരിഹാസം  (3 hours ago)

സൗദി അറേബ്യയിൽ നിന്ന് നാടുകടത്തി  (4 hours ago)

സുഹാന്റെ മൃതദേഹം കണ്ടെത്തി  (4 hours ago)

മുന്നറിയിപ്പ് നൽകി പുടിൻ  (4 hours ago)

രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട് വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്ത്  (4 hours ago)

Malayali Vartha Recommends