പലപ്പോഴും ഒന്നിച്ചിരുന്ന് മദ്യപിച്ചു; തക്കം കിട്ടിയപ്പോൾ മാത്യു മഞ്ചാടിയിലിന് മദ്യത്തിൽ സയനൈഡ് കലർത്തി നൽകി കൊലപ്പെടുത്തി:- തെളിവെടുപ്പിനിടെ ഭാവമാറ്റം ഇല്ലാതെ എല്ലാം മണിമണിയായി പറഞ്ഞ് ജോളി

മാത്യൂ മഞ്ചാടിയിൽ കൊല്ലപ്പെടുന്നതിന് രണ്ട് ദിവസം മുമ്പുവരെ ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നുവെന്നും, മാത്യു മഞ്ചാടിയിലിന് മദ്യത്തിൽ കലർത്തിയാണ് സയനൈഡ് നൽകിയതെന്നും തെളിവെടുപ്പിനിടെ ജോളിയുടെ വെളിപ്പെടുത്തൽ.
രണ്ടു കുപ്പി സയനൈഡാണ് ജോളിക്കു കൈമാറിയതെന്ന് തെളിവെടുപ്പിനിടെ മാത്യു അന്വേഷണ സംഘത്തോടു പറഞ്ഞു. ഇതില്‍ ഒരു കുപ്പിയാണ് ഉപയോഗിച്ചത്. രണ്ടാമത്തെ കുപ്പി സയൈനഡ് ഒഴുക്കിക്കളഞ്ഞെന്നാണ് ജോളി പറയുന്നത്. ഇക്കാര്യം പൊലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല. ബാക്കി വന്ന സയനൈഡിനായി പൊലീസ് സംഘം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
പൊന്നാമറ്റം വീടിന്റെ പരിസരത്തുനിന്ന് കീടനാശിനി കുപ്പി പൊലീസിനു ലഭിച്ചിട്ടുണ്ട്. ഇത് ജോളി കൊലയ്ക്കുപയോഗിച്ചതാണോയെന്ന് വ്യ്ക്തമല്ല. ജോളിയുടെ തിരിച്ചറിയല്‍ രേഖകള്‍ പൊലീസ് കണ്ടെത്തി. എന്നാല്‍ വിദ്യാഭ്യാസ യോഗ്യത തെളിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്താനായില്ല.
https://www.facebook.com/Malayalivartha























