Widgets Magazine
18
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഈ നൂറ്റാണ്ടിലെ അത്ഭുതം... അവിടെ ഷാജു ഇവിടെ ജോണ്‍സന്റെ ഭാര്യ; ഒരൊറ്റ ബുദ്ധിയില്‍ ജോളി തീര്‍ക്കാനുദ്ദേശിച്ചത് തടസമായി നിന്ന രണ്ട് സ്‌നേഹ നിധികളെ; വിനോദ യാത്രയ്ക്കിടയില്‍ ആഹാരത്തില്‍ ജോളി വിഷം ചേര്‍ത്തു നല്‍കിയെങ്കിലും തികഞ്ഞ വിശ്വാസിയായ ജോണ്‍സന്റെ ഭാര്യ രക്ഷപ്പെട്ടത് അത്ഭുതകരമായി

12 OCTOBER 2019 02:13 PM IST
മലയാളി വാര്‍ത്ത

അഴിക്കും തോറും കൂടുതല്‍ കുരുക്കിലേക്കാണ് ജോളി ജോസഫിന്റെ കഥ പോകുന്നത്. ഒരു സ്ത്രീയ്‌ക്കെങ്ങനെ ഇതിന് കഴിയുന്നു എന്നാണ് ലോകം ചര്‍ച്ച ചെയ്യുന്നത്. അതിനാല്‍ തന്നെ പുറത്ത് വരുന്ന ഓരോ വിവരങ്ങളും വളരെ ആകാംക്ഷയോടെയാണ് ലോകം നോക്കിക്കാണുന്നത്.

പുറത്തുവരുന്ന ഏറ്റവും പുതിയ വിവരമനുസരിച്ച് കൂടത്തായി കൊലപാതക പരമ്പരയില്‍ ജോളി സുഹൃത്തും ബിഎസ്എന്‍എല്‍ ജീവനക്കാരനുമായ ജോണ്‍സന്റെ ഭാര്യയെ കൊല്ലാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട് പുറത്ത് വരുന്നു. ഭക്ഷണത്തില്‍ വിഷം ചേര്‍ത്താണ് കൊല്ലാന്‍ ശ്രമിച്ചത്. ജോണ്‍സണും ജോളിക്കും തമ്മില്‍ അസാധാരണ അടുപ്പം നില നിന്നിരുന്നതായും ജോണ്‍സണെ മൂന്നാം വിവാഹം കഴിക്കാന്‍ ജോളി തീരുമാനമെടുക്കുകയും ചെയ്തിരുന്നു. ഇതിനായി ജോണ്‍സന്റെ ഭാര്യയേയും തന്റെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെയും കൊല്ലാനായിരുന്നു പദ്ധതിയെന്നാണ് ജോളി മൊഴി നല്‍കിയിരിക്കുന്നത്.

ജോണ്‍സന്റെ കുടുംബവും ജോളിയുടെ കുടുംബവും തമ്മില്‍ സുഹൃദ് ബന്ധം നില നിന്നിരുന്നു. ഇരു കുടുംബങ്ങളും ചേര്‍ന്ന് വിനോദയാത്രയൂം മറ്റും നടത്താറും പതിവുണ്ടായിരുന്നു. ഇത്തരം യാത്രകളില്‍ പോലും ജോളി ജോണ്‍സണുമായി പരിധിവിട്ട് അടുത്തിരുന്നു. ഇത് ജോണ്‍സന്റെ ഭാര്യയ്ക്കാകട്ടെ ഇഷ്ടപ്പെട്ടുമില്ല. ഈ യാത്രകളില്‍ ഒന്നില്‍ വെച്ചായിരുന്നു ജോണ്‍സന്റെ ഭാര്യയ്ക്ക് ജോളി വിഷം കലര്‍ത്തിയ ഭക്ഷണം നല്‍കിയത്. എന്നാല്‍ ജോളിയോടുള്ള നീരസം കാരണവും നല്ല സമയം കാരണവും അവര്‍ അത് കഴിച്ചില്ല. ഇതാണ് അവര്‍ രക്ഷപ്പെടാന്‍ കാരണം. സ്വന്തം

രണ്ടാം ഭര്‍ത്താവ് ഷാജുവിനെ കൊലപ്പെടുത്തി ജോണ്‍സണുമായി മൂന്നാം വിവാഹം കഴിക്കുക എന്ന ലക്ഷ്യവും ജോളിക്കുണ്ടായിരുന്നു. രണ്ടാം ഭര്‍ത്താവിനേയും കെട്ടാന്‍ കൊതിച്ച ജോണ്‍സന്റെ ഭാര്യയേയും തന്റെ മാസ്റ്റര്‍ ബ്രെയിന്‍ പ്രവര്‍ത്തിപ്പിച്ച് ഇല്ലാതാക്കാന്‍ ശ്രമിച്ചെങ്കിലും ദൈവം അവരുടെ കൂടെയായിരുന്നു.

ഷാജുവുമായുള്ള വിവാഹ ബന്ധത്തില്‍ ചില അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നതായും ജോളി പറഞ്ഞു. ജോളിയുടെയും ജോണ്‍സന്റെയും മക്കള്‍ ഒരേ സ്‌കൂളിലാണ് പഠിച്ചിരുന്നത്. ഇവിടം മുതലുള്ള ബന്ധമായിരുന്നു ജോണ്‍സണും ജോളിയും തമ്മിലെന്നാണ് സൂചന. ഇരുവരും തമ്മില്‍ ചെന്നൈ, ബാംഗഌര്‍ എന്നിവിടങ്ങളില്‍ യാത്ര നടത്തിയിരുന്നതായും ഓണാവധിക്ക് ജോളി രണ്ടു ദിവസം ജോണ്‍സന്റെ കോയമ്പത്തൂരിലെ വീട്ടില്‍ എത്തിയിരുന്നതായും വിവരമുണ്ട്. കട്ടപ്പനയ്ക്ക് പോകുകയാണെന്ന് മാതാവ് പറഞ്ഞതായി മകന്‍ റോമി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ രണ്ടു ദിസം മാത്രമായിരുന്നു ജോളി കട്ടപ്പനയില്‍ ഉണ്ടായിരുന്നത്. കോയമ്പത്തുരില്‍ ഇവര്‍ യാത്ര നടത്തിയതായും രണ്ടു ദിവസം അവിടെ തങ്ങിയതായും മൊബൈല്‍ സിഗ്‌നല്‍ വിവരവും പോലീസിന് കിട്ടിയിട്ടുണ്ട്. ഇതെല്ലാം തന്നെ ഇവര്‍ തമ്മിലുള്ള വഴിവിട്ട ബന്ധമാണ് പുറത്താകുന്നത്.

നേരത്തേ നടത്തിയ ചോദ്യം ചെയ്യലില്‍ ജോളിയുമായി അടുത്ത സൗഹൃദം ഉണ്ടായിരുന്നതായി ജോണ്‍സണ്‍ സമ്മതിച്ചിട്ടുണ്ട്. ഇരുവരും യാത്രകള്‍ നടത്തിയ വിവരവും രാത്രിയില്‍ ഒരുമിച്ച് സിനിമ കണ്ടതും ജോണ്‍സണ്‍ പോലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ കൊലപാതകത്തില്‍ ഏതെങ്കിലും തരത്തില്‍ തനിക്ക് ബന്ധമില്ലെന്നാണ് ജോണ്‍സണ്‍ പറഞ്ഞത്. ജോളിയുടെ ഫോണ്‍ വിളിയില്‍ രണ്ടാം ഭര്‍ത്താവ് ഷാജുവിനും അമര്‍ഷം ഉണ്ടായിരുന്നു. പുലര്‍ച്ചെ രണ്ടുമണിക്ക് വരെ ജോളി ഫോണ്‍ ചെയ്തിരുന്നതായി ഷാജുവും വെളിപ്പെടുത്തിയിട്ടുണ്ട്. അതെല്ലാം മണി മണിപോലെ പുറത്താകുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമരാവതിയിലെ അപാര്‍ട്‌മെന്റില്‍ നടന്നത് അതിക്രൂര പീഡനം  (10 minutes ago)

രാഹുല്‍ ഗാന്ധിക്ക് ഇരട്ട പൗരത്വമെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്ന് കോടതി  (15 minutes ago)

ഹോട്ടലിന്റെ പോസ്റ്ററില്‍ വിഷു ആശംസയില്‍ ശ്രീകൃഷ്ണനെ മോശമായി ചിത്രീകരിച്ച റസ്റ്ററന്റ് ഉടമ അറസ്റ്റില്‍  (20 minutes ago)

സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ക്ക് അനുമതി നല്‍കി ഹൈക്കോടതി  (25 minutes ago)

ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യ; പ്രിന്‍സിപ്പലിന്റെ മുറിയിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (30 minutes ago)

ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസില്‍ 10 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ നടപടി  (38 minutes ago)

ഒരു നാട് മുഴുവന്‍ കണ്ണീരില്‍: വിങ്ങിപ്പൊട്ടി സഹപ്രവര്‍ത്തകരും നാട്ടുകാരും; ഞങ്ങളും പോകേണ്ടതായിരുന്നു  (48 minutes ago)

വാല്‍പ്പാറയില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് വീണജോര്‍ജ്  (50 minutes ago)

അനുശ്രീയും മഹീന്ദ്ര ഥാര്‍ ഗാരേജിലെത്തിച്ചു  (59 minutes ago)

മൊബൈല്‍ ഷോറൂമില്‍ കവര്‍ച്ച നടത്തിയ യുവാവ് പിടിയില്‍  (1 hour ago)

വാല്‍പ്പാറ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രിയുടെ ഓഫീസ്  (1 hour ago)

പൊള്ളാച്ചി ആശുപത്രിയിലെത്തി സാഹചര്യം വിലയിരുത്തി മന്ത്രി കൃഷ്ണന്‍ കുട്ടി  (2 hours ago)

കേരളത്തെ കണ്ണീരിലാഴ്ത്തിയ വാല്‍പ്പാറ അപകടം: കജീവന്‍ നഷ്ടമായത് മലപ്പുറത്തെ ജി എല്‍ പി സ്‌കൂളിലെ പ്രധാനാധ്യാപികയടക്കം 9 പേര്‍ക്ക്  (2 hours ago)

ശോഭാ സുരേന്ദ്രനെതിരായ പ്രചാരണം അടിസ്ഥാനരഹിതമെന്ന് ബിജെപി  (3 hours ago)

അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്ന് കെ. സുധാകരന്‍  (3 hours ago)

Malayali Vartha Recommends