പെരുമ്പടപ്പില്‍ ബൈക്ക് അപകടത്തിൽ യുവാക്കൾ മരിച്ചതിൽ അവയവ മാഫിയക്ക് പങ്കുണ്ടെന്ന സംശയം ബലപ്പെടുന്നു.. സംഭവത്തിലെ ദുരൂഹതകള്‍ അഴിക്കാന്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു

പെരുമ്പടപ്പില്‍ ബൈക്ക് അപകടത്തിൽ യുവാക്കൾ മരിച്ചതിൽ അവയവ മാഫിയക്ക് പങ്കുണ്ടെന്ന സംശയം ബലപ്പെടുന്നു.. സംഭവത്തിലെ ദുരൂഹതകള്‍ അഴിക്കാന്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു
മൂന്നുവര്‍ഷം മുമ്പ് ആയിരുന്നു പെരുമ്പടപ്പില്‍ ബൈക്കപകടത്തിൽ കുട്ടികൾ മരിച്ചത് . കുട്ടികളുടെ മരണത്തിന് പിന്നില്‍ അവയവമാഫിയകളാണെന്ന് നേരത്തേ കുട്ടികളുടെ പിതാവ് ആരോപിച്ചതിനാലാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. ഡി.വൈ.എസ്.പി കെ.വി അബ്ദുള്‍ഖാദറാണ് കേസന്വേഷിക്കുന്നത്. വ്യാഴാഴ്ച അദ്ദേഹം അപകട സ്ഥലം സന്ദര്‍ശിച്ചു.
2016 നവംബര്‍ 20-നാണ് പെരുമ്പടപ്പില്‍ ബൈക്കപകടത്തില്‍ തൃശ്ശൂര്‍ ചാവക്കാട് സ്വദേശികളായ നജീബുദ്ദീന്‍ (16), സുഹൃത്ത് വന്നേരി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയായിരുന്ന വന്നേരി കോരുവളപ്പില്‍ ഹനീഫയുടെ മകന്‍ വാഹിദ് (16) എന്നിവര്‍ മരിച്ചത്.
വന്നേരി സ്‌കൂള്‍ ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ മേള കാണാനെത്തിയ ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതിത്തൂണില്‍ ഇടിക്കുകയായിരുന്നുവെന്നാണ് പോലീസ് റിപ്പോര്‍ട്ട്. വാഹിദ് ആശുപത്രിയിലേക്കുള്ള വഴിയിലും നജീബുദ്ദീന്‍ മൂന്നാംദിവസവും മരിച്ചു.
ലോക്കൽ പോലീസ് വെറും അപകടമരണമായി തള്ളിയ കേസ് ആയിരുന്നു ഇത്. നജീബുദ്ദീന്റെ പിതാവ് മൂത്തേടത്ത് ഉസ്‌മാന്റെ അശ്രാന്തപരിശ്രമത്തിന്റെ ഫലമായാണ് വീണ്ടും അന്വേഷിക്കുന്നത്....
നജീബിന്റെ പിതാവ് മൂത്തേടത്ത് ഉസ്മാന്‍ ഇത് അപകടമരണമല്ലെന്നും ഇതിനു പിന്നില്‍ അവയവമാഫിയകളാണെന്നും ആരോപിക്കുകയായിരുന്നു. പുനരന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പുനരന്വേഷണം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് തനിക്കെതിരേ വധശ്രമമുണ്ടായെന്നും പിതാവ് ആരോപിച്ചിരുന്നു.
അപകടസമയത്ത് നജീബുദ്ദീന്റെ മുഖത്തുമാത്രമാണ് മുറിവുണ്ടായിരുന്നതെന്നും മരണത്തിനുശേഷമെടുത്ത ചിത്രങ്ങളില്‍ ശരീരത്തില്‍ പലയിടങ്ങളിലും ശസ്ത്രക്രിയ നടത്തിയ പാടുണ്ടായിരുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു.
ഇവരെ ആശുപത്രിയിലെത്തിച്ചവരെക്കുറിച്ച് ഒരു വിവരവുമില്ല. ഇതുസംബന്ധിച്ച രേഖകളും മറ്റും ശേഖരിച്ച് മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും അദ്ദേഹം പരാതിനല്‍കിയിരുന്നു..
അതേ സമയം സംഭവത്തിൽ അന്വേഷണത്തിനിടെ ശേഖരിച്ച സിസിടിവി ദൃശ്യങ്ങൾ കാണാനില്ലെന്നു പൊലീസ്...അപകടം നടന്ന പെരുമ്പടപ്പ് ബ്ലോക്ക് ജംക്‌ഷനിൽനിന്നും സമീപത്തെ പുത്തൻപള്ളിയിൽ നിന്നുമുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിരുന്നതാണ് ഇപ്പോൾ കാണാൻ ഇല്ലാത്തത് .ഈ ദൃശ്യങ്ങൾ ലഭിക്കാൻ വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയപ്പോഴാണു ദൃശ്യങ്ങൾ കാണാനില്ലെന്ന മറുപടി ലഭിച്ചത്
2016 നവംബറിൽ നടന്ന അപകട മരണത്തിൽ ക്രൈംബ്രാഞ്ച് പുനരന്വേഷണം ആരംഭിച്ചതിനു പിന്നാലെയാണു സംഭവത്തിലെ നിർണായക തെളിവു നഷ്ടപ്പെട്ടെന്ന വിവരം പുറത്തുവരുന്നത്.അപകടത്തെക്കുറിച്ച് അന്വേഷണം നടത്തിയ പെരുമ്പടപ്പ് പൊലീസ് ആദ്യം സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിരുന്നില്ല. തുടർന്ന് അപകടത്തിൽ ദുരൂഹതയുണ്ടെന്ന് മരിച്ച നജീബുദ്ദീനിന്റെ പിതാവ് മൂത്തേടത്ത് ഉസ്മാൻ പൊന്നാനി സിഐക്കു പരാതി നൽകിയതോടെയാണു സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ തീരുമാനമായത് എന്നാണു അറിയുന്നത്
നേരത്തേ മകന്റെ ഇൻക്വസ്റ്റ് സമയത്തെ ചിത്രങ്ങൾ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടപ്പോഴും കാണാനില്ലെന്ന മറുപടിയാണ് ഉസ്മാനു പൊലീസിൽനിന്നു ലഭിച്ചത്.. മുൻകൂട്ടി ആസൂത്രണം ചെയ്ത അപകടത്തിലാണ് വിദ്യാർഥികൾ മരിച്ചതെന്നാണ് ഉസ്മാന്റെ പരാതി. ഇതിനെ തുടർന്നു കഴിഞ്ഞ ദിവസമാണ് കേസിൽ പുനരന്വേഷണം പ്രഖ്യാപിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അബ്ദുൽ ഖാദറിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ പെരുമ്പടപ്പിലെ അപകട സ്ഥലം സന്ദർശിക്കുകയും . ഉസ്മാനിൽനിന്നു വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു
അന്വേഷണം തുടങ്ങിയതായും കൂടുതൽ വിവരങ്ങൾ തത്‌കാലം വെളിപ്പെടുത്താനാവില്ലെന്നും ഡിവൈ.എസ്.പി അബ്ദുൾഖാദർ പറഞ്ഞു..
https://www.facebook.com/Malayalivartha























