കലിതുള്ളി മഴ; ലക്ഷദ്വീപില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിനാല്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് ഉണ്ട്; എല്ലാ ജില്ലകളിലും യെല്ലോ അലേര്‍ട്ട്
സംസ്ഥാനത്ത് തുലാവര്‍ഷം ശക്തിപ്രാപിക്കുന്നു. ലക്ഷദ്വീപില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിനാല്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് ഉണ്ട്. കഴിഞ്ഞ ദിവസം മുതല്‍ സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ ലഭിച്ചു. മഴ വരും ദിവസങ്ങളിലും തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഒക്ടോബര്‍ 20 (ഞായറാഴ്ച) കാസര്‍കോട് ഒഴികെയുള്ള 13 ജില്ലകളിലും യെല്ലോ അലേര്‍ട്ടുണ്ട്. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്.
കേരള തീരത്ത് മണിക്കൂറില്‍ 45 മുതല്‍ 55 കിലോ മീറ്റര്‍ വരെയോ ചില സമയങ്ങളില്‍ 65 കിലോ മീറ്റര്‍ വരെയോ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മീന്‍പിടുത്തത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. തുലാവര്‍ഷത്തിന്റെ പതിവനുസരിച്ച് ഉച്ചയോടെ ഇടിമിന്നലും മഴയും ഉണ്ടാവുമെന്നും ഇടിമിന്നല്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ ജാഗ്രതപാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
ഇടിമിന്നോടു കൂടിയ മഴയുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടു. .ഒറ്റ തിരിഞ്ഞ് ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്.തുലാവര്‍ഷം ശക്തി പ്രാപിച്ചതിന്റെ ഭാഗമായുള്ള മഴ 22ാം തീയതി വരെ തുടരും. മറ്റന്നാള്‍ വരെ കനത്ത മഴ സംസ്ഥാന വ്യാപകമായി തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതാത് ജില്ലാ ഭരണകൂടങ്ങളോട് മുന്‍കരുതല്‍ നടപടി സ്വീകരിക്കാനും നിര്‍ദേശം നല്‍കി. ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നല്‍കിയിട്ടുണ്ട്.
കാലവര്‍ഷം പിന്‍മാറുന്നതിന് പിറകെ തുലാവര്‍ഷമെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. . കാലവര്‍ഷം ചരിത്രത്തില്‍ ഏറ്റവും വൈകിയാണ് ഇത്തവണ പിന്‍മാറുന്നത്. സാധാരണ സെപ്റ്റംബര്‍ അവസാനത്തോടെ ഇടവപ്പാതി അവസാനിക്കേണ്ടതാണ്. എന്നാൽ ഇത്തവണ ഒക്ടോബർ ആയിട്ടും ഇടവപ്പാതി മഴ ലഭിച്ചിരുന്നു സെപ്റ്റംബര്‍ 30 വരെയുള്ള കണക്കുകളനുസരിച്ച് സംസ്ഥാനത്ത് 13 ശതമാനം മഴയാണ് അധികം കിട്ടിയത്. ഒക്ടോബറിലെ ആദ്യ രണ്ടാഴ്ചയിലും മിക്കജില്ലകളിലും സാമാന്യം ശക്തമായി മഴ കിട്ടുന്നുണ്ട്. തുലാവര്‍ഷത്തിനൊപ്പമാണ് ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റുകളെത്തുക. 2017 ല്‍ അറേബ്യന്‍ സമുദ്രത്തില്‍ ഓഖി എത്തിയതും നവംബര്‍മാസത്തിലാണ്. സമുദ്രത്തിന് ചൂട് കൂടുന്നതിനാല്‍, അറേബ്യന്‍ സമുദ്രത്തിലും ചുഴലിക്കാറ്റുകളുണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പറയുന്നത്. ഇടിമിന്നലിനെതിരെയും ജാഗ്രതപാലിക്കണമെന്ന നിര്‍ദ്ദേശവും ഉണ്ട്.
https://www.facebook.com/Malayalivartha