Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

എം.ജി സര്‍വകലാശാലയിലെ മാര്‍ക്ക്ദാന വിവാദത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇടപെട്ടാലുള്ള പ്രത്യാഘാതങ്ങളില്‍ നിന്ന് തടിതപ്പാന്‍ സര്‍ക്കാര്‍ പല വഴികളും ആലോചിക്കുന്നു

21 OCTOBER 2019 05:40 PM IST
മലയാളി വാര്‍ത്ത

എം.ജി സര്‍വകലാശാലയിലെ മാര്‍ക്ക്ദാന വിവാദത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇടപെട്ടാലുള്ള പ്രത്യാഘാതങ്ങളില്‍ നിന്ന് തടിതപ്പാന്‍ സര്‍ക്കാര്‍ പല വഴികളും ആലോചിക്കുന്നു. മാര്‍ക്ക് നല്‍കി പലരെയും ജയിപ്പിച്ചത് റദ്ദാക്കുന്നകാര്യം ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയിലുണ്ട്. സംഭവം വിവാദമായതിനെ തുടര്‍ന്ന് വൈസ് ചാന്‍സിലര്‍ നല്‍കിയ റിപ്പോര്‍ട്ട് ഗവര്‍ണറുടെ പരിഗണനയിലാണ്. ഏകപക്ഷീയമായി പ്രതികരിക്കില്ലെന്നും വിശദമായി പരിശോധിച്ച ശേഷം കാര്യങ്ങളില്‍ തീരുമാനം എടുക്കാമെന്നും ഗവര്‍ണര്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. അതിനാല്‍ വി.സിയുടെ റിപ്പോര്‍ട്ട് കണ്ട ശേഷം മാര്‍ക്ക് നല്‍കിയ ഉത്തരവ് അദ്ദേഹം റദ്ദാക്കിയാല്‍ സര്‍ക്കാരിന് വലിയ തിരിച്ചടിയാകും. അതൊഴിവാക്കാന്‍ തിടുക്കപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

തീരുമാനം റദ്ദാക്കണമെന്ന് സര്‍ക്കാര്‍ നിലപാടെടുത്താല്‍ സിന്‍ഡിക്കേറ്റിന് തിരുത്തേണ്ടിവരും. അങ്ങനെയെങ്കില്‍ സര്‍വകലാശാലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സംഭവമാകും. പക്ഷെ, മാര്‍ക്ക് വാങ്ങി വിജയിച്ചവരുടെ കാര്യത്തില്‍ വലിയ പ്രശ്‌നമാകും ഉണ്ടാവുക. അവരുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കിയാല്‍ വലിയ വിവാദമാകുമെന്ന് മാത്രമല്ല അതിന് നിരവധി നടപടിക്രമങ്ങള്‍ പാലിക്കുകയും വേണം. സെനറ്റിനാണ് ഡിഗ്രി റദ്ദാക്കുന്നതിനുള്ള അധികാരം. ബി.ജെ.പി സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍ ഇടപെടുമെന്ന് സര്‍ക്കാരിന് ആശങ്കയുണ്ട്. ഇക്കാര്യം ഉന്നയിച്ച് പ്രതിപക്ഷനേതാവ് രണ്ട് തവണ ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. അദ്ദേഹം മാര്‍ക്ക്ദാനം നിരന്തരം ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്. ഒരു മാര്‍ക്ക് ചോദിച്ചവര്‍ക്കാണ് അഞ്ച് മാര്‍ക്ക് നല്‍കിയിരിക്കുന്നത്.

മോഡറേഷന്‍ നല്‍കുന്നത് സംബന്ധിച്ച ചട്ടങ്ങള്‍ അട്ടിമറിച്ചാണ് സിന്‍ഡിക്കേറ്റ് മാര്‍ക്ക് നല്‍കിയിരിക്കുന്നതെന്ന ആരോപണം ശക്തമാണ്. ഇതിലൂടെ ധാരാളം പേര്‍ക്ക് ബി.ടെക് ലഭിച്ചു. വര്‍ഷങ്ങളായി പരീക്ഷ എഴുതിയിട്ടും ജയിക്കാത്തവര്‍ക്കാണ് മാര്‍ക്ക് ദാനം നല്‍കിയതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. 2008 മുതല്‍ ബി.ടെക് എഴുതിക്കൊണ്ടിരുന്ന 125 പേരെയാണ് സര്‍ക്കാര്‍ അനധികൃതമായി കരകയറ്റിയത്. 84 പേരുടെ അപേക്ഷ പരിഗണനയിലാണ്. ഇക്കാര്യം സര്‍വകലാശാലയുടെ ഔദ്യോഗിക രേഖകളില്‍ ഉണ്ടെന്നാണ് യു.ഡി.എഫ് പറയുന്നത്. പരാജയപ്പെട്ട വിദ്യാര്‍ത്ഥികളില്‍ കൂടുതല്‍ പേര്‍ക്കും ഒന്നോ, രണ്ടോ വിഷയങ്ങള്‍ക്ക് കുറഞ്ഞ മാര്‍ക്കാണ് ലഭിച്ചതെങ്കില്‍ മോഡറേഷന്‍ നല്‍കുന്നതില്‍ തെറ്റില്ല എന്നാണ് സര്‍വകലാശാല ചട്ടം. അത്തരക്കാര്‍ക്ക് ഫലപ്രഖ്യാപനത്തിന് മുമ്പ് മോഡറേഷന്‍ നല്‍കുകയാണ് പതിവ്.

എന്നാല്‍ എം.ജി യൂണിവേഴസ്റ്റിയില്‍ ചട്ടവിരുദ്ധമായി സിന്‍ഡിക്കേറ്റാണ് മോഡറേഷന്‍ നല്‍കുന്ന തീരുമാനം എടുത്തത്. മന്ത്രി കെ.ടി ജലീലിന്റെയും അദ്ദേഹത്തിന്റെ ഓഫീസിന്റെയും സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് സിന്‍ഡിക്കേറ്റും വൈസ് ചാന്‍സിലറും ഈ വിവാദ തീരുമാനം എടുത്തതെന്നാണ് പ്രതിപക്ഷനേതാവിന്റെ ആരോപണം. സാങ്കേതിക സര്‍വകലാശാല ആരംഭിക്കന്നതിന് മുമ്പ് എം.ജിയില്‍ എഞ്ചിനിയറിംഗ് പഠിച്ച വിദ്യാര്‍ത്ഥികള്‍ക്കായാണ് അഞ്ച് മാര്‍ക്ക് നല്‍കിയതെന്ന് മന്ത്രി കെ.ടി ജലീല്‍ പറയുന്നത്. അങ്ങനെയെങ്കില്‍ സാങ്കേതിക സര്‍വകലാശാല രൂപീകരിച്ച 2014ന് ശേഷം എം.ജിയില്‍ പരീക്ഷ എഴുതിയ ബി.ടെക് വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് മോഡറേഷന്‍ എന്ന നിബന്ധന വയ്ക്കാമായിരുന്നു. അതുണ്ടായിരുന്നില്ലെന്നും കെ.എസ്.യു ഉള്‍പ്പെടെ ആരോപിക്കുന്നു.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

. സ്ത്രീകൾ ഉൾപ്പെട്ട കാര്യങ്ങളിൽ ദോഷാനുഭവങ്ങൾ വരാതെ ശ്രദ്ധിക്കുന്നത് ഉചിതമായിരിക്കും.  (15 minutes ago)

ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കുള്ള അധ്യക്ഷന്മാരെ ഇ  (25 minutes ago)

മെസ് നടത്തിപ്പ് കരാർ സ്വന്തമാക്കി വനിതാസംരംഭക  (34 minutes ago)

40 പന്തുകൾ‍ ബാക്കിനിൽക്കെ ഇന്ത്യയെ അനായാസ വിജയത്തിലെത്തിച്ചത്...  (50 minutes ago)

യുവാവിനു പിന്നാലെ മുത്തശ്ശിയും അവരുടെ സഹോദരിയും... സങ്കടക്കാഴ്ചയായി...  (1 hour ago)

തിരക്കേറിയതോടെ മൂന്ന് കിലോമീറ്റർ വരെ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു....    (1 hour ago)

സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സകള്‍ ശക്തമാക്കുന്നു  (1 hour ago)

പ്രസിദ്ധീകരിച്ച കരട് വോട്ടർപ്പട്ടികയിൽ പേരില്ലാത്തവർ പുതിയ അപേക്ഷ നൽകണം  (1 hour ago)

സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്  (1 hour ago)

ഇന്ന് രാത്രി ദീപാരാധന വരെ തങ്കി അങ്കി ചാർത്തിയുള്ള അയ്യപ്പദർശനം സാധ്യമാകും  (1 hour ago)

കണ്ണൂരില്‍ മൂന്നുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

കളമശ്ശേരി കിന്‍ഫ്രയില്‍ ഉപയോഗശൂന്യമായ സ്വിമ്മിങ് പൂളില്‍ മൃതദേഹം  (8 hours ago)

ആദ്യത്തെ ബിജെപി നഗരപിതാവ് ആദ്യ ഫയലില്‍ ഒപ്പുവെച്ചു  (10 hours ago)

പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ വന്‍ തീപിടിത്തം  (10 hours ago)

പതിമൂന്നുകാരിയെ മദ്യം നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കി  (11 hours ago)

Malayali Vartha Recommends