Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഏഴ് മുതല്‍ അഞ്ച് വരെ അഞ്ച് മണ്ഡലങ്ങളിലും പോളിംഗ് 50 ശതമാനം കടന്നു, കാസര്‍കോട് മാത്രം മഴ വില്ലനായില്ല

21 OCTOBER 2019 05:37 PM IST
മലയാളി വാര്‍ത്ത

വോട്ടെടുപ്പ് നടന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും വൈകുന്നേപം അഞ്ച് മണി വരെ പോളിംഗ് 50 ശതമാനം കടന്നു. തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ 58%, പത്തനംതിട്ട കോന്നി 65.1% , ആലപ്പുഴ അരൂര്‍ 69.1%, എറണാകുളം 52.03%, കാസര്‍കോട് മഞ്ചേശ്വരം 68.05% എന്നിങ്ങനെയാണ് പോളിംഗ് ശതമാനം. അവസാന റൗണ്ട് എത്തുമ്പോഴേക്കും ഇതിലും കൂടും. മഴ തോര്‍ന്നതോടെ എറണാകുളത്ത് ഉച്ചകഴിഞ്ഞ് പോളിംഗ് ശതമാനം നന്നേ കൂടി. രാവിലെ വോട്ട് ചെയ്യാന്‍ സാധ്യമല്ലാതിരുന്ന അയ്യപ്പന്‍കാവില്‍ ഉള്‍പ്പെടെ വോട്ടര്‍മാരുടെ നീണ്ടനിര വൈകുന്നേരം കാണാമായിരുന്നു. പല ബൂത്തുകളിലും രാവിലെ ഇവിടെ വെള്ളം കയറിയതിനാല്‍ വോട്ടെടുപ്പ് മാറ്റിവയ്ക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ബി.ജെ.പിയും ഉന്നയിച്ചിരുന്നു. എന്നാല്‍ എല്‍.ഡി.എഫ് വിരുദ്ധനിലപാടാണ് സ്വീകരിച്ചത്.

കോന്നിയില്‍ രാവിലെ മഴ കാരണം വോട്ടെടുപ്പ് ശതമാനം കുറവായിരുന്നു. ഒരു ബൂത്തില്‍ വോട്ടിംഗ് മെഷീന്‍ പണി മുടക്കിയിരുന്നെങ്കിലും പിന്നീട് നന്നാക്കി. വനപ്രദേശത്തോട് അടുത്തുള്ള തണ്ണിത്തോട്, അട്ടച്ചാക്കല്‍ മേഖലിലുള്ളവര്‍ക്ക് വോട്ട് രേഖപ്പെടുത്താനുള്ള സാഹചര്യം രാവിലെ ഇല്ലായിരുന്നു. പതിനൊന്ന് മണിക്ക് ശേഷമാണ് വോട്ടിംഗ് നല്ലനിലയിലെത്തിയത്. ചിലയിടങ്ങളില്‍ വീടുകളിലും റോഡുകളിലും വെള്ളം കയറിയതിനാല്‍ നാട്ടുകാര്‍ക്ക് പുറത്തിറങ്ങാന്‍ പോലും കഴിയാത്ത സ്ഥിതിയുണ്ടായിരുന്നു. വഴിയില്ലാതെ എങ്ങനെ വോട്ട് ചെയ്യാന്‍ പോകുമെന്ന് നാട്ടുകാരില്‍ പലരും മാധ്യമങ്ങളിലൂടെ പരാതി പറഞ്ഞിരുന്നു. എന്‍.ഡി.എഫും യു.ഡി.എഫും ബി.ജെ.പിയും വോട്ടര്‍മാരെ ബൂത്തുകളിലെത്തിക്കാന്‍ കിണഞ്ഞ് പരിശ്രമിച്ചു.

കാസര്‍കോട് മഴ പ്രശ്‌നമേയായിരുന്നില്ല. കഴിഞ്ഞ തവണത്തേക്കാള്‍ പോളിംഗ് ശതമാനം കൂടുമെന്നാണ് വിലയിരുത്തല്‍. 70 ശതമാനത്തിലധികം ആകും പോളിംഗ്. തീരദേശമേഖലകളില്‍ വലിയതോതിലുള്ള പോളിംഗ് നടന്നതിനാല്‍ യു.ഡി.എഫിന് അനുകൂലമാകുമെന്നാണ് അവര്‍ വിലയിരുത്തുന്നത്. എന്നാല്‍ ശങ്കര്‍റേയുടെ സ്ഥാനാര്‍ത്ഥിത്വം യു.ഡി.എഫിന്റെ കണക്കുകൂട്ടലുകളെ മാറ്റിമറിക്കുമെന്നാണ് എല്‍.ഡി.എഫ് വിലയിരുത്തുന്നത്. പോളിംഗ് കൂടിയത് തങ്ങള്‍ക്ക് അനുകൂലമാകുമെന്നും അവര്‍ പറയുന്നു. അതേസമയം എല്ലാത്തവണയും അവസാന നിമിഷം കൈവിട്ട് പോകുന്ന മഞ്ചേശ്വരം ഇത്തവ കൈപ്പിടിയില്‍ ഒതുക്കാനാകുമെന്ന് ബി.ജെ.പി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.

അരൂരില്‍ അവസാന മണിക്കൂറില്‍ കനത്ത പോളിംഗാണ്. 75 ശതമാനത്തിലധികമായി. ഇത് ആര്‍ക്ക് അനുകൂലമാകുമെന്ന ആശങ്കയിലാണ് മുന്നണികള്‍. മണ്ഡലത്തില്‍ ഏറ്റവും കൂടുതലുള്ള ഈഴവ വോട്ടുകള്‍ ഭിന്നിച്ചെന്ന് പലരും റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും അത് എത്രത്തോളം ശരിയാണെന്ന് ഫലം വന്ന ശേഷമേ പറയാനാകൂ. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഷാനി മോള്‍ ഉസ്മാന് ഭൂരിപക്ഷം കിട്ടിയ നിയമസഭാ മണ്ഡലമാണ് അരൂര്‍. അതുകൊണ്ട് എന്തും സംഭവിക്കാം. വട്ടിയൂര്‍ക്കാവില്‍ രാവിലെ മഴയുണ്ടായിരുന്നെങ്കിലും പിന്നീട് കാര്യങ്ങള്‍ മാറി. സാധാരണയുള്ള 70 ശതമാനം പോളിംഗ് ഇത്തവണയും ഉണ്ടാകും എന്നാണ് മുന്നണികള്‍ കണക്ക് കൂട്ടുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർയാത്രക്കാരായ യുവാവും യുവതിയും മരിച്ചു...  (19 minutes ago)

മുൻ തിരുവിതാംകൂർ ദേവസ്വം പ്രസിഡൻറ് എ പത്മകുമാറിന് സിപിഎമ്മിന്റെ നോട്ടീസ്...  (21 minutes ago)

ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ നടത്തുന്ന അനിശ്ചിതകാല സമരം നാലാം ദിവസത്തിലേക്ക് ...  (25 minutes ago)

മണ്ണെണ്ണ സബ്സിഡിയില്‍ വന്‍ വര്‍ദ്ധന പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍...  (31 minutes ago)

മലപ്പുറത്ത് വാഹനാപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം  (1 hour ago)

പ്രിയപ്പെട്ട ടീച്ചറുടെ അകാല വിയോഗത്തില്‍ തേങ്ങി വിദ്യാര്‍ഥികളും സഹപ്രവര്‍ത്തകരും...  (1 hour ago)

കുടുംബത്തിൽ മംഗളകർമ്മം, സാമ്പത്തിക ലാഭം! കർക്കിടകം രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (1 hour ago)

അണ്ടർ 23 വനിതാ ഏകദിന ടൂർണമെന്റിൽ ഒഡീഷയ്ക്കെതിരെ കേരളത്തിന് വിജയം    (2 hours ago)

ഗൾഫ് രാജ്യങ്ങൾക്കെതിരെ ഇറാൻ നടത്തുന്ന ആക്രമണം ഉടൻ നിർത്തണമെന്ന് ആവശ്യപ്പെട്ട് യു.എൻ രക്ഷാസമിതി പ്രമേയം പാസാക്കി...  (2 hours ago)

രാജ്യത്തോടുള്ള പ്രധാനമന്ത്രിയുടെ സമര്‍പ്പണ മനോഭാവം മാതൃകയാണ് ; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹന്‍ലാല്‍  (7 hours ago)

എംഡിഎംഎയും കഞ്ചാവുമായി ഫുഡ് വ്‌ലോഗറും സുഹൃത്തും പിടിയില്‍  (7 hours ago)

ജി സുധാകരന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകും  (7 hours ago)

ശ്വേത മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി; നിലനില്‍ക്കാത്ത കേസ് എഴുതിത്തള്ളാനായി റഫര്‍ റിപ്പോര്‍ട്ട് നല്‍കാത്തതെന്തെന്ന് പൊലീസിനോട് ഹൈക്കോടതി  (7 hours ago)

സുരക്ഷാ നയതന്ത്ര കാരണങ്ങളാല്‍ അമേരിക്കയില്‍ കളിക്കാന്‍ ആവില്ല; ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ നിന്ന് ഇറാന്‍ പിന്മാറിയതായി കായിക മന്ത്രി  (8 hours ago)

എപ്പോള്‍ വേണമെങ്കിലും യുദ്ധം അവസാനിപ്പിക്കാന്‍ എനിക്ക് കഴിയുമെന്ന് ട്രംപ്  (8 hours ago)

Malayali Vartha Recommends