ശ്രീകുമാർ - മഞ്ജു കലഹം ദിലീപിനെ രക്ഷിക്കുമെന്ന് ആരാധകർ;ശ്രീകുമാർ മേനോനെതിരെ മഞ്ജു വാര്യർ നൽകിയ പരാതി അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും
ശ്രീകുമാർ മേനോനെതിരെ മഞ്ജു വാര്യർ നൽകിയ പരാതി അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും. പ്രാഥമികമായി അനേഷണം നടത്തിയ ശേഷം കേസ് ക്രൈംബ്രാഞ്ചിന് നൽകാനാണ് ഡിജിപിയുടെ നീക്കം. അന്വേഷണത്തെ കുറിച്ച് തീരുമാനമെടുക്കും മുമ്പ് ലോക്നാഥ് ബഹ്റ മുഖ്യമന്ത്രിയെ കാണും.
അതിനിടെ നടീ ആക്രമണകേസും ശ്രീകുമാർ മേനോനും തമ്മിലുള്ള ഗൂഢാലോചന അനേഷിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. ദിലീപിനെ ജയിലിലാക്കാൻ ശ്രീകുമാർ കളിച്ചു എന്നാണ് ദിലീപിന്റെ വിശ്വസ്തർ പറയുന്നത്. ഷോൺ ജോർജ് അടക്കമുള്ളവർ ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തെത്തി കഴിഞ്ഞു. ദിലീപിന് എതിരായ നീക്കത്തിൽ ഒരു സംവിധായകനുണ്ടെന്ന് അന്ന്പി.സി. ജോർജും പറഞ്ഞിരുന്നു.
അതിനിടെ മഞ്ജുവിന്റെ പരാതിയുടെ വിശദാംശങ്ങളെ കുറിച്ച് മുഖ്യമന്ത്രിക്ക് അദ്ദേഹത്തിന്റെ ഓഫീസ് വിവരങ്ങൾ കൈമാറിയിട്ടുണ്ട്. ദേശീയ അവാർഡ് നേടിയ മഞ്ജു വാര്യരുടെ പരാതി സർക്കാർ അതീവ ഗൗരവമായാണ് എടുത്തിരിക്കുന്നത്.
മഞ്ജു വാര്യരെ വ്യക്തിപരമായി അധിക്ഷേപിച്ച് ഫെയ്സ് ബുക്ക് പോസ്റ്റിട്ട ശ്രീകുമാർ മേനോന് നിയമപകാരം അറസ്റ്റ് നേരിടേണ്ടി വരുമെന്നാണ് നിയമവിദദധർ ചുണ്ടി ക്കാണിക്കുന്നത്. അതേ സമയം മഞ്ജു വാര്യരും ശ്രീകുമാർ മേനോനും ചേർന്ന് തയ്യാറാക്കിയ പ്ലോട്ടിൽ വീണു പോയ ദിലീപിന്റെ മനോവേദനയുടെ ഫലമാണ് മഞ്ജുവും ശ്രീകുമാറും അനുഭവിക്കുന്നതെന്ന് ബ്ലോഗെഴുത്തുകാരനായ കെ.പി. സുകുമാരൻ എഴുതി. ഇതിൽ ശ്രീകുമാറിനെ നിരാശാകാമുകൻ എന്നാണ് സുകുമാരൻ വിശേഷിപ്പിക്കുന്നത്. നടിയെ പീഡിപ്പിക്കാൻ ദിലീപ് കൂട്ടുനിന്നിട്ടില്ലെന്നാണ് ബ്ലോഗറുടെ വാദം. മകൾ മീനാക്ഷി കൂടെ നിൽക്കാൻ കാരണം ദിലീപിന്റെ നിഷ്കളങ്കതയാണെന്നും അദ്ദേഹം എഴുതുന്നു. മഞ്ജു വാര്യരാണ് ദിലീപിനെ ഇല്ലാതാക്കിയതെന്നും അദ്ദേഹം വാദിക്കുന്നു. ദിലീപിനെ 86 ദിവസം ജയിലിലെ സിമന്റ് തറയിൽ കിടത്തിയതിന്റെ ശിക്ഷ ശ്രീകുമാർ അനുഭവിക്കുമെന്നാണ് ബ്ലോഗർ എഴുതുന്നത്.
സ്നേഹപൂർവവും നിർബന്ധപൂർവവുമുള്ള സമ്മർദ്ദങ്ങളും, ഭീഷണികളും അതിജീവിച്ചുകൊണ്ട് നിനക്ക് കൂട്ടായി നിന്ന എന്നെ നീ തോൽപ്പിച്ചു കളഞ്ഞല്ലോ എന്ന മട്ടിൽ നിരാശയോടെയാണ് ശ്രീകുമാർ ഫെയ്സ് ബുക്കിൽ പ്രതികരിച്ചത് . ഞാൻ നിനക്കായി കേട്ട പഴികൾ, നിനക്കായി അനുഭവിച്ച വേദനകൾ, നിനക്കായി കേട്ട അപവാദങ്ങൾ. നിന്റെ കൂടെ, പറഞ്ഞ വാക്ക് കാക്കുവാൻ ഉറച്ചു നിന്നപ്പോൾ ഉണ്ടായ ശത്രുക്കൾ, നഷ്ടപെട്ട ബന്ധങ്ങൾ. എന്റെ ബുദ്ധിയിലും സ്നേഹത്തിലും നീ ഉണ്ടാക്കി കൂട്ടിയ നേട്ടങ്ങൾ, എല്ലാം നീ എത്ര വേഗമാണ് മറന്നതെന്ന വാക്കുകൾ മഞ്ജുവുമായുള്ള ശ്രീകുമാറിന്റെ ഗാഢബന്ധം വെളിവാക്കുന്നു.
വീട്ടിൽ നിന്നും ഇറങ്ങി വന്നപ്പോൾ എന്റെ ബാങ്കിൽ 1500 രൂപയെ ഉള്ളു എന്ന് പറഞ്ഞു ആശങ്കപ്പെട്ടിരിക്കുന്ന മഞ്ജുവിന് 25 ലക്ഷം നൽകിയെന്നാണ് ശ്രീകുമാർ പറഞ്ഞത്. ഒരു പരസ്യത്തിൽ അഭിനയിക്കാൻ 25 ലക്ഷമോ എന്നാണ് അഭ്യൂദയകാംക്ഷികൾ ചോദിക്കുന്നത്. അത് ദിലീപിനെ കുരുക്കാനുള്ള ക്വട്ടേഷനായിരുന്നു എന്നും ദിലീപിന്റെ ഭക്തർ വാദിക്കുന്നു.
ഇടക്കാലത്ത് ശ്രീകുമാർ മഞ്ജുവിനെ വിവാഹം കഴിക്കുമെന്നും ശ്രുതികൾ പരന്നിരുന്നു. എന്നാൽ അത് ശരിയല്ലെന്ന് പിന്നീട് മനസ്സിലായി. പുതിയ സംഭവവികാസങ്ങൾ ദിലീപിന്റെ ക്യാമ്പിന് പകരം നൽകിയത് വലിയ ആത്മവിശ്വാസമാണ്. പ്രത്യേക കോടതിയുടെ പരിഗണനയിലുള്ള കേസിൽ പുതിയ സംഭവങ്ങൾ വഴിത്തിരിവാകുമെന്നും ആരാധകർ വിശ്വസിക്കുന്നു. അടൂർ ഗോപാലകൃഷ്ണൻ ഉൾപ്പെടെയുള്ളവർ കേസിൽ ദിലീപിന് അനുകൂലമായി രംഗത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha