കോളേജ് അധികൃതരുടെ മാനസിക പീഡനം; വിദ്യാര്‍ത്ഥി ആറാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു
കോളേജ് അധികൃതരുടെ മാനസിക പീഡനത്തെ തുടർന്ന് വിദ്യാര്‍ത്ഥി ആറാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ബെംഗളൂരുവിലെ അമൃത എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി ശ്രീ ഹര്‍ഷയാണ് ആത്മഹത്യ ചെയ്തത്. ഹോസ്റ്റലിലെ മോശം ഭക്ഷണത്തിനെതിരെയും കുടിവെള്ള സൗകര്യം ഇല്ലാത്തതിനും ഹർഷൻ മുൻപ് സമരം ചെയ്‌തിരുന്നു. ഇതിന് പിന്നാലെ ഹര്‍ഷനെ അധികൃതര്‍ പുറത്താക്കിയിരുന്നു.
കോളേജിൽ ക്യാംപസ് ഇന്റര്‍വ്യൂവിലൂടെ ശ്രീ ഹര്‍ഷയ്ക്ക് ജോലി ലഭിച്ചിരുന്നു. ജോലിയുടെ ഓഫര്‍ ലെറ്റര്‍ ഹർഷന്റെ മുന്നിൽ വെച്ച് കോളേജ് അധികൃതർ നശിപ്പിച്ചിരുന്നു. ഇതോടെ മാനസികമായി തളന്നിരുന്നുവെന്നും പിന്നീട് അത് ആത്മഹത്യയിലേക്ക് എത്തിയതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഹർഷന് പിന്നാലെ 15 വിദ്യാര്‍ത്ഥികളെ പുറത്താക്കുകയും 45 പേരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. സുഹൃത്തിന്റെ മരണത്തിൽ വിദ്യർത്ഥികൾ പ്രതിഷേധം നടത്തി. വിദ്യാര്‍ത്ഥിയുടെ മരണത്തിൽ സെക്ഷന്‍ 306, 201 പ്രകാരം പ്രിൻസിപ്പളിനും കോളേജ് അധികൃതര്‍ക്കെതിരെയും പോലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha