കൂടത്തായ്ക്ക് പിന്നാലെ കൂടത്തിൽ തറവാട്ടിലെ ദുരൂഹ മരണം; മൃതദേഹം കത്തിച്ചതിനാല്‍ ശാസ്ത്രീയ തെളിവ് ശേഖരണം നടക്കില്ല; മരണത്തിലെ ചുരുളഴിക്കാൻ അന്വേഷണ സംഘത്തിന് കഴിയുമോ... കൂടത്തായി പരമ്പരയെ പോലെ കുരുക്കുകൾ അഴിയും തോറും വീണ്ടും കുരുക്കുകൾ മുറുകുമോ?

കൂടത്തായി കൊലപാതക പരമ്പരയ്ക്ക് പിന്നാലെ തിരുവനന്തപുരം കരമനയില്‍ 26 വര്‍ഷത്തിനിടെ നടന്ന 7 മരണങ്ങൾ ആണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. കൂടത്തിൽ മരണ പരമ്പരയിൽ ദുരൂഹത ഏറെയാണെന്നും പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുമെന്നും ഇന്നലെ ഡി ജി പി ബെഹ്റ പറഞ്ഞിരുന്നു. കരമനയിലെ ഒരു കുടുംബത്തിലെ ഏഴു പേരുടെ മരണത്തില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായാണ് ബന്ധുവായ പരാതിക്കാരി രംഗത്തെത്തിയത്. ഈ മരണങ്ങളെല്ലാം കൊലപാതകങ്ങളാണെന്ന് പരാതിക്കാരിയായ പ്രസന്ന കുമാരി പറയുന്നു. 17 വര്‍ഷത്തിനിടെയാണ് കുടുംബത്തിലെ ഏഴ് പേര്‍ മരിച്ചത്. ഓരോ വ്യക്തികളും വ്യത്യസ്ത കാലങ്ങളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അവസാനത്തെ മരണവും നടന്ന ശേഷം തറവാട്ടിന്റെ ഉടമസ്ഥതയിലുള്ള 200 കോടി വിലമതിക്കുന്ന സ്വത്തുക്കള്‍ തട്ടിയെടുത്തെന്നും ഇവര്‍ ആരോപിക്കുന്നു. കൂടം തറവാട്ടിലെ ഗോപിനാഥന്‍ നായരുടെ മകന്‍ ജയപ്രകാശന്‍, സഹോദര പുത്രന്‍ ജയമാധവന്‍ എന്നിവരുടെ മരണത്തിലാണ് പ്രധാനമായും സംശയമുളളത്. ഇവ സംബന്ധിച്ച് െ്രെകംബ്രാഞ്ച് വിശദമായ അന്വേഷണം നടത്തും. ബന്ധുവായ പ്രസന്നകുമാരി അമ്മയുടെ പരാതിയിലാണ് അന്വേഷണം.
സംഭവത്തില്‍ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. 2017 ൽ മരിച്ച ജയമാധവന്‍ നായരുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം ആവശ്യപ്പെട്ട് പൊലീസ് മെഡിക്കല്‍ കോളേജിന് കത്ത് നല്‍കിയിട്ടുണ്ട്. മരണങ്ങളിലെ ദുരൂഹത കണ്ടെത്താൻ വേണ്ടിയാണിത്. എന്നാൽ മൃതദേഹങ്ങള്‍ സംസ്കരിച്ചതിനാല്‍ അന്വേഷണം ബുദ്ധിമുട്ടാണ്. കൂടത്തിൽ തറവാട്ടിലെ ദുരൂഹ മരണങ്ങളുടെ ചുരുളഴിക്കാൻ അന്വേഷണ സംഘത്തിന് കഴിയുമോ? കൂടത്തായി പരമ്പരയെ പോലെ കുരുക്കുകൾ ആഴിയും തോറും വീണ്ടും കുരുക്കുകൾ മുറുകുമോ ?
ഗോപിനാഥന്‍ നായരുടെ മകന്‍ ജയമോഹന്റെ സഹോദരപുത്രന്‍ ജയപ്രകാശിന്റെ മരണത്തിലാണ് പ്രസന്നകുമാരി സംശയം ഉന്നയിച്ചിരിക്കുന്നത്. ഇവര്‍ മരിച്ച് കിടക്കുമ്പോള്‍ തന്നെ തനിക്ക് സംശയം തോന്നിയിരുന്നു. ഇവരുടെ മരണശേഷം കോടികളുടെ സ്വത്ത് വകമാറ്റി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവിടാതായതോടെ സംശയം വര്‍ധിച്ചു. പിന്നീട് കേസന്വേഷണം തുടങ്ങിയപ്പോള്‍ കാര്യസ്ഥന്‍ തന്നെ ഭീഷണിപ്പെടുത്തി. ആ ഭൂമി ഭാഗം വെക്കാനാവില്ലെന്ന് പറഞ്ഞ് തന്നോട് തട്ടിക്കയറിയെന്നും പ്രസന്നകുമാരി പറഞ്ഞു.ജയമോഹന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് െ്രെകംബ്രാഞ്ച് റിപ്പോര്‍ട്ടുണ്ട്. 30 കോടി രൂപയുടെ സ്വത്താണ് ഇരുവരുടെയും മരണശേഷം ഒരു ട്രസ്റ്റിന്റെ പേരിലേക്ക് വകമാറ്റിയത്. ഇതിന് പിന്നില്‍ ഈ വീട്ടിലെ കാര്യസ്ഥനാണെന്ന് പരാതിയില്‍ ഉന്നയിക്കുന്നുണ്ട്. പരാതിക്കെതിരെ രവീന്ദ്രന്‍ നായര്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. സ്വത്തുക്കള്‍ ജയമാധവന്‍ നായര്‍ സ്വന്തം ഇഷ്ടപ്രകാരം എഴുതി നല്‍കിയതാണെന്നും വ്യക്തമാക്കുന്നു. പരമാവധി മൊഴികളും സാഹചര്യ തെളിവുകളും ശേഖരിക്കുകയാണ് കേസിന്റെ ആദ്യഘട്ടം.
https://www.facebook.com/Malayalivartha






















