ബന്ധുക്കള്‍ കൂട്ടത്തോടെ... കൂടത്തില്‍ കേസ് അഴിക്കും തോറും അഴിയാത്ത ഊരാക്കുടുക്കാകുന്നു; ജയമാധവന്റെ മരണത്തിന്റെ കാരണം വ്യക്തമാക്കാതെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; അന്വേഷണ ഉദ്യോഗസ്ഥന്‍ ചോദ്യം ചെയ്യുന്നതിനിടെ പങ്ക് ചോദിച്ചതായി കാര്യസ്ഥന്‍

തലസ്ഥാനത്തെ പിടിച്ച് കുലുക്കി കൂടം വീട്ടിലെ മരണ പരമ്പരയും. അന്വേഷണം നടക്കവെ ആരോപണ വിധേയനായ കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ പോലീസിന് നേരേയും തിരിയുന്നു. ഇതിന്റെ ആദ്യ കേസില്‍ അന്നത്തെ ക്രൈംബ്രാഞ്ച് എ.എസ്.ഐ. ചോദ്യം ചെയ്യലിനിടെ കോഴ ആവശ്യപ്പെട്ടതായി രവീന്ദ്രന്‍ നായര്‍ വെളിപ്പെടുത്തി. 5 സെന്റ് സ്ഥലം കടമായി തന്നൂടേയെന്ന് ഇന്‍ഡയറക്ടായി ചോദിച്ചെന്നാണ് രവീന്ദ്രന്‍ നായര്‍ പറയുന്നത്.
ജയമാധവന്‍ നായരുടെ മരണത്തില്‍ ദുരൂഹതയില്ലെന്നാണ് രവീന്ദ്രന്‍ നായര്‍ പറഞ്ഞത്. മരിക്കും മുമ്പ് തിരിഞ്ഞ് നോക്കാത്തവരാണ് ഇപ്പോള്‍ സ്വത്തിന് വേണ്ടി മരണത്തില്‍ സംശയം പ്രകടിപ്പിക്കുന്നതെന്നും രവീന്ദ്രന്‍ നായര്‍ പറഞ്ഞു. നാട്ടുകാരായ ചിലരുടെ വരുതിയില്‍ നില്‍ക്കാത്തത് കൊണ്ടാണ് തന്നെ കേസില്‍ പ്രതിയാക്കാന്‍ നോക്കുന്നതെന്നും രവീന്ദ്രന്‍ നായര്‍ ആരോപിച്ചു.
ജയപ്രകാശ് മരിച്ചപ്പോള്‍ താനും ജയമാധവനും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. അസുഖമായി കിടക്കുന്ന കാര്യം അടുത്ത വീട്ടില്‍ ഉള്ളവരെ അറിയിച്ചിരുന്നു. അതേസമയം, ജയമാധവന്‍ നായരെ കാണാന്‍ രാവിലെ എത്തിയപ്പോഴാണ് അയാള്‍ വീണ് കിടക്കുന്നത് കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്നും രവീന്ദ്രന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം കൂടത്തില്‍ വീട്ടില്‍ ദുരൂഹമായ നിലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ജയമാധവന്റെ മരണത്തിന്റെ കാരണം വ്യക്തമാക്കാതെയുള്ളതാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ജയമാധവന്റെ നെറ്റിയിലും പുരികത്തിന് സമീപത്തും ചെറിയ മുറിവുകളുണ്ടായിരുന്നെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.
ആന്തരികാവയവങ്ങള്‍ പക്ഷേ സാധാരണ നിലയിലാണ്. അസ്വാഭാവിക മരണമാണെന്ന് പോസ്റ്റ്!മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നില്ല. നിലത്ത് വീണാണ് മരിച്ചതെന്നാണ് കാര്യസ്ഥനടക്കമുള്ളവര്‍ നാട്ടുകാരോട് പറഞ്ഞത്. അതുകൊണ്ടാകാം നെറ്റിയിലും മുഖത്തും ചെറിയ പരിക്കുകളുണ്ടെന്നും പോസ്റ്റ്!മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. മരണകാരണം സ്ഥിരീകരിക്കാന്‍ ഇനി ശാസ്ത്രീയ പരിശോധനാ ഫലം വേണമെന്ന നിഗമനത്തിലാണ് പൊലീസ്. പക്ഷേ, മൃതദേഹങ്ങള്‍ കത്തിച്ചത് തിരിച്ചടിയാകും. സാംപിള്‍ ശേഖരിക്കാത്തവരുടെ മരണങ്ങളില്‍ ഇനി പരിശോധന സാധ്യമല്ല.
അതേസമയം, ഉമാമന്ദിരം തറവാട്ടില്‍ ഏറ്റവും അവസാനം മരിച്ച ജയമോഹന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് െ്രെകംബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്. 30 കോടി രൂപയുടെ സ്വത്താണ് ഇരുവരുടെയും മരണശേഷം ഒരു ട്രസ്റ്റിന്റെ പേരിലേക്ക് വകമാറ്റിയത്. രവീന്ദ്രന്‍ നായര്‍ എന്ന കാര്യസ്ഥന്‍ ജയമോഹനെ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയിട്ടും അയല്‍ക്കാരെപ്പോലും അറിയിക്കാതെ മെഡിക്കല്‍ കോളേജിലേക്ക് ഓട്ടോറിക്ഷയില്‍ കൊണ്ടുപോവുകയായിരുന്നെന്നും െ്രെകംബ്രാഞ്ചിന്റെ റിപ്പോര്‍ട്ടിലുണ്ട്.
മുപ്പത് കോടി രൂപയുടെ സ്വത്ത് ട്രസ്റ്റിന്റെ കീഴിലാക്കിയതില്‍ ദുരൂഹതയുണ്ടെന്നും, ആ സ്വത്ത് ഭാഗം വച്ചതും ട്രസ്റ്റിന്റെ പേരിലേക്ക് മാറ്റിയതും വ്യാജ വില്‍പ്പത്രം വച്ചാണെന്ന് സംശയമുണ്ടെന്നും െ്രെകംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
കൂടത്തില്‍ തറവാട്ടിലെ അവസാനം മരിച്ച, അവിവാഹിതരായ രണ്ട് അംഗങ്ങളായ ജയപ്രകാശിന്റെയും ജയമാധവന്റെയും മരണത്തിലാണ് ഇപ്പോള്‍ ബന്ധുക്കളും നാട്ടുകാരും പ്രധാനമായും സംശയം പ്രകടിപ്പിച്ചിരിക്കുന്നതും പരാതി നല്‍കിയിരിക്കുന്നതും. ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്താന്‍ ഒരുങ്ങുകയാണ് പ്രത്യേകാന്വേഷണ സംഘം.
https://www.facebook.com/Malayalivartha






















