പൈപ്പില്‍ വെള്ളമടിച്ചാല്‍ കറന്റ് ചാര്‍ജ്' കൂടുമെന്നുപറഞ്ഞ് വീടിനുള്ളിലെ ബാത്ത്‌റൂമില്‍ കുളിക്കാൻ പൂർണ ഗർഭിണിയായിരുന്ന സിലിയെ അനുവദിച്ചില്ല; സിലിയെ ഭ്രാന്തിയായി മുദ്ര കുത്താൻ സിലിയുടെ സഹോദര ഭാര്യ ജോലിചെയ്യുന്ന സ്‌കൂളില്‍ എത്തി നിന്റെ നാത്തൂന് ഭ്രാന്താണ്, അവളെ കൊണ്ടുപോയി ചികിത്സിക്കണമെന്ന് ഷാജുവിന്റെ ബന്ധു അധിക്ഷേപിച്ചു- ഷാജുവിന്റെ വീട്ടില്‍ ക്രൂരമായ മാനസിക പീഡനങ്ങൾ സിലി നേരിട്ടെന്ന് വെളിപ്പെടുത്തൽ കൂടത്തായി കൊലപാതക പരമ്പരയിൽ മുഖ്യ പ്രതി ജോളിയാമ്മ ജോസഫ് സിലിയെ കൊലപ്പെടുത്താൻ തയ്യാറാക്കിയത്

കൂടത്തായി കൊലപാതക പരമ്പരയിൽ മുഖ്യ പ്രതി ജോളിയാമ്മ ജോസഫ് സിലിയെ കൊലപ്പെടുത്താൻ തയ്യാറാക്കിയത് മാസങ്ങൾ നീണ്ട പദ്ധതി. ഇതിന്റെ ഭാഗമായി ഷാജുവിന്റെ വീട്ടില്‍ ക്രൂരമായ മാനസികപീഡനമാണ് സിലി നേരിട്ടത്. ഇതിന് ബലം നൽകുന്ന മൊഴികൾ അയൽവാസികളും ബന്ധുക്കളും നൽകിയിട്ടുണ്ട്. പൈപ്പില്‍ വെള്ളമടിച്ചാല്‍ കറന്റ് ചാര്‍ജ്' കൂടുമെന്നുപറഞ്ഞ് വീടിനുള്ളിലെ ബാത്ത്‌റൂമില്‍ കുളിക്കാന്‍ സിലിയെ അനുവദിച്ചിരുന്നില്ല. പൂർണ ഗർഭിണിയായിരുന്ന സമയത്തായിരുന്നു സിലിയ്ക്ക് ഈ അവഗണന നേരിടേണ്ടിവന്നത്.
സിലിയുടെ ദുരൂഹമരണത്തിന് തൊട്ടുപിന്നാലെ ജോളിയെ പുലിക്കയത്തെ മരുമകളാക്കാന്‍ മുന്‍കൈയെടുത്തതും ഷാജുവിന്റെ മാതാപിതാക്കളാണെന്നും ബന്ധുക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്. സിലിയെ ഭ്രാന്തിയായി മുദ്രകുത്താൻ ഷാജുവും ജോളിയും അപസ്മാരത്തിനുള്ള ഗുളികയെന്ന പേരിൽ ജോളി ഷാജുവഴി സിലിയെ ഇത് നിരന്തരം കഴിപ്പിച്ചിരുന്നു. അപസ്മാരമുണ്ടെന്ന് സിലിയെ തെറ്റിദ്ധരിപ്പിച്ചായിരുന്നു ഇത് നല്‍കിയിരുന്നത്. കൂണില്‍ നിന്നുണ്ടാക്കുന്ന ഗുളികയാണെന്ന് പറഞ്ഞ് ജോളിയാണ് ഈ ഗുളികകള്‍ ഷാജുവിന് എത്തിച്ച് നല്‍കിയിരുന്നത്.
സിലിയെ മാനസിക രോഗിയാക്കി ചിത്രീകരിക്കാനാണ് പലപ്പോഴും ഷാജുവിന്റെ വീട്ടുകാര്‍ ശ്രമിച്ചത്. സിലിയുടെ സഹോദരഭാര്യ ജോലിചെയ്യുന്ന സ്‌കൂളില്‍പ്പോയി അവരെ വിളിച്ചിറക്കിയശേഷം 'നിന്റെ നാത്തൂന് ഭ്രാന്താണ്. അവളെ കൊണ്ടുപോയി ചികിത്സിക്കണം' എന്ന് ഒരിക്കല്‍ ഷാജുവിന്റെ പിതാവ് സഖറിയാസ് പറഞ്ഞതായി സിലിയുടെ ബന്ധു മൊഴിനല്‍കിയിട്ടുണ്ട്. ജോളി ഷാജുവിന്റെ വീട്ടുകാരുമായി അടുപ്പംതുടങ്ങിയ മുതല്‍ക്ക് സിലിക്ക് ഭര്‍തൃവീട്ടില്‍ കടുത്ത അവഗണനയായിരുന്നു.
ഭക്ഷണം പാകംചെയ്യുന്ന സിലിക്ക് വീട്ടുകാര്‍ക്ക് അത് വിളമ്പിനൽകാൻ അവകാശമുണ്ടായിരുന്നില്ല. മാവൂര്‍ റോഡിലെ ഒരു മെഡിക്കല്‍ ഷോപ്പില്‍നിന്ന് വിറ്റാമിന്‍ ഗുളികയെന്നപേരില്‍ സിലിക്ക് മഷ്‌റൂം ഗുളികയും അപസ്മാരത്തിനുള്ള ഗുളികയും മറ്റും കൊണ്ടുനല്‍കിയത് ജോളിയായിരുന്നു. മയക്കുമരുന്നിന് അടിമയാക്കി സിലിയുടെ സ്വബോധം നഷ്ടപ്പെടുത്തുകയെന്നതായിരുന്നു ഉദ്ദേശ്യം. ജോളി കൊണ്ടുവരുന്ന ഗുളികയും അരിഷ്ടവും കുടിക്കാന്‍ ഷാജു ആവശ്യപ്പെട്ടിരുന്നെന്നും മൊഴിയിലുണ്ട്.
ജോളിയുടെ തന്നെ മൊഴികള്‍ പ്രകാരം സിലിക്ക് നേരെ മൂന്ന് തവണ വധശ്രമം ഉണ്ടായി. ഇതില്‍ അവസാനത്തേതില്‍ ആണ് സിലി ഇല്ലാതാകുന്നത്. മറ്റൊരിക്കല്‍ സിലിയ്ക്ക് മരുന്നില്‍ വിഷം കലര്‍ത്തി നല്‍കിയിരുന്നെങ്കിലും സിലി രക്ഷപ്പെട്ടു. മറ്റൊരു കൊലപാതക ശ്രമത്തെക്കുറിച്ച് ജോളി വിശദീകരിക്കാതിരുന്നതും ഈ സംശയം ബലപ്പെടുത്തുന്നുണ്ട്. സിലി ഷാജു ദമ്പതികളുടെ മൂത്ത കുട്ടിയുടെ ആദ്യകുര്‍ബാന ദിവസമാണ് ആല്‍ഫൈന്‍ മരിക്കുന്നത്. സിലിയെ കൊലപ്പെടുത്താന്‍ വച്ച വിഷം കലര്‍ത്തിയ ഭക്ഷണം അബദ്ധത്തില്‍ ആല്‍ഫൈന്‍ കഴിച്ചാണ് മരണം സംഭവിച്ചതെന്നാണ് സൂചന. ഷാജുവിന്റെ പെങ്ങള്‍ കുട്ടിയ്ക്ക് ഭക്ഷണം കൊടുത്തുകൊണ്ടിരിക്കുമ്പോള്‍ കരഞ്ഞുകൊണ്ട് ഓടിയ കുട്ടി അപസ്മാര ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു.
പിന്നീട് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ആല്‍ഫൈന്റെ മരണം കൊലപാതകമാണെങ്കില്‍ ഭക്ഷണത്തില്‍ വിഷം ചേര്‍ത്തിരിക്കണം. പോലീസ് അന്വേഷണവും ഈ വഴിക്കും നീങ്ങുന്നുണ്ട്. കൊലപാതകത്തിന് പിന്നില്‍ ജോളി തന്നെയാണെന്നാണ് പോലീസിന്റെ കരുതുന്നത്. പക്ഷേ ലക്ഷ്യം സിലിയായിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. സിലിയെ കൊല്ലാന്‍ കണക്കുകൂട്ടി ജോളി തയ്യാറാക്കിയ വിഷം ചേര്‍ത്ത ഭക്ഷണം ഷാജുവിന്റെ സഹോദരി അറിയാതെ ആല്‍ഫൈന് നല്‍കിയതാകാനുള്ള സാധ്യതയും പോലീസ് തള്ളുന്നില്ല. ആല്‍ഫൈന്‍ മരിച്ച് രണ്ടുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് സിലി കൊല്ലപ്പെടുന്നത് അതും ജോളിയുടെ മടിയില്‍ കിടന്നുകൊണ്ട്.
https://www.facebook.com/Malayalivartha






















