കൂടത്തായ്ക്ക് പിന്നാലെ കരമനയിലെ ദുരൂഹ മരണങ്ങൾ; ജയമാധവന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്; റിപ്പോർട്ടിൽ നെറ്റിയിലും മുഖത്തും പാടുകൾ; ദുരൂഹതകളുടെ കൂടത്തിൽ ആയി മാറുമോ?

കൂടത്തായി കൊലപാതക പരമ്പരയ്ക്ക് പിന്നാലെ തിരുവനന്തപുരം കരമനയില്‍ 26 വര്‍ഷത്തിനിടെ നടന്ന 7 മരണങ്ങൾ ആണ് ഇപ്പോൾ വിവാദമായത്. കരമനയിലെ ഒരു കുടുംബത്തിലെ ഏഴു പേരുടെ മരണത്തില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായാണ് ബന്ധുവായ പരാതിക്കാരി രംഗത്തെത്തിയത്. ഈ മരണങ്ങളെല്ലാം കൊലപാതകങ്ങളാണെന്ന് പരാതിക്കാരിയായ പ്രസന്ന കുമാരി പറയുന്നു. 17 വര്‍ഷത്തിനിടെയാണ് കുടുംബത്തിലെ ഏഴ് പേര്‍ മരിച്ചത്. ഓരോ വ്യക്തികളും വ്യത്യസ്ത കാലങ്ങളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗോപിനാഥൻ നായർ, ഭാര്യ സുമുഖിഅമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണൻ, ജയപ്രകാശ്, ഗോപിനാഥൻ നായരുടെ സഹോദരൻ വേലുപ്പിള്ളയുടെ മകൻ ഉണ്ണികൃഷ്ണൻ നായർ, ഗോപിനാഥൻ നായരുടെ മറ്റൊരു സഹോദരനായ നാരായണപിള്ളയുടെ മകൻ ജയമാധവൻ എന്നിവരാണ് മരിച്ചത്
കൂടം തറവാട്ടിലെ ഗോപിനാഥന്‍ നായരുടെ മകന്‍ ജയപ്രകാശന്‍, സഹോദര പുത്രന്‍ ജയമാധവന്‍ എന്നിവരുടെ മരണത്തിലാണ് പ്രധാനമായും സംശയമുളളത്. ജയമാധവന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നത്. ജയമാധവന്റെ മരണ കാരണം വ്യക്തമല്ല. ഇയാളുടെ മരണത്തത്തിൽ അസ്വാഭാവികതകളില്ലെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. സാധാരണ നിലയിലാണ് ആന്തരികാവയവങ്ങൾ. എന്നാൽ ഇയാളുടെ നെറ്റിയിലും മുഖത്തും ചില പരുക്കുകളുണ്ട്. ജയമാധവനെ വീട്ടിൽ നിലത്ത് വീണ നിലയിൽ കണ്ടെന്നായിരുന്നു മൊഴി. അപ്പോൾ ഉണ്ടായതായിരിക്കാം പരുക്കുകൾ എന്നാണ് ഇപ്പോൾ കണ്ടെത്തിയത് . മരണകാരണം സ്ഥിരീകരിക്കാൻ ശാസ്ത്രീയപരിശോധനാ ഫലം വേണമെന്നാണ് ഇപ്പോഴത്തെ നിഗമനം.
https://www.facebook.com/Malayalivartha






















