കണ്ണൂർ ചക്കരക്കല്ലില്‍ രണ്ട് പ്ലസ് ടു വിദ്യാര്‍ത്ഥിനികൾ ഒരേ മുറിയിൽ തൂങ്ങി മരിച്ചു...അഞ്ജലി അശോക്, ആദിത്യ സതീശന്‍ എന്നീ വിദ്യാർത്ഥികളെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അഞ്ജലി അശോകിന്റെ വീട്ടിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ചക്കരക്കല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. ആത്മഹത്യ കുറിപ്പ് കണ്ടെത്തി...

കണ്ണൂരിൽ വിദ്യാർത്ഥിനികളുടെ ആത്‌മഹത്യ തുടർക്കഥയാകുന്നു . ഒക്ടോബർ തലശ്ശരി സർക്കാർ സ്ക്കൂളിലെ പെൺകുട്ടി സ്വയം മരിച്ചിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ ചക്കരക്കല്ലില്‍ രണ്ട് പ്ലസ് ടു വിദ്യാര്‍ത്ഥിനികളെ മരിച്ച നിലയില്‍ കണ്ടെത്തിയത് . ചെമ്പിലോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെയാണു തലമുണ്ടയില്‍ ഒരു കുട്ടിയുടെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രഥമ നിഗമനം
. അഞ്ജലി അശോക്, ആദിത്യ സതീശന്‍ എന്നീ വിദ്യാർത്ഥികളെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അഞ്ജലി അശോകിന്റെ വീട്ടിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ചക്കരക്കല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
ചില സഹപാഠികളുടെ പേരുകള്‍ ആത്മഹത്യ കുറിപ്പില്‍ പറഞ്ഞിട്ടുണ്ട് എന്നാണ് സൂചന.കണ്ണൂരില്‍ ചക്കരയ്ക്കലില്‍ സഹപാഠികളാണ് രണ്ട് പ്ലസ്ടു വിദ്യാര്‍ത്ഥിനികളും. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
ഇന്നലെ ഉച്ചവരെ ഇരുവരും സ്‌കൂളിലുണ്ടായിരുന്നു. ക്ലാസ് കഴിഞ്ഞെത്തിയ ശേഷം ഇവര്‍ കാഞ്ഞിരോട് സ്വദേശിനി കൂട്ടുകാരിയുടെ വീട്ടിലേക്കു പോകുകയായിരുന്നു. വീട്ടിലത്തിയ ശേഷം വീട്ടുകാരുമായി സംസാരിച്ച് വീടിന് മുകളിലെ മുറിയില്‍ കയറി. മുറിയില്‍ കയറി ഏറെ സമയം കഴിഞ്ഞിട്ടും പുറത്തുവരാത്തതിനെ തുടര്‍ന്ന് വീട്ടികാര്‍ കതകില്‍ മുട്ടിവിളിച്ചു. എന്നാല്‍, മുറി തുറക്കാതെ വന്നതോടെ കൂടുതല്‍ പരിശോധിച്ചു വാതില്‍ ബലമായി തുറന്ന് അകത്തു കയറിയപ്പോള്‍ തൂങ്ങി നില്‍ക്കുന്ന ഇരുവരെയുമാണ് കണ്ടത്.
ഉടന്‍ ഇവരെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമായിട്ടില്ല. ഇരുവരും അവളരെ അടുത്ത സുഹൃത്തുക്കളും ആത്മബന്ധം സൂക്ഷിക്കുന്നവരുമാണെന്ന് സുഹൃത്തുക്കളായ മറ്റ് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ആത്മഹത്യ ചെയ്യാന്‍ തക്ക കാരണം എന്തെങ്കിലുമുണ്ടെനന്ന് അറിവായിട്ടുമില്ല. മൃതദേഹം അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി
ഈ മാസം ആദ്യം കണ്ണൂർ ജില്ലയിലെ രണ്ട് പോലീസ് സ്റ്റേഷൻ പരിധികളിൽ നടന്ന സ്കൂൾ വിദ്യാർഥിനികളുടെ ആത്മഹത്യകളെക്കുറിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ ആണ് പോലീസ് കണ്ടെത്തിയത് . . ഇൻസ്റ്റഗ്രാം, വാട്സാപ്പ് തുടങ്ങിയ നവ മാധ്യമങ്ങളിലൂടെ സ്കൂൾ വിദ്യാർഥി -വിദ്യാർഥിനികളടങ്ങിയ സൗഹൃദ സെക്സ് ഗ്രൂപ്പുകൾ സജീവമായിട്ടുണ്ട് എന്നാണ് കണ്ണൂർ പൊലീസിന് കിട്ടിയ വിവരം .കണ്ണൂർ ജില്ലയിലെ രണ്ട് പോലീസ് സ്റ്റേഷൻ പരിധികളിലുമായി 30 ൽ ഏറെ വിദ്യാർഥി -വിദ്യാർഥിനികളെ അതീവ രഹസ്യമായി പോലീസ് ഇതിനകം ചോദ്യം ചെയ്ത് കഴിഞ്ഞു എന്നാണു റിപ്പോർട്ടുകൾ . ഇവരുടെ മൊബൈൽ ഫോണുകളും പോലീസ് കസ്റ്റഡിയിലാണുള്ളത് . ഇത്തരം ഗ്രൂപ്പുകളും സൗഹൃദങ്ങളും കുട്ടികളെ ആത്മഹത്യയിലേക്ക് നയിക്കുന്ന സംഭവങ്ങൾ ഇപ്പോൾ ഏറിവരികയാണ്
ഇപ്പോൾ ചക്കരക്കല്ലില്‍ സുഹൃത്തുക്കളായ രണ്ടു പെൺകുട്ടികളാണ് സ്വയം ജീവിതം അവസാനിപ്പിച്ചിരിക്കുന്നത് ..ഈ കേസിലും പോലീസ് അന്വേഷണം തുടരുകയാണ്. അതുകൊണ്ടു തന്നെ കേസിനെ പറ്റി കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഏതായാലും സ്‌കൂളിലെ സഹപാഠികളെയും അധ്യാപകരെയും രക്ഷിതാക്കളെയും ചോദ്യം ചെയ്താലേ വിശദ വിവരങ്ങൾ അറിയാൻ കഴിയൂ എന്നാണു റിപ്പോർട്ടുകൾ
കുട്ടികളുടെ മനസ്സിലുണ്ടാകുന്ന ഇത്തരം അബദ്ധ ചിന്തകളും അരക്ഷിതാവസ്ഥയും മാറ്റുന്നതിന് രക്ഷിതാക്കളും അധ്യാപകരും കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. ഇപ്പോഴത്തെ കുട്ടികൾക്ക് ഉപദേശകരും വഴികാട്ടിയും ആയെത്തുന്നത് മിക്കപ്പോഴും ഇന്റർനെറ്റും മൊബൈൽ ഫോണും സുഹൃത്തുക്കളും ആണ്. അതുകൊണ്ടു തന്നെ കൗമാരക്കാരിൽ അച്ഛനമ്മമാർക്കോ അധ്യാപകർക്കോ സ്വാധീനമില്ലാതെ ആകുന്നു. ഒരു പരിധി വരെ എങ്കിലും ഇത്തരം അവസ്ഥയ്ക്ക് കാരണം ഇതാണ് . കുട്ടികൾക്ക് എന്ത് പ്രശ്നവും തുറന്നു പറയാനുള്ള സ്വാതന്ത്ര്യവും സ്നേഹവും നൽകാൻ അച്ഛനമ്മമാരും അധ്യാപകരും ബാധ്യസ്ഥരാണ്
രാത്രി ഏറെ വൈകിയും മൊബൈലിലും ഇന്റർനെറ്റിലും കുട്ടികൾ സമയം ചെലവഴിക്കുന്നുണ്ടെങ്കിൽ അവർ അകപ്പെട്ടിട്ടുള്ളത് മോശം കൂട്ടുകെട്ടുകളിലല്ല എന്നത് രക്ഷിതാക്കൾ ഉറപ്പു വരുത്തണം .. മക്കൾ ഗ്രൂപ് സ്റ്റഡിയുടെ പേരിൽ ഒത്തുചേരുന്ന ഗ്രൂപ്പിനെകുറിച്ച് തീർച്ചയായും അച്ഛനമ്മമാർ അറിഞ്ഞിരിക്കണം . ഇന്റർനെറ്റും സൗകര്യങ്ങളും കുട്ടികൾക്ക് വെച്ചുനീട്ടുന്നതോടൊപ്പം അവയിലെ ചതിക്കുഴികളും സ്നേഹത്തോടെ കുട്ടികളെ പറഞ്ഞ മനസ്സിലാക്കാൻ വീട്ടിലുള്ളവർ ശ്രദ്ധിക്കേണ്ടതുണ്ട്...
നമ്മുടെ മക്കളുടെ ബാല്യം വിടരും മുൻപേ കൊഴിഞ്ഞു പോകാതെ നോക്കേണ്ട ബാധ്യത നാം ഏറ്റെടുത്തെ മതിയാകൂ
https://www.facebook.com/Malayalivartha






















