പൊട്ടിക്കരഞ്ഞ്... പൊട്ടിത്തെറിച്ച്... ബിനീഷ് ബാസ്റ്റിൻ; ക്ഷണിച്ചിട്ട് പോയിട്ടും പട്ടിയോട് എന്നപോലെ പെരുമാറി; പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ കോളേജ് ഡേയ്ക്ക് എത്തിയ സിനിമ നടന്‍ ബിനീഷ് ബാസ്റ്റിലിന് ജാതീയമായി ആക്ഷേപം നേരിട്ട സംഭവത്തിൽ പ്രതിഷേധം

പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ കോളേജ് ഡേയ്ക്ക് എത്തിയ സിനിമ നടന്‍ ബിനീഷ് ബാസ്റ്റിലിന് ജാതീയമായി ആക്ഷേപം നേരിട്ട സംഭവത്തിൽ പ്രതിഷേധം. മുഖ്യാതിഥിയായി വിളിക്കുകയും പിന്നീട് വേദിയിൽ എത്തരുതെന്ന് സംഘാടകർ ആവശ്യപ്പെടുകയും ചെയ്തതാണ് ബിനീഷിനെ പ്രകോപിതനാക്കിയത്. വേദി പങ്കിടില്ലെന്ന് പറയാനുള്ള കാരണം അറിയണമെന്ന് ബിനീഷ് ബാസ്റ്റിന്‍ പറഞ്ഞു. വേദിയിലേക്ക് കയറിയപ്പോള്‍ ആദ്യം തടഞ്ഞത് പ്രിന്‍സിപ്പല്‍ ആണെന്നും ക്ഷണിച്ചിട്ട് പോയിട്ടും പട്ടിയോട് എന്നപോലെ പെരുമാറിയെന്നും ബിനീഷ് ബാസ്റ്റിൻ പറഞ്ഞു. സിനിമഭാവിയില്‍ ആശങ്കയുണ്ട്, മേസ്തിരിപ്പണിക്കു പോകാന്‍ മടിയില്ല. ക്ഷമിച്ചിട്ട് പോയിട്ടും പൊലീസിനെ വിളിക്കുമെന്ന് പ്രിൻസിപ്പൽ ഭീഷണിപ്പെടുത്തി. സംഭവത്തിൽ അനില്‍ രാധാകൃഷ്ണ മേനോനോട് ഫെഫ്ക വിശദീകരണം തേടി.
അഭിനയിക്കാൻ ചാൻസ് ചോദിച്ചവനോടൊപ്പം വേദി പങ്കിടാൻ പറ്റില്ലെന്ന് സംവിധായകൻ അനിൽ രാധാകൃഷ്ണൻ മേനോൻ പറഞ്ഞതായി സംഘാടകർ ബിനീഷ് ബാസ്റ്റ്യനെ അറിയിക്കുകയായിരുന്നു. അതിനാൽ കോളജ് ദിനാഘോഷത്തിന്റെ ഉദ്ഘാടന ശേഷം ഒരു മണിക്കൂർ കഴിഞ്ഞ് വേദിയിലെത്തിയാൽ മതിയെന്നായിരുന്നു കോളജ് യൂണിയൻ ചെയർമാൻ ബിനീഷിനോട് പറഞ്ഞത്. ഇതിലുള്ള പ്രതിഷേധമാണ് പിന്നീടുണ്ടായത്.
സംവിധായകൻ അനിൽ രാധാകൃഷ്ണൻ മേനോൻ സംസാരിക്കുമ്പോൾ വേദിയിലെത്തിയ ബിനീഷ് കസേരയിരുന്നില്ല. താഴെ ഇരുന്നു. എഴുനേൽക്കാൻ പ്രിൻസിപ്പൽ ആവശ്യപെട്ടു. സംഘാടകരായ വിദ്യാർഥികൾ അനുനയിപ്പിക്കാനും ശ്രമിച്ചു. സദസിലുണ്ടായിരുന്നവരോട് ബിനീഷ് കാര്യം വ്യക്തമാക്കി. വേദിയിലുണ്ടായിരുന്നവരെല്ലാം ഇറങ്ങിപ്പോയി. എഴുതി തയ്യാറാക്കിയ കുറിപ്പ് ബിനീഷ് വായിച്ചു. ചടങ്ങിന് ആശംസ നേർന്നുള്ള ബിനീഷിന്റെ വാക്കുകൾക്ക് വിദ്യാർഥികളുടെ ഹർഷാരവം മുഴക്കി. ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
https://www.facebook.com/Malayalivartha
























