സ്കൂളിൽ പഠിക്കുംബോൾ ടൈൽസ് പണിക്ക് ഇറങ്ങി; കഷ്ടപാടുകളിൽ നിന്ന് സിനിമയിലേക്ക്; കോളജ് ഡേയ്ക്ക് മുഖ്യാതിഥിയായി എത്തിയ നടന്‍ ബിനീഷ് ബാസ്റ്റിനെ സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ അപമാനിച്ചെന്ന ആരോപണത്തിൽ പ്രതിഷേധം ശക്തമാകുന്നു;ആരാണ് ബിനീഷ് ബാസ്റ്റിൻ?

കോളജ് ഡേയ്ക്ക് മുഖ്യാതിഥിയായി എത്തിയ നടന്‍ ബിനീഷ് ബാസ്റ്റിനെ സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ അപമാനിച്ചെന്ന ആരോപണം വളരെയധികം പ്രതിഷേധങ്ങൾക്ക് കരണമാകുകയാണ്. താൻ ജീവിതത്തിൽ ഏറ്റവും അപമാനിക്കപ്പെട്ട ദിവസമാണ് കഴിഞ്ഞുപോയതെന്ന് നടൻ ബിനീഷ് ബാസ്റ്റിൻ പ്രതികരിച്ചു. ഒരുപാട് കഷ്ടപ്പാടുകൾക്ക് ഇടയിൽ നിന്നാണ് ബിനീഷ് കലാരംഗത്തേക്ക് എത്തിയത്.
സ്കൂളിൽ പഠിക്കുംബോൾ തന്നെ പെയിന്റ്പണി , ടൈൽസ് പണക്കൊക്കെ പോകുമായിരുന്നു , ബിനീഷ് . സ്കൂൾ കഴിഞ്ഞതോടെ അത് സ്ഥിര ജോലിയാക്കി ബിനീഷ് .ബിനീഷിന്റെ താടിയാണ് ബിനീഷിന് സിനിമയിലേക്കുള്ള വഴി തുറന്നത് . സൂപ്പർ സ്റ്റാർ വിജയുടെ " തെരി " എന്ന സിനിമയിൽ ഒരു വേഷം കിട്ടിയതാണ് ബിനീഷിന് ഒരു ബ്രേക്ക് ആയത് . അതിനു ശേഷം വിജയ് ഫാൻസിന്റെ ശുപാർശ്ശയിൽ ചെറിയ ചെറിയ ഉൽഘാടനങ്ങളൊക്കെ കിട്ടി തുടങ്ങിയത് . പൊതുപരിപാടികളിൽ കിട്ടിയ പൈസ കൂട്ടി ബിനീഷ് ആദ്യമായ് ഒരു ഹ്യുഡയ് ഇയോൺ കാറെടുക്കുംബോൾ നന്ദിസൂചകമായ് " വിജയുടെ " ഒരു ചിത്രം പിന്നിലെ ഗ്ലാസിൽ പതിപ്പിക്കാൻ മറന്നില്ല
അച്ചൻ മരിക്കുംബോൾ വെറുമൊരു " ചായിപ്പ് " ആയിരുന്നു ബിനീഷിന്റെ വീട് . അതിനുശേഷം അമ്മ ബീഡിതെറുത്തും മറ്റും സ്വരുകൂട്ടിയ ചെറിയ തുക കൊണ്ടാണ് വീട് നിർമിച്ചത് . 2018 ലെ മഹാപ്രളയത്തിൽ ഈ വീട് മുഴുവൻ മുങ്ങി പോയി. പലരും ബിനീഷിനെ സഹായിക്കാൻ മുന്നോട്ട് വന്നപ്പോൾ , അയാൾ സ്നേഹപൂർവം നിരസിചു.
"എനിക്ക് പണിയെടുക്കാനുള്ള ആരോഗ്യവും കരുത്തുമുണ്ട്. ഞാൻ അധ്വാനിച്ച് തന്നെ ഒരു വീട് പണിതുകൊള്ളാം . എന്നെക്കാൾ അർഹരായ ഒരുപാട് പേരുണ്ട്. നിങ്ങൾ അവരെ സഹായിക്കു " എന്നാണ് ബിനീഷ് പറഞ്ഞത് .തെ രിയെന്ന വിജയ് സിനിമ റിലീസ് ചെയ്യുന്നതു വരെ ബിനീഷ് ടൈൽസ് പണിക്ക് പോയിരുന്നു. ടൈൽസ് പണിക്കിടെയാണ് അഭിനയിക്കാനുള്ള വിളി വന്നത് പിന്നെ സംഭവിച്ചതെല്ലാം അൽഭുതം. വിജയ് ചിത്രത്തിൽ വില്ലനായിട്ടാണ് ബിനീഷ് തകർത്ത് അഭിനയിച്ചത്. തെരിയുടെ വിജയത്തിന് ശേഷം സിനിമയിൽ തിരക്ക് കൂടി. ഇതോടെ ടൈൽ പണിയും തൽകാലത്തേക്ക് നിന്നു. പക്ഷേ സിനിമയിൽ ഇടവേളയുണ്ടായാൽ ബിനീഷ് ബാസ്റ്റിന് വീണ്ടും പഴയ പണിയിലേക്ക് പോകാൻ ഒരു മടിയുമില്ല. ഇതാണ് ബിനീഷിനെ മറ്റ് നടന്മാരിൽ വ്യത്യസ്തമാക്കുന്നത്.
തെരിയിൽ അഭിനയിക്കുന്നതുവരെ സിനിമ മുഴുവൻസമയമാക്കുന്ന കാര്യം ആലോചിച്ചിരുന്നില്ല. ജീവിതസാഹചര്യംതന്നെ കാരണം. സിനിമയിൽനിന്ന് സ്ഥിരംവരുമാനമില്ലാത്തതിനാൽ ടൈൽസ് ജോലിചെയ്താണ് ജീവിച്ചത്. പണിക്കിടയിലായിരിക്കും ഷൂട്ടിങ്ങിന് വിളിക്കുക. ഒരു മണിക്കൂറിൽ എത്തണമെന്നായിരിക്കും നിർദ്ദേശം. പണി പാതിവഴിയിലിട്ട് പോകേണ്ടിവന്നിട്ടുണ്ട്. കൂടെയുള്ള പണിക്കാരുടെ സഹകരണംകൊണ്ടാണ് ഇതിന് സാധിച്ചത്. ഇപ്പോഴും ടൈൽസ് പണി ഏറ്റെടുത്ത് പണിക്കാരെക്കൊണ്ട് ചെയ്യിക്കുന്നുണ്ട്. സാമ്പത്തികബുദ്ധിമുട്ട് ഇപ്പോഴുമുണ്ട് എന്നായിരുന്നു ബിനീഷ് കുറച്ച് കാലം മുമ്പ് പ്രതികരണം ഇങ്ങനെയായിരുന്നു.
2005ൽ ദിലീപ് നായകനായ പാണ്ടിപ്പടയിലൂടെയായിരുന്നു ബിനീഷിന്റെ വെള്ളിത്തിരയിലേക്കുള്ള രംഗപ്രവേശം. തുടർന്ന് പോക്കിരിരാജ, പാസഞ്ചർ, അണ്ണൻതമ്പി, എയ്ഞ്ചൽ ജോൺ, ഹോളിവുഡ് ചിത്രമായ ഡാം 999 തുടങ്ങി 80 ഓളം ചിത്രങ്ങളിൽ ഗുണ്ടയായി അഭിനയിച്ചു. ഈ സിനിമകളിലെല്ലാം പേരില്ലാത്ത ഗുണ്ടയായാണ് ബാസ്റ്റിൻ അഭിനയിച്ചിരുന്നത്.
അതേസമയം പാലക്കാട് മെഡിക്കല്‍ കോളേജില്‍ നടന്‍ ബിനീഷ് ബാസ്റ്റിന്‍ അപമാനം നേരിട്ട സംഭവത്തില്‍ സംവിധായകരുടെ സംഘടനയായ ഫെഫ്ക ഇടപ്പെട്ടു. മെഡിക്കല്‍ കോളേജിലെ കോളേജ് ഡേയ്ക്ക് അതിഥിയായെത്തിയ നടന്‍ ബിനീഷ് ബാസ്റ്റിനൊപ്പം വേദി പങ്കിടാന്‍ കഴിയില്ലെന്ന് കോളേജ് മാസിക പ്രകാശനം ചെയ്യാനെത്തിയ സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ പറഞ്ഞതാണ് വിവാദത്തിന് തിരിക്കൊളുത്തിയത്. സംഭവം വൈറലായതോടെ വിഷയം എല്ലാവരും ഏറ്റെടുത്തുകഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധമാണ് വരുന്നത്.
https://www.facebook.com/Malayalivartha
























