Widgets Magazine
05
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു.. ഒരു പവൻ സ്വർണത്തിന് 1,19,920 രൂപ നൽകണം.. പവന് 720 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്..


ഗൾഫ് രാജ്യങ്ങളിൽ വമ്പൻ ആക്രമണം.. കുവൈത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന ഓയിൽ ടാങ്കറിൽ വൻ സ്‌ഫോടനം.. ടാങ്കറിൽ നിന്ന് എണ്ണ കടലിലേക്ക് ഒഴുകുന്നതായും ഇത് ഗുരുതരമായ പാരിസ്ഥിതിക ആഘാതമുണ്ടാക്കിയേക്കാമെന്നും മുന്നറിയിപ്പ്..


ആരോഗ്യ മന്ത്രി വീണാ ജോർജിനെ പത്തനംതിട്ടയിൽ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടത് ഓർത്തഡോക്സ് സഭയോ? ആവശ്യവുമായി ഭർത്താവ് ജോർജ് ജോസഫ്.. ഓർത്തഡോക്സ് സഭ മുൻ സെക്രട്ടറിയാണ് ജോർജ്..


ഇറാനും യു.എസ്-ഇസ്രയേൽ സഖ്യവും തമ്മിലെ യുദ്ധം... ശ്രീലങ്കന്‍ തീരത്തിന് സമീപം മുങ്ങിയ ഇറാന്‍ യുദ്ധക്കപ്പലായ 'ഐ.ആര്‍.ഐ.എസ് ഡെന' തകര്‍ന്നത് യു എസ് അന്തര്‍വാഹിനി ആക്രമണത്തിൽ..


ഇന്ന് മുതൽ ഡോക്ടർമാർ പഴയതുപോലെ ഒ.പിയിലും ഓപ്പറേഷൻ തീയേറ്ററുകളിലും ക്ലാസുകളിലുമെത്തും... സർക്കാർ മെഡിക്കൽ കോളേജുകളിൽ രോഗികളെ ദുരിതത്തിലാക്കിയ ഡോക്ടർമാരുടെ സമരം പിൻവലിച്ചു...

എന്തിനാ ഞങ്ങളുടെ അച്ഛനെ കൊന്നത്? പണിതീരാത്ത വീട്, ഞങ്ങളുടെ പഠനം, ഒരു നേരത്തെ അന്നം... കാണുന്നുണ്ടോ മുതലാളീ ഞങ്ങളുടെ സങ്കടക്കടല്‍

17 FEBRUARY 2015 08:59 AM IST
മലയാളി വാര്‍ത്ത.

മുഹമ്മദ് നിഷാം എന്ന വ്യവസായിയുടെ പണക്കൊഴുപ്പില്‍ തകര്‍ന്നടിഞ്ഞ സെക്യൂരിറ്റി ജീവനക്കാരന്‍ കണ്ടശാംകടവ് വിളക്കുംകാല്‍ വടക്ക് കാട്ടുങ്ങല്‍ ചന്ദ്രബോസിന്റെ കുടുംബം ഇപ്പോള്‍ കണ്ണീര്‍ക്കയത്തിലാണ്. എന്‍ജിനീയറിങ്ങിനു പഠിക്കുന്ന മകള്‍ക്കു പഠനം തുടരാനാകുമോയെന്നു നിശ്ചയമില്ല. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ മകന് എത്രനാള്‍ പഠിക്കാനാകുമെന്ന് ഒരു നിശ്ചയവുമില്ല. വീട്ടുജോലിക്കു പോകുന്ന ഭാര്യയുടെ വരുമാനം പട്ടിണിയില്ലാതെ കഴിയാന്‍ തികയുമോ എന്നും ഉറപ്പില്ല.
മുഹമ്മദ് നിഷാം എന്ന വിവാദ വ്യവസായിയുടെ അഹങ്കാരത്തിന് മുന്നില്‍ പ്രാണന്‍ നഷ്ടപ്പെട്ട ചന്ദ്രബോസിന്റെ കുടുംബം ഇപ്പോള്‍ തീര്‍ത്തും അനാഥത്വത്തിലാണ്.
ഓട്ടോ ഓടിച്ചാണു ചന്ദ്രബോസ് ജീവിതത്തിനു വക തേടിയിരുന്നത്. നടുവേദന മൂലം ഓട്ടോ ഓടിക്കാന്‍ കഴിയാതായതോടെ വീടുകളുടെ പെയിന്റിങ്ങിലേക്കു തിരിഞ്ഞു. ആ ജോലിയും ചെയ്യാന്‍ കഴിയാതായതോടെ എട്ടു വര്‍ഷമായി സെക്യൂരിറ്റി ജോലിയിലായിരുന്നു. ഭാര്യ ജമന്തി അയല്‍വാസികളുടെ സഹായത്തോടെ കുറച്ചുനാള്‍ ഗള്‍ഫില്‍ ജോലി ചെയ്തിരുന്നു. അങ്ങനെയാണ് നാലു സെന്റ് സ്ഥലം വാങ്ങിയത്. പഞ്ചായത്ത് കൂടി സഹായിച്ചതോടെ വീട് നിര്‍മാണം തുടങ്ങി. എന്നാല്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.
പിന്നിലെ രണ്ടു മുറികളുടെ കോണ്‍ക്രീറ്റിങ് കഴിഞ്ഞ് തട്ട് പൊളിച്ചതിന്റെ പിറ്റേന്നാണ് ചന്ദ്രബോസ് കൊടുംക്രൂരതയ്ക്ക് ഇരയായത്. ജമന്തി ഇപ്പോള്‍ അയല്‍വീടുകളില്‍ ഗാര്‍ഹിക ജോലി ചെയ്യുന്നു. മകള്‍ രേവതിക്ക് എസ്.എസ്.എല്‍.സിക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ഉണ്ടായിരുന്നു. പലരുടെയും സഹായത്തോടെ കോഴിക്കോട് ഗവ. എന്‍ജിനീയറിങ് കോളജില്‍ ബി.ടെക്കിനു പഠിക്കുന്നു. മകന്‍ അമല്‍ദേവ് ചെമ്പൂക്കാവ് ജെ.ടി.എസില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്.
പിന്നിലെ രണ്ടു മുറികളുടെ കോണ്‍ക്രീറ്റിങ് കഴിഞ്ഞ് തട്ട് പൊളിച്ചതിന്റെ പിറ്റേന്നാണ് ചന്ദ്രബോസ് കൊടുംക്രൂരതയ്ക്ക് ഇരയായത്. 18 ദിവസം പ്രാണനുവേണ്ടി മല്ലടിച്ച് ചന്ദ്രബോസ് പിരിഞ്ഞു പോകുമ്പോള്‍ ജമന്തി തനിച്ചാണ്, ഒരു കുടുംബത്തിന്റെ മുഴുവന്‍ പ്രാരാബ്ധം മുഴുവന്‍ ചുമലിലേറ്റാന്‍. ചന്ദ്രബോസിന്റെ അയല്‍ക്കാരിയായിരുന്നു ജമന്തി. പ്രണയിച്ചാണ് ഇരുവരും വിവാഹം കഴിച്ചത്. സന്തുഷ്ട കുടുംബമായിരുന്നു ഇവരുടേത്. മക്കള്‍ രേവതിയും അമല്‍ദേവും വളര്‍ന്നു തുടങ്ങിയപ്പോള്‍ പഠിപ്പിക്കാനുള്ള ചെലവു കൂടിയായി. അമ്മ അംബുജാക്ഷിക്ക് പ്രായമേറുകയാണ്. മക്കളെ പഠിപ്പിക്കാന്‍ കൂടി പണം കണ്ടെത്താന്‍ വേണ്ടിയായിരുന്നു ജമന്തി അയല്‍വീടുകളില്‍ ജോലിക്ക് പോയിതുടങ്ങിയത്. ജനുവരി 29ന് പുലര്‍ച്ചെ മൂന്നോടെയായിരുന്നു കിങ്‌സ് ഗ്രൂപ്പ് ഉടമ മുറ്റിച്ചൂര്‍ അടക്കാപ്പറമ്പില്‍ മുഹമ്മദ് നിസാം ചന്ദ്രബോസിനെ ആക്രമിച്ചത്. മദ്യപിച്ചെത്തിയ നിസാമിന് കടന്നുപോകാന്‍ ശോഭാ സിറ്റിയിലെ ഫ്‌ളാറ്റ് സമുച്ചയത്തിന്റെ ഗേറ്റ് തുറക്കാന്‍ വൈകിയതിനായിരുന്നു ആക്രമണം. ആദ്യം നിലത്തിട്ട് മര്‍ദ്ദിച്ചു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ചന്ദ്രബോസിനെ ആഡംബര കാറായ ഹമ്മറില്‍ പിന്നാലെ ചെന്ന് മതിലില്‍ ചേര്‍ത്തിടിച്ചു. നിലത്തുവീണ ചന്ദ്രബോസിനെ ജീപ്പില്‍ വലിച്ചുകയറ്റി പാര്‍ക്കിങ് ഏരിയയിലെത്തിച്ച് കമ്പ് കൊണ്ട് തല അടിച്ച് പൊട്ടിച്ചു. ബഹളം കേട്ട് ആള്‍ക്കാര്‍ ഓടിയെത്തിയപ്പോഴാണ് നിസാം പിന്‍വാങ്ങിയത്.\"\"

ആക്രമണത്തില്‍ ചന്ദ്രബോസിന്റെ നട്ടെല്ലും വാരിയെല്ലും തകര്‍ന്നിരുന്നു. ശ്വാസകോശത്തിന് സാരമായ പരിക്കേറ്റതിനാല്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടായതോടെ കഴിഞ്ഞ ആഴ്ച വെന്റിലേറ്ററില്‍ നിന്ന് മാറ്റി. എന്നാല്‍, വന്‍കുടലിലും ചെറുകുടലിലും പൊട്ടലുകള്‍ വീണതോടെ വീണ്ടും ശസ്ത്രക്രിയ നടത്തി വെന്റിലേറ്ററിലേക്ക് മാറ്റി. വയറില്‍ ഗ്യാസ് നിറയാന്‍ തുടങ്ങിയതോടെ കഴിഞ്ഞ ദിവസം വീണ്ടും ശസ്ത്രക്രിയ നടത്തി.
അര്‍ദ്ധബോധാവസ്ഥയില്‍ ആയിരുന്നെങ്കിലും വിളിച്ചാല്‍ ചന്ദ്രബോസ് കണ്ണു തുറക്കുമായിരുന്നു. ഇന്നലെ രാവിലെയും ഡോക്ടര്‍മാരുടെ വിളിയോട് പ്രതികരിച്ചു. എന്നാല്‍ ഉച്ചയോടെ ആരോഗ്യനില വഷളായി മരണത്തിന് കീഴടങ്ങുകയായിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂട്ടിക്കിടന്ന വീട്ടിൽ നിന്ന് 44.5 പവൻ സ്വർണം കവർന്നനിലയിൽ....  (8 minutes ago)

സ്‌കൂള്‍ വാന്‍ ഇടിച്ച് ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം  (15 minutes ago)

  റമദാൻ പ്രമാണിച്ച് പ്രത്യേക കിറ്റുമായി സപ്ലൈകോ...  (31 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.... പവന് 720 രൂപയുടെ കുറവ്  (39 minutes ago)

താഴേക്ക് പതിച്ച് സ്വർണവില!  (41 minutes ago)

മികച്ച സ്കൂളിനുള്ള പുരസ്കാരം മർകസ് ഗേൾസിന്  (59 minutes ago)

ഇറാന്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് നടത്തുന്ന ആക്രമണങ്ങള്‍ കേരളത്തിലെ ലക്ഷക്കണക്കിന് കുടുംബങ്ങളെയാണ് ബാധിച്ചു; വോട്ട്ബാങ്ക് നോക്കിയാണ് ഒരോ വിഷയത്തിലും ഇടതു-വലതു മുന്നണികള്‍ പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് ബ  (1 hour ago)

ഞണ്ട് കറി കഴിച്ചതിന് പിന്നാലെ ഉണ്ടായ അസ്വസ്ഥതയെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ്...  (1 hour ago)

ജനങ്ങളെ ഒഴിപ്പിച്ച് ഖത്തർ;  (1 hour ago)

വീണാ ജോർജ് സ്വയം ഒരു ഇരയായി തീരുകയാണ്  (1 hour ago)

പാകിസ്ഥാനിൽ റിക്ടർ സ്‌കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തി...  (1 hour ago)

Iran warship ഇന്ത്യയില്‍ നിന്നും മടങ്ങിയ ഇറാന്‍ യുദ്ധകപ്പല്‍;  (1 hour ago)

കുടുംബ സമാധാനവും വാഹന ഭാഗ്യവും! മേടം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന യുവാവിന് മസ്തിഷ്ക്കമരണം സംഭവിച്ചു  (2 hours ago)

സിപിഎമ്മിന്റെ നിർണായക സംസ്ഥാന സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ...  (2 hours ago)

Malayali Vartha Recommends