കോളടിച്ചല്ലോ... ടെക്കികളെ മുന്നില്‍ കണ്ട് തുടങ്ങുന്ന ബംഗളൂരു മോഡല്‍ പബ്ബില്‍ അര്‍മാദിക്കാനുറച്ച് മലയാളികള്‍; കേരളത്തിലും പബ്ബുകള്‍ തുടങ്ങാന്‍ ആലോചനയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതോടെ നിറ കൈയ്യടിയുമായി യുവത; ഇനി ബാറില്‍ പോയെന്ന പേരുദോഷം വേണ്ട; പണമുള്ളവര്‍ക്ക് കളയാന്‍ നല്ല വിദ്യ

മലയാളികള്‍ നിറയെ കേട്ടിട്ടുള്ളതാണ് പബ്ബുകള്‍. ദുബായിലും മുംബൈയിലും ബംഗലുവിലുമുള്ള പബ്ബുകളില്‍ ബഹുഭൂരിപക്ഷം മലയാളികളും പോയിട്ടില്ലെങ്കിലും പോയിട്ടുള്ളവരുടെ തുറന്ന് പറച്ചില്‍ മതി ധാരാളം. പോരാത്തതിന് എരിവും പുളിവുമുള്ള സിനിമകളിലെ പാട്ടുസീനും കൂടിയാകുമ്പോള്‍ എല്ലാം ഓക്കെ. കണ്ടത് മനോഹരം കാണാത്തത് അതി മനോഹരം എന്നല്ലേ പറയാറ്. സുന്ദരികളുടെ ഡാന്‍സിനും പാട്ടിനുമൊപ്പം മദ്യം നുകരാനുള്ള അവസരം ഒരുക്കുന്ന പബ്ബുകളാണധികം. ഇത് കൂടാതെ ആളുകളെ ആകര്‍ഷിക്കാന്‍ പല പൊടിക്കൈകളും മുതലാളിമാര്‍ പ്രയോഗിക്കും. ഫലമോ പണം പോകുന്ന വഴി അറിയുകയേ ഇല്ല.
കേരളത്തില്‍ പബ്ബുകള്‍ തുറക്കുന്നത് ആലോചനയില്‍ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബംഗളൂരു മോഡല്‍ പബ്ബുകളാണ് കേരളത്തിലും സാധ്യമാണോ എന്നു പരിശോധിക്കുന്നത്. രാത്രി വൈകി ജോലി ചെയ്യേണ്ടി വരുന്ന ഐടി അടക്കം മേഖലയിലെ ഉദ്യോഗസ്ഥര്‍ക്ക് ജോലി കഴിഞ്ഞ് അല്‍പം ഉല്ലസിക്കണമെന്ന് തോന്നിയാല്‍ അതിനു കേരളത്തില്‍ സൗകര്യമില്ലെന്നു വ്യാപകമായ പരാതിയുണ്ട്. ഇതുമൂലമാണ് കേരളത്തിലും പബ്ബുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതെന്നും മുഖ്യമന്ത്രി പങ്കെടുക്കുന്ന പ്രതിവാര ടെലിവിഷന്‍ ഷോ ആയ നാം മുന്നോട്ടില്‍ പിണറായി വിജയന്‍ വ്യക്തമാക്കിയത്.
ബിവ്‌റിജസ് കോര്‍പറേഷനില്‍ മികച്ച സൗകര്യം ഒരുക്കണമെന്ന ആവശ്യത്തോടും അദ്ദേഹം അനുകൂലമായി പ്രതികരിച്ചു. ആളുകള്‍ ക്യൂ നിന്നു പ്രയാസപ്പെടുന്നത് ഒഴിവാക്കാനും നല്ല രീതിയില്‍ സജ്ജീകരിച്ച കടകളില്‍ നിന്നു സാധനങ്ങള്‍ നോക്കി വാങ്ങുന്ന സമ്പ്രദായം കൊണ്ടുവരാനുമായിരുന്നു നിര്‍ദേശം. അതും ആലോചിക്കാവുന്നതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം, മദ്യവിമുക്തിക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാണെന്നാണ് ഇതു സംബന്ധിച്ച ചോദ്യത്തിനുള്ള മുഖ്യമന്ത്രിയുടെ മറുപടി.
അതേസമയം, മദ്യ ഉപഭോഗം കുറയ്ക്കുമെന്ന തെരഞ്ഞെടുപ്പ് പ്രചാരണം പാഴ്‌വാക്കാക്കിയാണു സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തമെന്ന കണക്കുകള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. ഇടതു മുന്നണി അധികാരത്തില്‍ എത്തിയതോടെ സംസ്ഥാനത്തെ ബാറുകളുടെ എണ്ണം 540ലെത്തി. എറണാകുളത്താണ് ഏറ്റവും കൂടുതല്‍ ബാറുകള്‍ ഉള്ളത്. വിവരാവകാശം വഴി സര്‍ക്കാര്‍ തന്നെ പുറത്തുവിട്ട കണക്കുകളിലാണ് ഇതുസംബന്ധിച്ച് വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് വിറ്റഴിക്കുന്ന മദ്യത്തിന്റെ അളവില്‍ നിയന്ത്രണം കൊണ്ടുവരുമെന്നത് എല്‍ഡിഎഫിന്റെ മുഖ്യ പ്രചാരണ വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു. എന്നാല്‍ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷം മദ്യത്തിന്റെ ഉപഭോഗം എരട്ടിച്ചതായാണ് കണക്കുകളില്‍ പറയുന്നത്.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ നിന്നും ഒഴിയുമ്പോള്‍ 29 ബാറുകളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിച്ചിരുന്നത്. ഇപ്പോള്‍ 540 ബാറുകളാണ് തുറന്ന് പ്രവര്‍ത്തിക്കുന്നത്. ഇതുകൂടാതെ നിരവധി ബാറുകളുടെ അപേക്ഷകള്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. ഇവയ്ക്ക് കൂടി അനുമതി നല്‍കിയാല്‍ 540 എന്നത് അടുത്തു തന്നെ 600 എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വരുമാനത്തെ മാത്രം ലക്ഷ്യമിട്ട് മദ്യവില്‍പ്പനയെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിലാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ നടപടികള്‍.
സംസ്ഥാനത്തെ ബാറുകളുടെ എണ്ണത്തില്‍ നിലവില്‍ 20 ശതമാനത്തോളം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 54,500 കോടി രൂപയ്ക്കാണ് ഇടതു മുന്നണി അധികാരത്തില്‍ എത്തിയശേഷം മദ്യം വിറ്റഴിച്ചിരിക്കുന്നത്. അതേസമയം കേരളത്തില്‍ കുട്ടികളെ പീഡിപ്പിക്കുന്നതുള്‍പ്പടെ കുറ്റകൃത്യങ്ങളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിക്കുന്നതിന് പിന്നില്‍ ലഹരിയുടെ ഉപഭോഗമാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഇതിനിടെയിയാണു പുതിയ പബ്ബുകള്‍ കൂടി തുറക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നീക്കം നടക്കുന്നത്. എന്തായാലും കേരളത്തില്‍ ഡാന്‍സ് ബാറുള്ള പബ്ബുകള്‍ അനുവദിക്കുമോയെന്ന് കണ്ടറിയാം. സൂചികുത്താന്‍ ഇടം നല്‍കിയാല്‍ ഒട്ടകത്തെ കടത്തുന്നതാണ് മലയാളികള്‍. അപ്പോള്‍ പബ്ബ് തുടങ്ങിയാല്‍ എന്താകുമെന്ന് കണ്ടറിയാം.
"
https://www.facebook.com/Malayalivartha



























