Widgets Magazine
24
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആദ്യം തടിച്ച് കൊഴുത്തു പിന്നെ... ലൈംഗികത പൂര്‍ണമായും നിഷേധിക്കപ്പെട്ട് കടുത്ത നിബന്ധനകള്‍ കൊണ്ടുവന്ന ഇറാനെതിരെ പ്രവര്‍ത്തിക്കുന്ന സംഘടന മെലിയുന്നു; ആദ്യം ഇടിച്ചുകയറിയ സംഘടനയില്‍ നിന്നും യുവാക്കളുടെ കൊഴിഞ്ഞ് പോക്ക്

12 NOVEMBER 2019 05:28 PM IST
മലയാളി വാര്‍ത്ത

More Stories...

ആവേശത്തില്‍ കേരളം... പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക് എത്തുന്നു, മാർച്ച് 6 ന് കൊച്ചിയിലെത്തും, എൻഡിഎ പ്രകടന പത്രിക പുറത്തിറക്കും, പിന്നാലെ രാഹുല്‍ ഗാന്ധിയും

നേറ്റിവിറ്റി കാർഡ്, അബ്കാരി ഭേദഗതി, അഭിഭാഷക, ക്ലാർക്ക്സ് ക്ഷേമനിധി ബില്ലുകൾ നിയമസഭയുടെ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു..കമ്മിറ്റിയുടെ അംഗികാരത്തോടെ ബില്ലുകൾ ഇന്ന് സഭ പാസാക്കും

സ്ത്രീകളുടെ രാത്രികാല സുരക്ഷ ഉറപ്പാക്കുന്നതിനായി കേരള പൊലീസ് ആവിഷ്കരിച്ച 'നിർഭയ നിശ' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് നടക്കും...

സങ്കടമടക്കാനാവാതെ.... സുഹൃത്തുക്കൾക്കൊപ്പം പമ്പാനദിയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തി...

വൈറ്റില റെയിൽവേ ട്രാക്കിന് സമീപം യുവതി മരിച്ച നിലയിൽ.. സംഭവം കൊലപാതകമാണോയെന്ന് സംശയം

എത്ര മനോഹരമായ മുദ്രാവാക്യം. പക്ഷെ അത് നടപ്പിലാക്കിയപ്പോള്‍ ആള്‍ക്കാര്‍ ഇടിച്ചു കയറിയെങ്കിലും അവസാനം സുല്ല് പറഞ്ഞ് യുവാക്കള്‍ മടങ്ങുകയാണ്. ഇറാനെതിരെ ആറ് വര്‍ഷത്തിലധികമായി പ്രവര്‍ത്തിക്കുന്ന സംഘടനയായ മുജാഹിദിന്‍ ഇ ഖല്‍ക്കാണ് ഈ ദുര്‍ഗതി. സംഘം തങ്ങുന്നത് അല്‍ബാനിയയിലാണ്. എന്നാല്‍ കുറച്ച് നാളുകളായി സംഘടനയില്‍ നിന്നും കൊഴിഞ്ഞ് പോക്ക് അതി രൂക്ഷമായിരിക്കുകയാണ്. കൊഴിഞ്ഞ് പോകുന്നവരില്‍ ഏറെയും യുവാക്കളാണ്. കര്‍ശന നിബന്ധനകളാണ് പലരും സംഘടന വിട്ടുപോകാന്‍ കാരണമായിരിക്കുന്നതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

37 വര്‍ഷമായി എന്റെ ഭാര്യയോടും മകനോടും സംസാരിച്ചിരുന്നില്ല. ഞാന്‍ മരിച്ചെന്ന് അവര്‍ കരുതി. പക്ഷേ ഞാനവരോട് പറഞ്ഞു, ഞാന്‍ ജീവിച്ചിരിക്കുന്നുണ്ട്, അല്‍ബാനിയയിലുണ്ട്. അവര്‍ക്ക് കരയാനേ കഴിഞ്ഞുള്ളൂ എന്നാണ് സംഘടനാംഗമായിരുന്ന ഘോലം മിര്‍സായ് പറയുന്നത്. രണ്ട് വര്‍ഷമായി എംഇകെ വിട്ട ഇദ്ദേഹം ഇറാനില്‍ ദുരിതജീവിതം നയിക്കുകയാണ്.

സൈനിക സ്വഭാവമുള്ള ക്യാംപില്‍ നിന്ന് ജീവനുംകൊണ്ട് രക്ഷപ്പെടുകയായിരുന്നെന്ന് അറുപതുകാരനായ മിര്‍സായ് പറയുന്നു. മരിക്കുന്നതിന് മുന്‍പ് കുടുംബത്തെ കാണണമെന്ന് ആഗ്രഹമാണ് ക്യാംപില്‍ നിന്നുള്ള ഒളിച്ചോട്ടത്തിന് കാരണമെന്നും മിര്‍സായ് ബിബിസിയോട് പ്രതികരിച്ചു. മുന്‍ മുജാഹിദീന്‍ നേതാക്കളെയാണ് തന്റെ ഈ അവസ്ഥയ്ക്ക് കാരണമെന്ന് അദ്ദേഹം പറയുന്നു. സ്വതന്ത്രമായ ജീവിതത്തിന് വലിയ തോതില്‍ നിയന്ത്രണം വന്നതോടെയാണ് യുവാക്കള്‍ സംഘടന വിട്ടതെന്ന് മിര്‍സായ് പറയുന്നു. വീടുകളിലേക്ക് ബന്ധപ്പെടാന്‍ ശ്രമിക്കുന്നതിന് രൂക്ഷമായ പരിഹാസവും കയ്യേറ്റവും നേരിടേണ്ടി വന്നു.

2017 ഓടെ മുജാഹിദീന്‍ അല്‍ബേനിയയില്‍ നിന്ന് 30കിലോമീറ്റര്‍ അകലെയുള്ള ഒരിടത്തായി പുതിയ ആസ്ഥാനം സ്ഥാപിച്ചു. എന്നാല്‍ ഇവിടെ സൈനിക ക്യാംപ് പോലെയുള്ള ഒരു പ്രദേശമായിരുന്നു. സര്‍വ്വ സ്വാതന്ത്രവും വാഗ്ദാനം ചെയ്ത സംഘടനാ നേതാക്കള്‍ സ്വകാര്യജീവിത്തിന് വരെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെന്നും മിര്‍സായിയെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു. ലൈംഗികത പൂര്‍ണമായും നിഷേധിക്കപ്പെട്ടു, അത്തരം ചിന്തകളും. അറിഞ്ഞോ അറിയാതെയോ ഉദ്ധാരണം ഉണ്ടായാല്‍ അവ ഒരു നോട്ട് ബുക്കില്‍ എഴുതി വക്കേണ്ട അവസ്ഥയായെന്നും അവര്‍ വ്യക്തമാക്കി.

വിവാഹങ്ങള്‍, പ്രണയബന്ധം എന്നിവ സംഘടന നിരോധിച്ചു. സ്വകാര്യ ജീവിതവുമായി ഏറെ ബന്ധം പുലര്‍ത്തിയതാണ് സംഘടന തിരിച്ചടികള്‍ നേരിട്ടതിന് പിന്നിലെന്നായിരുന്നു നേതാക്കളുടെ കണ്ടെത്തലുകള്‍. കൂട്ടമായി വിവാഹ മോചനങ്ങള്‍ നിര്‍ബന്ധിപ്പിച്ച് ചെയ്തു. ഒപ്പമുണ്ടായിരുന്ന കുട്ടികളെ യൂറോപ്പിലും മറ്റുമുള്ള ദത്തുകേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ഒരു സ്വപ്നം കണ്ടാല്‍പോലും അത് നോട്ടുബുക്കില്‍ കുറിച്ചിടേണ്ട അവസ്ഥയിലേക്ക് സംഘടന കാര്യങ്ങള്‍ കര്‍ശനമാക്കി. ഈ നോട്ട്ബുക്കുകള്‍ മറ്റ് അംഗങ്ങളുടെ മുന്‍പില്‍ വച്ച് വായിച്ച് അപമാനിക്കലും പതിവ് കാഴ്ചയായി. റിപ്പോര്‍ട്ടില്‍ പറയുന്നു.

ആദ്യമൊക്കെ ആവേശമായി സംഘടനയിലെത്തിയവരാണ് പലരും. എങ്കിലും മാസങ്ങള്‍ കഴിഞ്ഞതോടെ തടിച്ചുകൊഴുത്ത സംഘടന ശരിക്കും മെലിഞ്ഞു. ഈ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് പുറത്ത് പറയാന്‍ പോലും പേടിയാണ്. സര്‍ക്കാരിനെതിരെ പ്രവര്‍ത്തിച്ചതിനാല്‍ പോലീസും പട്ടാളവും വെറുതേ വിടില്ല. ഒരാവേശത്തിന് ചിന്തയും പ്രവൃത്തികളുമെല്ലാം പണയം വയ്ക്കുന്ന യുവാക്കള്‍ക്ക് വലിയൊരു പാഠമാണ് ഈ സംഘടന നല്‍കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആവേശത്തില്‍ കേരളം... പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക് എത്തുന്നു, മാർച്ച് 6 ന് കൊച്ചിയിലെത്തും, എൻഡിഎ പ്രകടന പത്രിക പുറത്തിറക്കും, പിന്നാലെ രാഹുല്‍ ഗാന്ധിയും  (20 minutes ago)

കമ്മിറ്റിയുടെ അംഗികാരത്തോടെ ബില്ലുകൾ ഇന്ന് സഭ പാസാക്കും  (28 minutes ago)

നിർഭയ നിശ' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് നടക്കും...  (42 minutes ago)

സുഹൃത്തുക്കൾക്കൊപ്പം പമ്പാനദിയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട്  (1 hour ago)

വൈറ്റില റെയിൽവേ ട്രാക്കിന് സമീപം യുവതി മരിച്ച നിലയിൽ.. സംഭവം കൊലപാതകമാണോയെന്ന് സംശയം  (1 hour ago)

സ്കൂട്ടറിൻറെ ഹാൻഡിലിൽ ബസ് തട്ടിയതിനെ തുടർന്നുണ്ടായ അപകടത്തിൽ  (1 hour ago)

സർക്കാർ നിർമിക്കുന്ന ടൗൺഷിപ്പിൻറെ ഉദ്ഘാടനം മാർച്ച് ഒന്നിലേക്ക് മാറ്റി  (1 hour ago)

തിരുവനന്തപുരം ജില്ലാ കളക്ടറുമായിരുന്ന വി.വി.വിജയൻ അന്തരിച്ചു...  (2 hours ago)

സൺ ഷെയ്ഡ് തകർന്ന് വീണ് മരിച്ച തൊഴിലാളികളുടെ സംസ്കാരചടങ്ങുകൾ ഇന്ന് നടക്കും...  (2 hours ago)

13 അംഗ മാധ്യമസംഘം ഗോവയിൽ...!    (2 hours ago)

തൊഴിൽ വിജയവും സർക്കാർ ആനുകൂല്യങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് അനുകൂലം!  (2 hours ago)

സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം ഇന്ന് ഒൻപതാം ദിനം... തിരുവനന്തപുരത്ത് സർക്കാർ ആശുപത്രികളിൽ ചികിത്സ മുടങ്ങും  (3 hours ago)

എയര്‍ ആംബുലന്‍സ് തകര്‍ന്നു വീണ് രോ​ഗി ഉൾപ്പെടെ ഏഴു പേർക്ക്  (3 hours ago)

റാഞ്ചിയില്‍ നിന്ന് രോഗിയുമായി പറന്ന എയര്‍ ആംബുലന്‍സ് തകര്‍ന്നുവീണു  (9 hours ago)

മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് പട്ടയ വിതരണത്തിന് അനുമതി നല്‍കി ഹൈക്കോടതി  (9 hours ago)

Malayali Vartha Recommends