കാൽ ഉപയോഗിച്ച് മുഖ്യമന്ത്രിയ്‌ക്കൊപ്പം സെല്‍ഫി; ജന്മദിനത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി മാതൃകയായി ഭിന്നശേഷിക്കാരന്‍

ജന്മദിനത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി മാതൃകയായി ഭിന്നശേഷിക്കാരന്‍. ഇരുകൈകളുമില്ലാത്ത ആലത്തൂരിലെ ചിത്രകാരനായ പ്രണവാണ് തന്റെ ജന്മദിനത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നല്‍കിയത്
ടെലിവിഷന്‍ റിയാലിറ്റി ഷോകളിലൂടെ കിട്ടിയ തുകയാണ്, ഇരുകൈകളുമില്ലാത്തതിനാല്‍ കാലുകൊണ്ട് പ്രണവ് മുഖ്യമന്ത്രിയ്ക്ക് നല്‍കിയത്. മുഖ്യമന്ത്രിയ്‌ക്കൊപ്പം കാലുകൊണ്ട് പ്രണവ് സെല്‍ഫിയുമെടുത്തു
ജീവിതത്തിലെ രണ്ട് കൈകള്‍ അച്ഛനും അമ്മയുമാണെന്ന്, അച്ഛന്‍ ബാലസുബ്രഹ്മണ്യത്തിനും അമ്മ സ്വര്‍ണകുമാരിക്കും ഒപ്പമെത്തിയ പ്രണവ് പറഞ്ഞു. കെ ഡി പ്രസേനന്‍ എംഎല്‍എയും കൂടെയുണ്ടായി. സര്‍ക്കാര്‍ ഭിന്നശേഷിക്കാരുടെ കൂടെയുണ്ട് എന്ന് നൂറു ശതമാനം വിശ്വാസമുണ്ടെന്ന് പ്രണവ് പറഞ്ഞു. വലിയ മൂല്യമാണ് പ്രണവിന്റെ ഈ സംഭാവനക്കുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചിറ്റൂര്‍ ഗവ. കോളേജില്‍ നിന്ന് ബികോം ബിരുദം നേടിയ പ്രണവ് പിഎസ് സി കോച്ചിംഗിന് പോവുകയാണിപ്പോള്‍.
രാവിലെ നിയമസഭയിലെ ഓഫീസില്‍ എത്തിയപ്പോള്‍ ഹൃദയ സ്പര്‍ശിയായ അനുഭവം ഉണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞ പ്രതികരിച്ചു. അദ്ദേഹം തന്നെ ഈ സന്തോഷം ഫേസ്ബുക്കിലൂടെ പങ്കുവക്കുകയായിരുന്നു.
ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ ;
"രാവിലെ നിയമസഭയിലെ ഓഫീസിൽ എത്തിയപ്പോൾ ഒരു ഹൃദയ സ്പർശിയായ അനുഭവം ഉണ്ടായി. ഇരു കൈകളും ഇല്ലാത്ത ആലത്തൂരിലെ ചിത്രകാരനായ കൊച്ചുമിടുക്കൻ പ്രണവ് തന്റെ ജന്മദിനത്തിൽ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ വന്നതായിരുന്നു അത്. ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെ കിട്ടിയ തുകയാണ് പ്രണവ് കൈമാറിയത്. ജീവിതത്തിലെ രണ്ട് കൈകൾ അച്ഛനും അമ്മയുമാണെന്ന് കൂടെ വന്ന അച്ഛൻ ബാലസുബ്രഹ്മണ്യത്തെയും അമ്മ സ്വർണകുമാരിയെയും സാക്ഷിനിർത്തി പ്രണവ് പറഞ്ഞു. കെ.ഡി. പ്രസേനൻ എം.എൽ.എയും കൂടെയുണ്ടായി.
സർക്കാർ ഭിന്നശേഷിക്കാരുടെ കൂടെയുണ്ട് എന്ന് നൂറു ശതമാനം വിശ്വാസമുണ്ടെന്ന് പ്രണവ് പറഞ്ഞു. വലിയ മൂല്യമാണ് പ്രണവിന്റെ ഈ സംഭാവനക്കുള്ളതെന്ന് പറഞ്ഞു. ചിറ്റൂർ ഗവ. കോളേജിൽ നിന്ന് ബികോം ബിരുദം നേടിയ പ്രണവ് പി.എസ്. സി കോച്ചിംഗിന് പോവുകയാണിപ്പോൾ. കാൽ ഉപയോഗിച്ച് സെൽഫിയും എടുത്ത് ഏറെ നേരം സംസാരിച്ചാണ് പ്രണവിനെ സന്തോഷപൂർവം യാത്രയാക്കിയത്." - മുഖ്യമന്ത്രി പിണറായി വിജയൻ.
https://www.facebook.com/Malayalivartha



























