ആക്റ്റിവിസ്റ്റുകളെ കോടതിയിലേക്ക് അയക്കാൻ നീക്കം; ശബരിമലയിൽ കോടതി വിധിയുമായി യുവതികളെ പ്രവേശിപ്പിക്കാനുള്ള നീക്കവുമായി പാർട്ടി; സംസ്ഥാന സർക്കാർ കളിക്കുന്നത് ഇരട്ടത്താപ്പോ?
സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ കളിക്കുന്നത് ഇരട്ടത്താപ്പോ? മനീതി സംഘത്തിനും തൃപ്തിദേശായിക്കും ദേവസ്വം മന്ത്രി നൽകിയത് കോടതി പോകാനുള്ള ഭൂതാണോ? ഇനി കേരളം കാക്കുന്നത് ഇതിനുള്ള മറുപടിയാണ്.
കോടതി വിധിയുമായി വന്നാൽ ശബരിമലയിൽ കയറ്റാം എന്നാണ് മന്ത്രി പറഞ്ഞിരിക്കുന്നത്. ശബരിമലയിൽ കോടതി വിധിയുമായി യുവതികളെ പ്രവേശിപ്പിക്കാനുള്ള നീക്കമാണ് പാർട്ടിയിൽ സജീവമായിരിക്കുന്നത്. ആക്റ്റിവിസ്റ്റുകളെ ശബരിമലയിൽ പ്രവേശിപ്പിക്കാൻ സി പി എം തയ്യാറാവില്ല. ആക്റ്റിവിസ്റ്റുകളോട് കോടതിയിൽ പോകാനാണ് സർക്കാർ നിർദ്ദേശിക്കുന്നത്.
കനകദുർഗയും ശബരിമലയിൽ എത്തുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. പുന:പരിശോധനാ വിധിയിൽ ശബരിമല പ്രവേശനത്തിന് സ്റ്റേ ഇല്ലെന്ന് മനസിലാക്കിയപ്പോഴാണ് ആക്റ്റിവിസ്റ്റുകൾ കൂട്ടത്തോടെ രംഗത്തിറങ്ങിയത്. സുപ്രീം കോടതി വിധിയെ കുറിച്ച് മുഖ്യമന്ത്രി ഒന്നും പ്രതികരിച്ചിട്ടില്ല. ഉത്തരവിൽ വ്യക്തത വേണമെന്നാണ് അദ്ദേഹം പറഞ്ഞത്. യുവതി പ്രവേശം വേണ്ടെന്നാണ് ഉപദേശം ലഭിച്ചതെങ്കിലും ശബരിമല അയ്യപ്പന് മുന്നിൽ കീഴടങ്ങാൻ പിണറായി തയ്യാറല്ല. അന്തിമ വിധി വരുന്നത് വരെ കാക്കാനാണ് സർക്കാരിന് ലഭിച്ച നിയമോപദേശം.
ശബരിമലയിൽ കയറണമെന്ന വാശിയുമായി സ്ത്രീകൾ എത്തിയാൽ എന്തുചെയ്യണമെന്ന സർക്കാരിന്റെ ചോദ്യത്തിന് കോടതി വിധിയുമായി വരാൻ പറയണമെന്നാണ് ജയദീപ് മേത്ത നൽകിയ ഉപദേശം. മുപ്പതോളം സ്ത്രീകൾ ഓൺലൈൻ വഴി അപേക്ഷ നൽകിയിട്ടുണ്ട്. അവർക്കെല്ലാം കോടതിയിൽ പോകാനായിരിക്കും സർക്കാർ നൽകുന്ന ഉപദേശം. ത്യപ്തിയെ പോലുള്ള ചിലർ കോടതിയെ സമീപിക്കാൻ ഇതിനകം തീരുമാനിച്ചിട്ടുണ്ട്.
എന്നാൽ കോടതി എന്തു ചെയ്യുമെന്ന് വ്യക്തമല്ല. ഹൈക്കോടതി ഇവരുടെ കേസുകൾ പരിഗണിക്കാനുള്ള സാധ്യത കുറവാണ്. സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസുകൾ ഹൈക്കോടതിക്ക് പരിഗണിക്കാൻ കഴിയില്ല. സുപ്രീം കോടതിയും കേസ് പരിഗണിക്കാനുള്ള സാധ്യത കുറവാണ്. കാരണം പഴയ വിധി പുന:പരിശോധിക്കാനുള്ള ഒരുക്കത്തിലാണ് സുപ്രീം കോടതി. പുതിയ ചീഫ് ജസ്റ്റിസ് അധികാരമേറ്റാലുടൻ പുതിയ ബെഞ്ച് രുപീകരിക്കും. അതു വഴി ഇത്തരം ഹർജികൾ പരിഗണിക്കാൻ യാതൊരു സാധ്യതയുമില്ല. ചുരുക്കത്തിൽ യുവതീ പ്രവേശനം അത്ര എളുപ്പമല്ല.
https://www.facebook.com/Malayalivartha