വിധിയില്‍ വ്യക്തത വരാത്തത് മുഖ്യമന്ത്രിക്ക് മാത്രം; യുവതീപ്രവേശന വിധി യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് മറച്ചുവയ്ക്കാൻ സർക്കാർ ഉപയോഗിക്കുകയായിരുന്നു; സുരേന്ദ്രൻ കട്ടക്ക്
ശബരിമല കേസിലെ സുപ്രീംകോടതി വിധിയില്‍ വ്യക്തത വരാത്തത് മുഖ്യമന്ത്രിക്ക് മാത്രമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ദേവസ്വം, നിയമ മന്ത്രിമാര്‍ വിധിയെ സ്വാഗതം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുവതീപ്രവേശന വിധി യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് മറച്ചുവയ്ക്കാൻ സർക്കാർ ഉപയോഗിക്കുകയായിരുന്നു. ഇനി സെപ്റ്റംബര്‍ 28ല്‍ വന്ന വിധി അപ്രസക്തമാണ്. സർക്കാർ കൂടുതൽ അവധാനതയോടെ ഇക്കാര്യത്തില്‍ പ്രവർത്തിക്കണം. സ്റ്റേ ഇല്ലെന്ന വാദം നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. പൂര്‍വ്വസ്ഥിതി തുടരനായി സർക്കാരും ദേവസ്വം ബോർഡും സുപ്രീംകോടതിയെ സമീപിക്കണം. മുഖ്യമന്ത്രിയുടെ ഉറ്റ അനുനായിയെ ദേവസ്വം അധ്യക്ഷൻ ആർക്കിയത് കൊണ്ട് ശബരിമലയിലെ പ്രശ്നം അവസാനിക്കില്ലെന്നും സർക്കാർ വരുത്തിവച്ചതാണ് യുവതീപ്രവശന വിധിയെന്നും സുരേന്ദ്രന്‍ പറഞ്ഞു
മുഖ്യമന്ത്രിയുടെ ഉറ്റ അനുനായിയെ ദേവസ്വം അധ്യക്ഷൻ ആർക്കിയത് കൊണ്ട് ശബരിമലയിലെ പ്രശ്നം അവസാനിക്കില്ലെന്നും സർക്കാർ വരുത്തിവച്ചതാണ് യുവതീപ്രവശന വിധിയെന്നും സുരേന്ദ്രന്‍ പറഞ്ഞു. ആക്ടിവിസ്റ്റുകൾക്കും അർബൻ നക്സലുകൾക്കും കയറിപോകാനുള്ള ഇടമല്ല ശബരിമല. സർക്കാർ നിലപാടിനെ ആശ്രയിച്ചായിരിക്കും ബിജെപിയുടെ പ്രതികരണം. സർക്കാർ നിലപാടിനായി കാത്തിരിക്കുകയാണെന്നും നേർവഴിക്ക് പോയാൽ സമരത്തിനില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
https://www.facebook.com/Malayalivartha