അദ്ധ്യാപകരുടെ തെറിയഭിഷേകവും കയ്യാങ്കളിയും; ഹെഡ്മാസ്റ്റർ തെറിവിളിച്ചതു സ്കൂൾ മാനേജരുടെ ഭാര്യയെ ; അദ്ധ്യാപിക ബോധരഹിതയായി വീണത് അറിഞ്ഞു അന്വേഷിക്കാൻ പോയ മാനേജരെ സ്കൂളിലെ അറബി അദ്ധ്യാപകൻ കയ്യേറ്റം ചെയ്തു; അറബി അദ്ധ്യാപകന്റെ മർദ്ദനമേറ്റ മാനേജരും ആശുപത്രിയിൽ

ഒറ്റപ്പാലം പിലാത്തറ എസ് ഡി വി എം സ്കൂളിൽ പ്രധാനാദ്ധ്യാപകന്റെ തെറിവിളിയ്ക്ക് ഇരയായത് സ്കൂൾ മാനേജരുടെ ഭാര്യയായ അദ്ധ്യാപിക . അദ്ധ്യാപിക ബോധരഹിതയായി വീണത് അറിഞ്ഞു അന്വേഷിക്കാൻ പോയ മാനേജരെ സ്കൂളിലെ അറബി അദ്ധ്യാപകൻ കയ്യേറ്റം ചെയ്തു. സ്കൂൾ മാനേജർ ഇപ്പോൾ ഒറ്റപ്പാലം ഗവണ്മെന്റ് ആശുപത്രിയിൽ ചികിത്സയിലാണ്.
ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ധ്യാപിക ആശുപത്രി വിട്ടെങ്കിലും ഇപ്പോഴും മാനസികാഘാതത്തിൽ നിന്നും മുക്തയായിട്ടില്ലെന്ന് പരാതിക്കാരിയുടെ ഭർത്താവും സ്കൂൾ മാനേജരുമായ എം കൃഷ്ണകുമാർ മലയാളിവാർത്തയോട് പറഞ്ഞു. മുൻപും ഉദുമാൻ കുട്ടി എന്ന പ്രധാനാദ്ധ്യാപകന് എതിരെ സഹാദ്ധ്യാപകർ പരാതി നൽകിയിരുന്നെങ്കിലും വ്യക്തമായ തെളിവുകൾ ലഭിച്ചത് ഇപ്പോഴാണെന്നും അതിന്റെ അടിസ്ഥാനത്തിൽ ഇയാളെ സസ്‌പെന്റ് ചെയ്‌തു എന്നും കൃഷ്ണകുമാർ വ്യക്തമാക്കി. എന്തായാലുമിനി ഈ അധ്യാപകനെ സ്കൂളിൽ പ്രവേശിപ്പിക്കില്ല എന്ന് തന്നെയാണ് മാനേജരുടെ നിലപാട് .
ഒറ്റപ്പാലം പിലാത്തറ എസ് ഡി വി എം എൽ പി സ്കൂളിലെ പ്രാധാ നാദ്ധ്യാപകനാണ് അര ദിവസത്തെ അവധി ചോദിച്ച അദ്ധ്യാപികയ്ക്ക് നേരെ കേട്ടാലാറയ്‌ക്കുന്ന ഭാഷയിൽ തെറിയഭിഷേകം നടത്തിയത്. ഇതിന്റെ വോയിസ് ക്ലിപ്പ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. അദ്ധ്യാപികയുടെ പരാതിയെ തുടർന്ന് അറസ്റ്റിലായ അദ്ധ്യാപകൻ ഇപ്പോൾ ജാമ്യത്തിലിറങ്ങിയിരിക്കുകയാണ്. പരാതിക്കാരിയായ അധ്യാപികയും ചില സഹ അദ്ധ്യാപികമാരും പല തവണകളായി ഈ അദ്ധ്യാപകനെ കുറിച്ചുള്ള പരാതികൾ കള ക്റ്റർക്കും വിദ്യഭ്യാസ വകുപ്പിനും നൽകിയിരുന്നെങ്കിലും നടപടിയുണ്ടായിരുന്നില്ല.
അദ്ധ്യാപനം എന്നത് മഹത്തായ ഒരു കർമ്മമാണ് എന്നിരിക്കെ അത് വെറും ഉപജീവന ഉപാധി മാത്രമാക്കി മാറ്റുന്ന ഇത്തരം അധ്യാപകരുടെ ശിക്ഷണത്തിൽ നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി എന്താകും എന്നത് ഭയാനകമാണ്. ഒറ്റപ്പാലം എഇഒ യും സ്കൂൾ മാനേജർ കൃഷ്ണകുമാറും പറഞ്ഞുവെക്കുന്നതും അത്തരമൊരു സാഹചര്യത്തെ കുറിച്ചാണ്. ഈ വിദ്യാലയത്തിൽ മുൻപും ഇത്തരം ആരോപണങ്ങൾ പ്രധാനാദ്ധ്യാപകന് നേരെ ഉണ്ടായിട്ടുണ്ട്. കുട്ടികളുടെ ഭാവിയെ ആലോചിച്ചാണ് അന്നൊന്നും കടുത്ത നടപടികളിലേക്ക് പോകാതിരുന്നത്,എന്നാൽ ഇപ്പോൾ കൃത്യമായ തെളിവുകൾ ലഭിക്കുകയും അദ്ധ്യാപികയ്ക്ക് നേരെ ലൈംഗിക ചുവയോടെയും ഏറ്റവും മോശമായ രീതിയിലും സംസാരിച്ചതോടെയുമാണ് സ്കൂൾ മാനേജ്മെന്റും നടപടി എടുക്കാൻ നിർബന്ധിതമായത് എന്നും മാനേജർ പറയുന്നു.
വിദ്യാർത്ഥികളുടെ ഭാവി സുരക്ഷിതമാക്കേണ്ട ഇടങ്ങളാണ് വിദ്യാലയങ്ങൾ. നല്ല അദ്ധ്യാപകർക്ക് മാത്രമേ നല്ല തലമുറയെ സമൂഹത്തിനു സംഭാവന ചെയ്യാൻ കഴിയു എന്നിരിക്കെയാണ് പ്രധാനാദ്ധ്യാപകനും സഹ അദ്ധ്യാപകനും സ്‌കൂൾ മാനേജരെയും ഭാര്യയേയും അക്രമിക്കുകയും തെറിയഭിഷേകം നടത്തുകയും ചെയ്തു എന്ന ആരോപണം ഉയരുന്നത്.അദ്ധ്യാപനത്തിന്റെ അന്ത:സത്ത എന്തെന്ന് പോലുമറിയാത്ത ഇത്തരം അദ്ധ്യാപകരുടെ കീഴിൽ വിദ്യ അഭ്യസിക്കേണ്ടി വരുന്ന കുഞ്ഞുങ്ങളുടെ ഭാവി എന്താകും എന്ന ആശങ്കയും ഉയരുന്നുണ്ട്.
https://www.facebook.com/Malayalivartha

























