അയ്യനെ കണ്ടു തൊഴാൻ മണിക്കൂറുകൾ മാത്രം ; ശബരിമലയില്‍ ഇത്തവണ നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടില്ല; മണ്ഡലകാല തീര്‍ത്ഥാടനത്തിന് തുടക്കം കുറിച്ച് ശബരിമല നട നാളെ വൈകിട്ട് തുറക്കും
മണ്ഡലകാല തീര്‍ത്ഥാടനത്തിന് തുടക്കം കുറിച്ച് ശബരിമല നട നാളെ വൈകിട്ട് തുറക്കും. ശബരിമലയില്‍ ഇത്തവണ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് പത്തന൦തിട്ട കളക്ടര്‍ പിബി നൂഹ് അറിയിച്ചു. പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവടങ്ങളില്‍ നിരോധനാജ്ഞ ഉണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം മണ്ഡല മകരവിളക്ക് പൂജകള്‍ക്കായി ശബരിമല നട തുറന്ന നാളുകളില്‍ ഭൂരിപക്ഷവും പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങള്‍ നിരോധനാജ്ഞയുടെ പരിധിയിലായിരുന്നു. കളക്ടര്‍ പിബി നൂഹ്, ജില്ല പൊലീസ് മേധാവി എന്നിവര്‍ സംയുക്തമായി വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. യുവതി പ്രവേശന വിഷയവുമായി ബന്ധപ്പെട്ടുള്ള യാതൊരു വിധ സംഘര്‍ഷങ്ങളും നിലനില്‍ക്കാത്ത സാഹചര്യത്തിലാണ് കളക്ടറുടെ തീരുമാനം.
കൂടുതല്‍ പൊലീസിനെ മൂന്നിടങ്ങളിലും വ്യനസിപ്പിക്കുകയും മറ്റ് രീതിയിലുള്ള സുരക്ഷ ശക്തമാക്കുകയും ചെയ്യും. ജില്ല ഭരണകൂടത്തിന്‍റെ നേതൃത്വത്തില്‍ ചെയ്യേണ്ട എല്ലാവിധ തയാറെടുപ്പുകളും പൂര്‍ണമാണെന്നും ദുരന്ത നിവാരണ സംഘത്തിന്‍റെ നേതൃത്വത്തില്‍ അടിയന്തര medical center സംവിധാനം ഏര്‍പ്പെടുത്തിയിട്ടു
ണ്ടെന്നും കളക്ടർ അറിയിച്ചു. നാളെ രണ്ട് മണി മുതല്‍ പമ്പയില്‍ നിന്നും തീര്‍ത്ഥാടകരെ സന്നിധാനത്തേക്ക് കടത്തി വിടു൦. പതിനൊന്ന് മണി മുതല്‍ നിലയ്ക്കലില്‍ നിന്നുംകെഎസ്ആർടിസിയുടെ ചെയ്ന്‍ സര്‍വീസ് ആരംഭിക്കും. ഇലക്ട്രിക് ബസ് ഉള്‍പ്പടെയുള്ള ബസുകള്‍ സര്‍വീസിനായി ഉപയോഗിക്കും.
ശബരിമലയിൽൽ അഞ്ച് ഘട്ടങ്ങളിലായി 10,017 പോലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിക്കുക. സന്നിധാനം, നിലയ്‌ക്കൽ, എരുമേലി, പമ്പ, പത്തനംതിട്ട എന്നിവടങ്ങളിലാണ് സുരക്ഷ ശക്തമാക്കുക. കഴിഞ്ഞ വർഷം 15, 259 പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചപ്പോഴാണ് ഇത്തവണ പോലീസിൻ്റെ എണ്ണം കുറച്ചിരിക്കുന്നത്. ഇതോടൊപ്പം സുരക്ഷയ്‌ക്കായി ഈ മണ്ഡലകാലത്ത് വനിതാ പോലീസിനെയും സർക്കാർ നിയോഗിച്ചിട്ടില്ല.
കഴിഞ്ഞ വര്‍ഷത്തെ മണ്ഡലകാല തീര്‍ത്ഥാടനം യുവതി പ്രവേശന വിധിയെ തുടര്‍ന്ന് സംഘര്‍ഷഭരിതമായിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ സുരക്ഷ സന്നാഹത്തിനു നടുവിലായിരുന്നു ശബരിമല. മണ്ഡലകാലത്തിന് പത്ത് ദിവസം മുന്നേയുള്ള ചിത്തിര ആട്ട ദിവസം മുതലാണ് ശബരിമല പ്രതിഷേധ പ്രക്ഷോഭങ്ങള്‍ക്ക് വേദിയായി മാറിയത്. എന്നാൽ ചെറിയ കയ്യേറ്റങ്ങളും ശരണം വിളിച്ചുള്ള പ്രതിഷേധങ്ങളും ഒഴിച്ചു നിര്‍ത്തിയാൽ പൊതുവേ സമാധാനപരമായിരുന്നു ചിത്തിര ആട്ട ദിവസം. മണ്ഡലകാലം ആരംഭിച്ചതോടെ സാഹചര്യങ്ങള്‍ സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ സന്നിധാനത്തും പരിസരത്തും നിരോധനാജ്ഞ ഏര്‍പ്പെടുത്തേണ്ടി വന്നു.
https://www.facebook.com/Malayalivartha