ഏഴ് സഖാക്കളെ വെടിവെച്ചുകൊലപ്പെടുത്തിയ കേരള മുഖ്യന് വേണ്ട ശിക്ഷ ഞങ്ങള്‍ നടപ്പാക്കും; മുഖ്യമന്ത്രി പിണറായി വിജയന് മാവോയിസ്‌റ്റ് ഭീഷണി; പേരാമ്പ്ര എസ്.ഐ ഹരീഷിനെതിരെയും കത്തില്‍ വധഭീഷണി
മുഖ്യമന്ത്രി പിണറായി വിജയന് നേരെ മാവോയിസ്‌റ്റ് ഭീഷണി. വടകര പോലീസ് സ്‌റ്റേഷനില്‍ കത്തിന്റെ രൂപത്തിലാണ് ഭീഷണി സന്ദേശം എത്തിയത്. അര്‍ബന്‍ ആക്ഷന്‍ ടീമിന് വേണ്ടി ബദര്‍ മൂസ പശ്ചിമ ഘട്ട കബനീദള ആക്ഷന്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് എന്ന പേരില്‍ ചെറുവത്തൂരില്‍ നിന്നാണ് കത്ത് അയച്ചിരിക്കുന്നത്. ഏഴ് സഖാക്കളെ വെടിവെച്ചുകൊലപ്പെടുത്തിയ കേരള മുഖ്യന് വേണ്ട ശിക്ഷ ഞങ്ങള്‍ നടപ്പാക്കും എന്ന് കത്തില്‍ പറയുന്നു. ലഘുലേഖകളും ഇതിനൊപ്പമുണ്ട്.
പേരാമ്ബ്ര എസ്.ഐ ഹരീഷിനെതിരെയും കത്തില്‍ വധഭീഷണി മുഴക്കിയിട്ടുണ്ട്. ഹരീഷിന്റെ നിലപാട് നാടിന് അപമാനമാണ്. സാധാരണ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് സാധാരണ മനുഷ്യരെ നായയെ പോലെ തല്ലിച്ചതയ്ക്കാന്‍ ഭരണഘടനയുടെ ഏത് നിയമമാണ് ഇതിന് അനുവദിക്കുന്നത്. ഈ നരാധമനെ അര്‍ബന്‍ ആക്ഷന്‍ ടീം കാണേണ്ടതുപോലെ വൈകാതെ തന്നെ കാണുമെന്നും കത്തില്‍ പറയുന്നു. സംഭവത്തില്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.
സമാന രീതിയിൽ നവംബർ അഞ്ചിന് വയനാട് പ്രസ് ക്ലബിലേക്ക് മാവോവാദികളുടെ പ്രതിഷേധക്കുറിപ്പ് കണ്ടെടുത്തിരുന്നു. ഭരണകൂടഭീകരതക്കെതിരെ തെരുവിലിറങ്ങണമെന്ന് ആഹ്വാനം ചെയ്ത് സി.പി.ഐ. മാവോയിസ്റ്റ് നാടുകാണി ഏരിയ വക്താവ് അജിതയുടെ പേരിലാണ് കുറിപ്പ് ലഭിച്ചത്. ജനകീയ മാവോവാദി വിപ്ലവകാരികളെ അതിനിഷ്ഠൂരമായി കൊലപ്പെടുത്തിയ ഭരണകൂടനടപടിയെ അപലപിക്കുന്നു എന്നുപറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്. ചെങ്കൊടി പിടിച്ച വര്‍ഗവഞ്ചകനായ പിണറായി വിജയനെ തിരിച്ചറിയണമെന്നും കുറിപ്പില്‍ പറയുന്നു.
അട്ടപ്പാടിയിൽ മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയ സംഭവത്തോടെ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഉൾപ്പെടുന്ന കപട കമ്യൂണിസ്റ്റുകാർ ഹിന്ദുത്വ ഫാഷിസ്റ്റ് നരേന്ദ്രമോദിയുടെ പാദസേവകരാണെന്ന് ഒരിക്കൽകൂടി തെളിയിച്ചതായി സിപിഐ (മാവോയിസ്റ്റ്) നാടുകാണി ഏരിയ സമിതിയുടെ പത്രക്കുറിപ്പ്. അട്ടപ്പാടിയിൽ ഏറ്റുമുട്ടലിൽ 4 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തിനു ശേഷം ആദ്യമായായിരുന്നു അന്ന് സംഘടനയുടെ പ്രതികരണം.
സംഘടനയ്ക്കു വേണ്ടി വക്താവ് അജിതയാണ് പത്രക്കുറിപ്പ് തയാറാക്കിയിരിക്കുന്നത്. ഏറ്റുമുട്ടലുകളിൽ ജീവൻ നഷ്ടപ്പെടുന്നതു ന്യായീകരിക്കാനാകില്ലെന്നു പറയുന്ന മുഖ്യമന്ത്രി തന്നെ തണ്ടർബോൾട്ടുകൾ സ്വയരക്ഷയ്ക്കു വെടിയുതിർത്തതാണെന്നു പറയുന്നത് ഇരട്ടത്താപ്പാണ്. അങ്ങനെയെങ്കിൽ പുന്നപ്ര–വയലാർ തുടങ്ങിയ ജനകീയ പോരാട്ടങ്ങൾക്കു നേരെ ബ്രിട്ടീഷുകാർ വെടിവച്ചത് സ്വയരക്ഷയ്ക്കാണെന്നു പറയേണ്ടിവരും.
കൂത്തുപറമ്പിൽ 5 ചെറുപ്പക്കാരെ വെടിവച്ചുകൊന്നതും അങ്ങനെയാണെന്നു പറയേണ്ടിവരും. കൂത്തുപറമ്പിലെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി പുഷ്പനെ ഉൾപ്പെടെ അപമാനിക്കുമ്പോൾ തന്നെ മറുവശത്തു രക്തസാക്ഷികളെ വിറ്റുകാശാക്കുന്നു. അട്ടപ്പാടിയിലെ ഭരണകൂട ഭീകരതയ്ക്കെതിരേ ജനാധിപത്യ–പൗരാവകാശ–മനുഷ്യാവകാശ സംഘടനകൾ തെരുവിലിറങ്ങണമെന്നും പത്രക്കുറിപ്പ് ആഹ്വാനം ചെയ്യുന്നു. മേപ്പാടിയില്‍നിന്നായിരുന്നു കത്ത് പോസ്റ്റ് ചെയ്തിരിരുന്നത്. കരുളായി ഏറ്റുമുട്ടലിന് ശേഷം കൊല്ലപ്പെട്ട മാവോവാദി നേതാവ് അജിതയുടെ പേരിലാണ് സാധാരണ കുറിപ്പുകള്‍ പുറത്തിറക്കാറുള്ളത്.
https://www.facebook.com/Malayalivartha