മരണഭീതിയിൽ കേരളം; തീവ്രവാദികൾക്ക് അഭയമായി മാറുകയാണോ കേരളം ?

വെൺമണി ഇരട്ടക്കൊലപാതകത്തിന്റെ ഞെട്ടൽ മാറും മുൻപേ ഇരിങ്ങാലക്കുടയിൽ വീട്ടമ്മയെ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ വാർത്ത കേട്ട് വിറങ്ങലിച്ചു നിൽക്കുകയാണ് കേരളം. കൊലപാതകം നടത്തിയത് പ്രൊഫഷണൽ കൊലയാളികളാകാനാണ് സാധ്യത എന്ന് പോലീസ് പറയുമ്പോഴും സാദ്ധ്യതകൾ നീളുന്നത് ഇതരസംസഥാന തൊഴിലാളികളിലേക്കു തന്നെയാണ്.
വെണ്മണി കൊലപാതകക്കേസിൽ അറസ്റ്റിലായവർ ഇതരസംസ്ഥാന തൊഴിലാളികളാണ്. ഇവരുടെ കൊലപാതക ലക്‌ഷ്യം കവർച്ചയായിരുന്നു. സമാന രീതിയിൽ ഇരിങ്ങാലക്കുടയിൽ കൊല്ലപ്പെട്ട ആലീസ് അണിഞ്ഞിരുന്ന ആഭരണങ്ങളടക്കം ഇരുപതു പവനോളം ആഭരണങ്ങൾ മോഷണം പോയിട്ടുണ്ട്. ആലീസ് ആ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. ഇവരുടെ വീടിന്റെ സമീപത്തു നിരവധി അന്യ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇവരിലേക്കും അന്വേഷണം നീളുന്നതയാണ് ലഭിച്ച സൂചന.
വൃദ്ധർക്കും സ്ത്രീകൾക്കും ഒറ്റയ്ക്കു താമസിക്കാൻ സാധിക്കാത്ത രീതിയിൽ സുരക്ഷിതമല്ലാതാവുകയാണ് കേരള. ഈയടുത്ത കാലത്തായി നിരവധിപേരാണ് ദുരൂഹ സാഹചര്യങ്ങളിൽ കൊല്ലപ്പെട്ടത്. ഇവയിൽ മിക്ക മരണങ്ങളും വിരൽ ചൂണ്ടുന്നത് ഇതരസംസ്ഥാന തൊഴിലാളികൽ എന്ന വ്യാജേന കേരളത്തിൽ വിഹരിക്കുന്ന ക്രിമിനലുകളിലേക്കാണ്. ഉപജീവനത്തിനായി വിദേശത്തു ജോലി ചെയ്യുന്ന മക്കൾ നാട്ടിൽ ഒറ്റയ്ക്കു താമസിക്കുന്ന മാതാപിതാക്കളെയും ഭാര്യമാരെയും ഓർത്തു ഇനി എന്ത് സമാധാനത്തിലാണ് ജീവിക്കുക എന്ന ചോദ്യം ഉയരുകയാണ്. അവരുടെ സുരക്ഷിതത്വത്തിനായി ഉള്ള ജോലി ഉപേക്ഷിച്ചു നാട്ടിലേക്കു മടങ്ങേണ്ടി വരുമോ എന്ന ചിന്ത യിലാണ് പ്രവാസികൾ. നാട്ടിൽ ഒറ്റയ്ക്കു കഴിയുന്ന ഉറ്റവരെ ഓർത്തു ഭീതിയിലാണ് ഇവർ ഇപ്പോൾ.
കേരളത്തെ നടുക്കിയ നിരവധി കൊലപാതകങ്ങൾക്ക് പിന്നിൽ ഈ കൊടും ക്രിമിനലുകൾ ആണ്.ഭവനഭേദനം, സ്ത്രീപീഢനം ,കൊലപാതകം, കഞ്ചാവ് വില്പന,ഉപയോഗം തുടങ്ങി നിരവധി കേസുകളാണ് ഇവർ പ്രതികളായി പോലീസ് സ്റ്റേഷനുകളിൽ ഉള്ളത്.പെരുമ്പാവൂരിലെ ജിഷയെ അതി ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ഒരു തെളിവ് പോലും അവശേഷിപ്പിക്കാതെ മുങ്ങിയ അമീറുൽ ഇസ്ലാമിനെ അതി വിദഗ്ധമായാണ് പോലീസ് വലയിലാക്കിയത്.അപ്പോഴും ബോധവത്കരണങ്ങൾ നടന്നു കൊണ്ടേയിരുന്നു. അപരിചിതരെ കണ്ടാൽ ജാഗ്രത പാലിക്കണമെന്നും അന്യനസംസഥാനം തൊഴിലാളികക്കു താമസ സൗകര്യങ്ങൾ നൽകുമ്പോൾ പോലീസ് സ്റ്റേഷനിൽ വിവരങ്ങൾ നല്കണമെന്നുമുള്ള നിർദേശങ്ങൾ കൃത്യമായി പാലിക്കപെട്ടുവോ..
ഇതരസംസ്ഥാന തൊഴിലാളികൾ എന്ന വ്യാജേന നിരവധി തീവ്രവാദികളും ക്രിമിനലുകളും കേരളത്തിലേക്ക് എത്തുന്നതായി ഇന്റലിജൻസ് നേരത്തെ തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. തീവ്രവാദികൾക്ക് അഭയമായി മാറുകയാണോ കേരളം എന്നത് ഭയാനകമായ അവസ്ഥയാണ്. ഇന്റലിജിൻസ് റിപ്പോർട്ട് ഉണ്ടായിട്ടും ഇത്തരം ക്രൂര കൃത്യങ്ങൾ ആവർത്തിക്കപ്പെടുന്നത് സംസഥാനത്തെ ആഭ്യന്തര വകുപ്പിന്റെ പരാജയം ആണ്. കൃത്യമായ പരിശോധനകളിലൂടെയും കർക്കശമായ നിയമങ്ങളിലൂടെയും ഒരു പരിധിവരെ കേരളം കുരുതിക്ക ള മാകുന്നത് തടയാൻ സാധിക്കും. സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവർ വീടുകളിൽ അല്ലെങ്കിൽ തൊഴിലിടങ്ങളിൽ എത്തുമ്പോൾ അവരെ കുറിച്ച് കൃത്യമായ വിവരങ്ങൾ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കുക എന്ന നിയമത്തെ കുറിച്ചു പൊതുജനങ്ങളെ ബോധവത്കരിക്കേണ്ടത് അനിവാര്യമാണ്. അതോടൊപ്പം തന്നെ തൊഴിലാളികളുടെ ഏജന്റ്മാർക്ക് കൃത്യമായ രൂപരേഖകൾ നൽകികൊണ്ട് ലൈസൻസ് നൽകുകയും തൊഴിലാളികളുടെ തിരിച്ചറിയൽ രേഖകൾ നിര്ബന്ധമാകുകയും വേണം . കൃത്യമായ പരിശോധനകളും മുൻകരുതലുകളും ഇല്ലെങ്കിൽ കേരളം കുരുതിക്കളമാകും എന്നതിൽ സംശയമില്ല.. മറ്റൊരു ജിഷയോ ചെങ്ങന്നുർ ദമ്പതിമാരോ ആ വർത്തിക്കപെടാതിരിക്കാൻ ഭരണ സംവിധാനം പ്രവർത്തനക്ഷമമായേ തീരു.. അതോടൊപ്പം നമ്മൾ നമുക്ക് ചുറ്റുമുള്ള ആപകടങ്ങളെ തിരിച്ചറിയാൻ ജാഗ്രത പാലിക്കുകയും വേണം.
പ്രൊഫെഷണൽ കൊലയാളികളായാലും ഇതരസംസ്ഥാന തൊഴിലാളികൾ എന്ന വ്യാജേന എത്തുന്ന ഭീകരർ ആയാലും കേരളം ജനതയ്ക്കു വേണ്ടത് സുരക്ഷയാണ്. ഇനിയും നമ്മുടെ ഉറ്റവർ കൊല്ലപ്പെടുമ്പോൾ നിർവികാരതയോടെ ഇരിക്കാൻ എങ്ങനെ സാധിക്കും?സാഹചര്യങ്ങൾ കൊണ്ട് തനിച്ചു ജീവിക്കേണ്ടി വരുന്ന സ്ത്രീകൾക്കും വൃദ്ധർക്കും ഭയ വിഹ്വലതകളില്ലാതെ ജീവിക്കാൻ ഭരണസംവിധാനം സുസജ്ജമായേ തീരു.
https://www.facebook.com/Malayalivartha

























