Widgets Magazine
17
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആർക്കും പണം നൽകരുത്; ആലിൻ ഷെറിൻ ദാനം ചെയ്ത അവയവം ഘടിപ്പിക്കാന്‍ പണം ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണമെന്ന് മുത്തച്ഛൻ...


2026 ൽ മനുഷ്യരാശി അന്യഗ്രഹജീവികളെ കണ്ടുമുട്ടിയേക്കാം: ഭൂമിയോട് അടുത്തുകൊണ്ടിരിക്കുന്ന 3I/ATLAS എന്ന നിഗൂഢ വസ്തുവിന്റെ വരവിന് ശേഷം ഒരു വലിയ ബഹിരാകാശവാഹനം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കും: ബാബ വാംഗയുടെ പ്രവചനം...


മിഥുൻ ഇടിവള ഉപയോഗിച്ചത് ഗൗരവതരം; സിവിൽ പോലീസ് ഓഫീസർക്കെതിരായ നടപടി ശരിയെന്ന് അന്വേഷണ റിപ്പോർട്ട്: എസ്ഐ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാൻ സാധ്യതയുള്ളതിനാൽ പരാതി പിൻവലിക്കണമെന്ന് മിഥുൻ ആവശ്യപ്പെട്ടുവെന്ന് എസ്എഫ്ഐ; 1.67 ലക്ഷം രൂപ ആവശ്യപ്പെട്ട് എസ്എഫ്ഐ പ്രവർത്തകർ സമീപിച്ചുവെന്ന് മിഥുൻ...


പേരൂർക്കടയിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യൽ; ഹൈക്കോടതി നിർദ്ദേശപ്രകാരം രാഹുൽ മാങ്കൂട്ടത്തിൽ ഹാജരായി: തലകുനിക്കാതെ ചോദ്യം ചെയ്യൽ മുറിയിൽ നിന്ന് പുറത്തേക്ക്...


ശബരിമല യുവതീപ്രവേശനക്കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുമ്പോൾ സർക്കാർ നിലപാട് പഴയതു തന്നെയാകുമെന്നാണ് ലഭിക്കുന്ന സൂചന

അന്തംവിട്ട് പോലീസ്... വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം മുങ്ങിയ കാമുകനെ കണ്ടെത്താന്‍ ഗര്‍ഭിണിയായ പെണ്‍കുട്ടിയുടെ അന്വേഷണം തുടരുന്നു; എല്ലാ പിന്തുണയും നല്‍കി പോലീസ്; കാട്ടാക്കട സ്വദേശിക്ക് തൃശൂരിലും കേസ്

16 NOVEMBER 2019 02:50 PM IST
മലയാളി വാര്‍ത്ത

അന്യനാട്ടില്‍ പോയി അടിച്ച് പൊളി ജീവിതം നയിച്ച് പെണ്‍കുട്ടികളെ വഴിതെറ്റിക്കുന്ന മലയാളികള്‍ കുറവല്ല. അവരുടെ വലയില്‍ വീണ് കാര്യം നടത്തി മുങ്ങുന്നവര്‍ ചിലപ്പോഴെങ്കിലും കുടുങ്ങുകയും ചെയ്യും. പക്ഷെ അവരുടെ കുടുംബ പശ്ചാത്തലം കാണുമ്പോഴാണ് ദരിദ്രാവസ്ഥ മനസിലാക്കുന്നത്. ഇതിന് സമാനമാണ് തിരുവനന്തപുരം കാട്ടാക്കടയില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവം.

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങിയ കാമുകനെ കണ്ടെത്താന്‍ അന്വേഷണവുമായി ബംഗളൂരു സ്വദേശിയായ യുവതിയാണ് രംഗത്തെത്തിയിരിക്കുന്നത്. വീട്ടുകാര്‍ ഉപേക്ഷിച്ച പെണ്‍കുട്ടി അഭയകേന്ദ്രത്തില്‍ താമസിച്ച് കേരള പോലീസിന്റെ സഹായത്തോടെയാണ് യുവാവിനെ കണ്ടെത്താന്‍ അന്വേഷണം നടത്തുന്നത്. തിരുവനന്തപുരം കുറ്റിച്ചല്‍ സ്വദേശിയായ 25 കാരനായ മുഹമ്മദ് ദിലീപിനെതിരേയാണ് പെണ്‍കുട്ടി കാട്ടാക്കട പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഇയാള്‍ക്കെതിരേ തൃശൂരിലും കേസ് ഉണ്ടെന്നതിനാല്‍ തൃശ്ശൂര്‍ പോലീസും അന്വേഷിക്കുന്നുണ്ട്.

ഒരു വര്‍ഷം മുന്‍പ് പഠനത്തിനിടെ ബെംഗളൂരുവില്‍ വച്ചാണ് മുഹമ്മദ് ദിലീപും പെണ്‍കുട്ടിയും പരിചയപ്പെടുന്നത്. പ്രേമം നടിച്ച് പെണ്‍കുട്ടിയെ വളച്ചെടുത്ത് പല സ്ഥലങ്ങളില്‍ കൊണ്ടുപോയി വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു. ഗര്‍ഭിണിയായെന്ന് അറിഞ്ഞതോടെ ഇയാള്‍ സ്ഥലം വിട്ടു. സംഭവം അറിഞ്ഞ സ്വന്തംവീട്ടുകാരും പെണ്‍കുട്ടിയെ കൈയൊഴിഞ്ഞു.ഇതോടെയാണ് പെണ്‍കുട്ടി കാമുകന് വേണ്ടി അന്വേഷണം തുടങ്ങിയത്.

മാസങ്ങള്‍ക്ക് മുന്‍പ് ഇയാളെ അന്വേഷിച്ച് തിരുവനന്തപുരത്തെത്തിയ പെണ്‍കുട്ടി പൊലീസിനെ സമീപിച്ചു. മ്യൂസിയം പൊലീസ് സ്‌റ്റേഷനില്‍ പരാതിയും നല്‍കി. പെണ്‍കുട്ടി ആത്മഹത്യയ്ക്കും ശ്രമിച്ചു. കേസ് എടുത്ത മ്യൂസിയം പൊലീസ് മുഹമ്മദ് ദിലീപിനെയും രക്ഷിതാക്കളെയും വിളിച്ചുവരുത്തി. വിവാഹം കഴിക്കാമെന്ന് രക്ഷിതാക്കളുടെ സാന്നിധ്യത്തിലും യുവാവ് സമ്മതിച്ചു. മാസങ്ങള്‍ കഴിഞ്ഞിട്ടും വിവാഹം കഴിക്കാന്‍ തയ്യാറായില്ല. ഇതോടെയാണ് വീണ്ടും പെണ്‍കുട്ടി എത്തിയത്.

തിരുവനന്തപുരത്തെത്തി അന്വേഷിച്ചപ്പോള്‍ മുഹമ്മദ് ദിലീപ് മുങ്ങിയെന്നും മനസിലായി. വീട്ടുകാരോട് ചോദിച്ചപ്പോള്‍ അവര്‍ക്കും അറിയില്ലെന്ന് പറഞ്ഞൊഴിഞ്ഞു. ഇതോടെ പെണ്‍കുട്ടി റൂറല്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. തുടര്‍ന്ന് കാട്ടാക്കട പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പെണ്‍കുട്ടിയെ അഭയകേന്ദ്രത്തിലുമാക്കി. കഴിഞ്ഞ വ്യാഴാഴ്ച കാട്ടാക്കട മജിസ്‌ട്രേറ്റിന് മുന്നിലും പീഡനത്തെക്കുറിച്ച് പെണ്‍കുട്ടി മൊഴി നല്‍കി. ഇതോടെ എഫ് ഐ ആര്‍ വന്നു.

അന്വേഷണത്തില്‍ മുഹമ്മദ് ദിലീപിനെതിരേ സമാനമായ ആരോപണങ്ങള്‍ പലരും ഉന്നയിച്ചിട്ടുള്ളതായി മനസിലായെന്ന് കാട്ടാക്കട സി.ഐ. ബിജു കുമാര്‍ പറഞ്ഞു. ഇയാള്‍ക്കെതിരേ ഒരു കേസ് തൃശ്ശൂരിലും ഉണ്ട്. അവിടെയും അന്വേഷണം നടക്കുന്നതായി സി.ഐ. പറഞ്ഞു.

നിരവധി സമാന പരാതികളാണ് ബംഗളരൂവില്‍ നിന്നും വരുന്നത്. ബംഗളൂരുവില്‍ മലയാളി യുവതിയെ മലപ്പുറം സ്വദേശി വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നു പരാതിയെ തുടര്‍ന്ന് മലപ്പുറം വളാഞ്ചേരി സ്വദേശിയായ അജ്മല്‍ ബാബുവിനെ അറസ്റ്റ് ചെയ്തിരുന്നു. യുവതിയുമായി ഇയാള്‍ ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെട്ടത്. എന്നാല്‍ പ്രണയത്തിനൊടുവില്‍ യുവതി ഗര്‍ഭിണിയായതോടെ ഇയാള്‍ നാട്ടിലേക്ക് കടക്കുകയായിരുന്നു. 1.07 ലക്ഷം രൂപ തട്ടിയെടുത്തതിനു ശേഷമാണ് അജ്മലിനെ കാണാതായത്.തുടര്‍ന്ന് ഈ യുവതിയെ വിവാഹം കഴിക്കാമെന്നും പണം തിരിച്ചു തരാമെന്നും പറഞ്ഞു നാട്ടിലേക്കു വിളിച്ചു വരുത്തിയ ശേഷം യുവതിയെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമെതിരെയാണ് അജ്മല്‍ മുഹമ്മദിനെതിരെ വളാഞ്ചേരി പൊലീസ് കേസെടുത്തത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോളിവുഡ് ഇതിഹാസം റോബര്‍ട്ട് ഡുവാള്‍ അന്തരിച്ചു  (10 minutes ago)

വയനാട് മെഡിക്കല്‍ കോളേജ് വികസനത്തിന് ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്  (15 minutes ago)

ബിജെപിയുടെ പുരുഷാധിപത്യ രാഷ്ട്രീയത്തിന് മറുപടി നല്‍കാന്‍ മമത ബാനര്‍ജിക്ക് കഴിയുമെന്ന് സഞ്ജയ് ബാരു  (23 minutes ago)

മദ്യബ്രാന്‍ഡിന് പേരുകള്‍ ക്ഷണിച്ചതുകൊണ്ടുള്ള വിവാദം; പരസ്യം നിയമവിരുദ്ധമല്ലെന്ന് എക്‌സൈസ് ഹൈക്കോടതിയില്‍  (34 minutes ago)

നടി ആക്രമിക്കപ്പെട്ടിട്ട് 9 വര്‍ഷം; അതിജീവിതയ്ക്ക് പിന്തുണയുമായി 'അവള്‍ക്കൊപ്പം' ക്യാമ്പയിനുമായി ഡബ്ല്യുസിസി  (42 minutes ago)

പ്രധാനമന്ത്രി ഈ മാസം 25, 26 തീയതികളില്‍ ഇസ്രായേലില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തും  (49 minutes ago)

കോഴിക്കോട് പേരാമ്പ്രയില്‍ സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു  (53 minutes ago)

ബാങ്ക് ജീവനക്കാര്‍ക്ക് മറ്റ് കമ്പനികളുടെ ക്രെഡിറ്റ് കാര്‍ഡ്, മ്യൂച്വല്‍ ഫണ്ട്, ഇന്‍ഷുറന്‍സ് പോളിസി എന്നിവ വില്‍ക്കുന്നതിലൂടെ കിട്ടുന്ന ആനുകൂല്യം ഇനിയില്ല  (1 hour ago)

വിവാഹത്തിന് മുന്‍പ് ആരെയും അന്ധമായി വിശ്വസിക്കരുത്: വിവാഹത്തിന് മുമ്പുള്ള ലൈംഗിക ബന്ധങ്ങളില്‍ സ്ത്രീകള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് സുപ്രീം കോടതി; ഉഭയസമ്മത പ്രകാരമുള്ള ബന്ധങ്ങള്‍ പിന്നീട് വഷളാകുമ്പോ  (1 hour ago)

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകവേ പന്തളത്ത് സംഘര്‍ഷം  (1 hour ago)

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരം ലൈംഗികാതിക്രമം നടത്തിയ യുവാവിനെതിരെ കേസ്  (1 hour ago)

വിജയ് രശ്മിക മന്ദാന വിവാഹ ക്ഷണക്കത്ത് പുറത്ത്  (1 hour ago)

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം എ.പി.അബൂബക്കര്‍ മുസലിയാര്‍  (1 hour ago)

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷനുകളുടെ വിതരണം ഫെബ്രുവരി 25ന് ആരംഭിക്കും  (1 hour ago)

സംസ്ഥാനത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്ക് ആലിന്‍ ഷെറിന്റെ പേരുനല്‍കുമെന്ന് മുഖ്യമന്ത്രി  (2 hours ago)

Malayali Vartha Recommends