Widgets Magazine
23
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...


സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..


കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുതിർന്ന മന്ത്രിമാരുമായി ഉന്നതതല യോഗം ചേരും..മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധവും അത് ഇന്ത്യയിൽ ചെലുത്തുന്ന സ്വാധീനവുമാണ് പ്രധാന ചർച്ചാ വിഷയം..

അന്തംവിട്ട് പോലീസ്... വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം മുങ്ങിയ കാമുകനെ കണ്ടെത്താന്‍ ഗര്‍ഭിണിയായ പെണ്‍കുട്ടിയുടെ അന്വേഷണം തുടരുന്നു; എല്ലാ പിന്തുണയും നല്‍കി പോലീസ്; കാട്ടാക്കട സ്വദേശിക്ക് തൃശൂരിലും കേസ്

16 NOVEMBER 2019 02:50 PM IST
മലയാളി വാര്‍ത്ത

More Stories...

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം

സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...

കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..

അന്യനാട്ടില്‍ പോയി അടിച്ച് പൊളി ജീവിതം നയിച്ച് പെണ്‍കുട്ടികളെ വഴിതെറ്റിക്കുന്ന മലയാളികള്‍ കുറവല്ല. അവരുടെ വലയില്‍ വീണ് കാര്യം നടത്തി മുങ്ങുന്നവര്‍ ചിലപ്പോഴെങ്കിലും കുടുങ്ങുകയും ചെയ്യും. പക്ഷെ അവരുടെ കുടുംബ പശ്ചാത്തലം കാണുമ്പോഴാണ് ദരിദ്രാവസ്ഥ മനസിലാക്കുന്നത്. ഇതിന് സമാനമാണ് തിരുവനന്തപുരം കാട്ടാക്കടയില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവം.

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങിയ കാമുകനെ കണ്ടെത്താന്‍ അന്വേഷണവുമായി ബംഗളൂരു സ്വദേശിയായ യുവതിയാണ് രംഗത്തെത്തിയിരിക്കുന്നത്. വീട്ടുകാര്‍ ഉപേക്ഷിച്ച പെണ്‍കുട്ടി അഭയകേന്ദ്രത്തില്‍ താമസിച്ച് കേരള പോലീസിന്റെ സഹായത്തോടെയാണ് യുവാവിനെ കണ്ടെത്താന്‍ അന്വേഷണം നടത്തുന്നത്. തിരുവനന്തപുരം കുറ്റിച്ചല്‍ സ്വദേശിയായ 25 കാരനായ മുഹമ്മദ് ദിലീപിനെതിരേയാണ് പെണ്‍കുട്ടി കാട്ടാക്കട പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഇയാള്‍ക്കെതിരേ തൃശൂരിലും കേസ് ഉണ്ടെന്നതിനാല്‍ തൃശ്ശൂര്‍ പോലീസും അന്വേഷിക്കുന്നുണ്ട്.

ഒരു വര്‍ഷം മുന്‍പ് പഠനത്തിനിടെ ബെംഗളൂരുവില്‍ വച്ചാണ് മുഹമ്മദ് ദിലീപും പെണ്‍കുട്ടിയും പരിചയപ്പെടുന്നത്. പ്രേമം നടിച്ച് പെണ്‍കുട്ടിയെ വളച്ചെടുത്ത് പല സ്ഥലങ്ങളില്‍ കൊണ്ടുപോയി വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു. ഗര്‍ഭിണിയായെന്ന് അറിഞ്ഞതോടെ ഇയാള്‍ സ്ഥലം വിട്ടു. സംഭവം അറിഞ്ഞ സ്വന്തംവീട്ടുകാരും പെണ്‍കുട്ടിയെ കൈയൊഴിഞ്ഞു.ഇതോടെയാണ് പെണ്‍കുട്ടി കാമുകന് വേണ്ടി അന്വേഷണം തുടങ്ങിയത്.

മാസങ്ങള്‍ക്ക് മുന്‍പ് ഇയാളെ അന്വേഷിച്ച് തിരുവനന്തപുരത്തെത്തിയ പെണ്‍കുട്ടി പൊലീസിനെ സമീപിച്ചു. മ്യൂസിയം പൊലീസ് സ്‌റ്റേഷനില്‍ പരാതിയും നല്‍കി. പെണ്‍കുട്ടി ആത്മഹത്യയ്ക്കും ശ്രമിച്ചു. കേസ് എടുത്ത മ്യൂസിയം പൊലീസ് മുഹമ്മദ് ദിലീപിനെയും രക്ഷിതാക്കളെയും വിളിച്ചുവരുത്തി. വിവാഹം കഴിക്കാമെന്ന് രക്ഷിതാക്കളുടെ സാന്നിധ്യത്തിലും യുവാവ് സമ്മതിച്ചു. മാസങ്ങള്‍ കഴിഞ്ഞിട്ടും വിവാഹം കഴിക്കാന്‍ തയ്യാറായില്ല. ഇതോടെയാണ് വീണ്ടും പെണ്‍കുട്ടി എത്തിയത്.

തിരുവനന്തപുരത്തെത്തി അന്വേഷിച്ചപ്പോള്‍ മുഹമ്മദ് ദിലീപ് മുങ്ങിയെന്നും മനസിലായി. വീട്ടുകാരോട് ചോദിച്ചപ്പോള്‍ അവര്‍ക്കും അറിയില്ലെന്ന് പറഞ്ഞൊഴിഞ്ഞു. ഇതോടെ പെണ്‍കുട്ടി റൂറല്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. തുടര്‍ന്ന് കാട്ടാക്കട പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പെണ്‍കുട്ടിയെ അഭയകേന്ദ്രത്തിലുമാക്കി. കഴിഞ്ഞ വ്യാഴാഴ്ച കാട്ടാക്കട മജിസ്‌ട്രേറ്റിന് മുന്നിലും പീഡനത്തെക്കുറിച്ച് പെണ്‍കുട്ടി മൊഴി നല്‍കി. ഇതോടെ എഫ് ഐ ആര്‍ വന്നു.

അന്വേഷണത്തില്‍ മുഹമ്മദ് ദിലീപിനെതിരേ സമാനമായ ആരോപണങ്ങള്‍ പലരും ഉന്നയിച്ചിട്ടുള്ളതായി മനസിലായെന്ന് കാട്ടാക്കട സി.ഐ. ബിജു കുമാര്‍ പറഞ്ഞു. ഇയാള്‍ക്കെതിരേ ഒരു കേസ് തൃശ്ശൂരിലും ഉണ്ട്. അവിടെയും അന്വേഷണം നടക്കുന്നതായി സി.ഐ. പറഞ്ഞു.

നിരവധി സമാന പരാതികളാണ് ബംഗളരൂവില്‍ നിന്നും വരുന്നത്. ബംഗളൂരുവില്‍ മലയാളി യുവതിയെ മലപ്പുറം സ്വദേശി വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നു പരാതിയെ തുടര്‍ന്ന് മലപ്പുറം വളാഞ്ചേരി സ്വദേശിയായ അജ്മല്‍ ബാബുവിനെ അറസ്റ്റ് ചെയ്തിരുന്നു. യുവതിയുമായി ഇയാള്‍ ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെട്ടത്. എന്നാല്‍ പ്രണയത്തിനൊടുവില്‍ യുവതി ഗര്‍ഭിണിയായതോടെ ഇയാള്‍ നാട്ടിലേക്ക് കടക്കുകയായിരുന്നു. 1.07 ലക്ഷം രൂപ തട്ടിയെടുത്തതിനു ശേഷമാണ് അജ്മലിനെ കാണാതായത്.തുടര്‍ന്ന് ഈ യുവതിയെ വിവാഹം കഴിക്കാമെന്നും പണം തിരിച്ചു തരാമെന്നും പറഞ്ഞു നാട്ടിലേക്കു വിളിച്ചു വരുത്തിയ ശേഷം യുവതിയെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമെതിരെയാണ് അജ്മല്‍ മുഹമ്മദിനെതിരെ വളാഞ്ചേരി പൊലീസ് കേസെടുത്തത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമര്‍ശിക്കേണ്ടതിനെ വിമര്‍ശിക്കുകതന്നെ ചെയ്യുമെന്ന് ശരത്കുമാര്‍  (5 hours ago)

ഊര്‍ജ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാല്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടയ്ക്കും  (6 hours ago)

പാചക വാതക പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം  (6 hours ago)

ഇപ്പോള്‍ സിംഗിളാണെന്ന് വെളിപ്പെടുത്തിയതിന് കാരണം പറഞ്ഞ് മീര വാസുദേവ്  (6 hours ago)

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി  (7 hours ago)

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം  (7 hours ago)

ഇറാനെതിരായ യുദ്ധത്തില്‍ പങ്കുചേരാന്‍ ലോക നേതാക്കളോട് ആഹ്വാനം ചെയ്ത് നെതന്യാഹു  (7 hours ago)

യുഎസ് പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഞങ്ങള്‍ ഇന്ത്യയെ ആക്രമിക്കുമെന്ന് ഭീഷണി  (7 hours ago)

ഇറാന്‍ 'മരിച്ചെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (8 hours ago)

ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ആദായ നികുതി ചട്ടം; 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്തു ഇടപാടുകള്‍ക്കു മാത്രം പാന്‍ മതി  (8 hours ago)

മനപൂര്‍വമായി ബി.ജെ.പിയെ ജയിപ്പിക്കാന്‍ വേണ്ടി സി.പി.എം നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് പാലക്കാട്ടേത്; ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (10 hours ago)

ധീരമായ നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തിയാണ് ജി സുധാകരൻ; മുഖ്യമന്ത്രിയില്‍നിന്ന് ചെറ്റത്തരം പ്രയോഗം വന്നതിലൂടെ അദ്ദേഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു വ്യക്തമായി; വിമർശിച്ച് എഐസിസി ജനറൽ സെക്രട്  (10 hours ago)

പെരുമാറ്റച്ചട്ട ലംഘനം; ഗുരുവായൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥി അഡ്വ.ബി.ഗോപാലകൃഷ്ണനെതിരെ കേസ്  (10 hours ago)

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം  (10 hours ago)

നികൃഷ്ടജീവി, പരനാറി, എടോ ഗോപാലകൃഷ്ണാ, കീടം, കുലംകുത്തി, ചെറ്റ, ചെറ്റത്തരം, കടക്ക് പുറത്ത്, അഭിവന്ദ്യന്‍; മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും തെറിപ്പാട്ട് തുടങ്ങി  (10 hours ago)

Malayali Vartha Recommends