കലാഭവൻ മണിയുടെ പേരിൽ പണപ്പിരിവ്; നിർധന രോഗികൾക്കു വീൽചെയർ വിതരണവും മണിരത്ന പുരസ്‍കാര വിതരണവും സ്റ്റേജ് ഷോയും; വഞ്ചനയ്ക്കിരയായത് വ്യാപാരികൾ
കൊല്ലം അഞ്ചലിൽ കലാഭവൻ മണി മെമ്മോറിയൽ ഫൌണ്ടേഷൻ എന്ന പേരിലാണ് ഭാരവാഹികൾ പണപ്പിരിവ് നടത്തി കടന്നുകളഞ്ഞതായി ആരോപണം ഉയരുന്നത്. അഞ്ചൽ ചന്തമുക്കിലെ പഞ്ചായത്ത് പൊതുവേദിയിൽ കലാഭവൻ മണി മെമ്മോറിയൽ ഫൌണ്ടേഷന്റെ നേതൃത്വത്തിൽ പ്രശസ്ത സിനിമ താരങ്ങളെയും ഫിറോസ് കുന്നുംപറമ്പിലിനെയും പങ്കെടുപ്പിച്ച് നടത്തുന്ന പരിപാടിയാണ് എന്ന് വ്യാപാരികളോട് പറഞ്ഞാണ് തട്ടിപ്പു നടത്തിയത്. നിർധന രോഗികൾക്കു വീൽചെയർ വിതരണവും മണിരത്ന പുരസ്‍കാര വിതരണവും സ്റ്റേജ് ഷോയും സംഘടിപ്പിക്കുംഎന്ന് പറഞ്ഞുകൊണ്ട് നോട്ടീസ് വിതരണം നടത്തിയാണ് ഭാരവാഹികൾ പണം പിരിച്ചത്.
സിനിമ നടൻ ബിജുക്കുട്ടൻ ഉദ് ഘാടനം നടത്തുമെന്ന് പറഞ്ഞ പരിപാടിയിൽ സിനിമാതാരങ്ങളെ നേരിട്ടു കാണാം എന്ന പ്രതീക്ഷയിലാണ് പലരും പണം നൽകിയത്. എന്നാൽ പറഞ്ഞ തിയതി കഴിഞ്ഞിട്ടും പരിപാടി നടന്നില്ല. കലാപരിപാടികൾ കാണാൻ കാത്തിരുന്നവർക്ക് പിന്നീടാണ് തങ്ങൾ കബളിപ്പിക്കപ്പെട്ടു എന്നു മനസിലാക്കിയത് എന്നുമാണ് ഇതുസംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകൾ.
എന്നാൽഇങ്ങനെ ഒരു വാർത്തയുടെ സത്യാവസ്ഥ അറിയുന്നതിനായി മലയാളിവർത്ത നടത്തിയ അനേഷണത്തിൽ ഈ തട്ടിപ്പിനെ കുറിച്ച് യാതൊരു പരാതിയും തങ്ങൾക്കു ലഭിച്ചിട്ടില്ലെന്നാണ് അഞ്ചൽ പോലിസിന്റെ പ്രതികരണം. പഞ്ചായത്തിലും ഇത്തരത്തിൽ ഒരു പരിപാടി സംഘടിപ്പിക്കുന്നതിനെ കുറിച്ചോ തട്ടിപ്പിനിരയായി എന്നതിനെ കുറിച്ചോ യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് പഞ്ചായത്ത് പ്രെസിഡന്റും ഞങ്ങളോട് പ്രതികരിച്ചു. വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ ഭാരവാഹി ദേവരാജനുമായി ഞങ്ങൾ ബന്ധപ്പെട്ടപ്പോൾ ഈ പരിപാടിയുടെ സംഘാടകൻ എന്ന പേരിൽ ഒരാൾ തന്നെ വിളിച്ചിരുന്നതായും നിശ്ചയിച്ച പരിപാടി ഉടൻ തന്നെ സംഘടിപ്പിക്കുമെന്നും സംഘാടകരിൽ ഒരാൾ ശ്രീചിത്ര മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായതിനാലാണ് പരിപാടി സംഘടിപ്പിക്കാൻ വൈകുന്നത് എന്നും പറഞ്ഞതായി അദ്ദേഹം മലയാളിവാർത്തയോട് പ്രതികരിച്ചു.
എന്നാൽ കലാഭവൻ മാണി ഫൗണ്ടേഷന്റെ പേരിൽ പണപ്പിരിവ് നടന്നതായും വഞ്ചിക്കപ്പെട്ടു എന്ന മനസിലാക്കിയ വ്യാപാരികൾ തന്നെ സസമീപിച്ചതായും അങ്ങനെ പ്രതിഷേധവുമായി തങ്ങൾ മുന്നോട്ടു വരികയായിരുന്നു എന്നും പ്രദേശത്തെ വ്യാപാരിയും പ്രാദേശിക മാദ്ധ്യമ പ്രവർത്തകനുമായ മൊയ്തു അഞ്ചൽ പ്രതികരിച്ചു.
https://www.facebook.com/Malayalivartha