അനസ്തേഷ്യ പോലും നൽകാതെ പെൺ ചേലാകർമ്മം ; സ്ത്രീയെ ലൈംഗീക അടിമയാക്കുന്ന ദുരാചാരം ഇങ്ങനെ ; കോടതി പരിഗണിക്കുമ്പോൾ ?
നമ്മുടെ ചുറ്റുമുള്ള അനാചാരങ്ങൾക്കെതിരെ ചെറുവിരൽ അനക്കേണ്ടതില്ലേ എന്ന ചോദ്യം ഉയരുകയാണ്. അതിനൊക്കെ മുൻപ് ചിന്തിക്കേണ്ടുന്ന വലിയ കാര്യം ഇതാണ്. പുതിയ ബെഞ്ച് പരിഗണിക്കുന്ന വിഷയങ്ങള്‍ കഴിഞ്ഞ ശേഷമാണ് ഈ വിഷയത്തിൽ ഒരു വിധി ഉണ്ടാകുന്നത്. മതപരമായ കാര്യങ്ങളില്‍ കോടതിക്ക് ഇടപെടാമോ , മുസ്ലീം സ്ത്രീകളുടെ പള്ളി പ്രവേശനം, ശബരിമലയില്‍ 10നും 50നും ഇടയില്‍ പ്രായമുള്ള യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചത്ദാ, വൂദി ബോറ സമുദായത്തിലെ സ്ത്രീകളുടെ ചേലാകര്‍മ്മം, സമുദായത്തിന് പുറത്ത് വിവാഹം ചെയ്ത പാഴ്‌സി സ്ത്രീകളുടെ ആരാധനാലയങ്ങളിലെ പ്രവേശനം. ഈ വിഷയങ്ങളിൽ കേരളം ഗൗരവകരമായി ചിന്തിക്കേണ്ടുന്ന വിഷയം ദാവൂദി ബോറ സമുദായത്തിൽ ഇപ്പോഴും നടന്നു വരുന്ന സ്ത്രീകളുടെ ചേലാകര്‍മ്മം. പ്രസവിച്ച് ഉടനെയും ഏഴാം ദിവസം മുതൽ ചേലാകർമ്മം ചെയ്തുവരാറുണ്ട്. യോനിയിലെ അഗ്രചർമം മുറിച്ചുമാറ്റുന്നത് അനസ്‌തേഷ്യ പോലും നൽകാതെയാണ്. മുറിച്ചു മാറ്റി കഴിഞ്ഞാൽ മരവിപ്പ് അനുഭവപ്പെടും. സ്ത്രീയെ ലൈംഗിക അടിമയാക്കുള്ള മതതന്ത്രമായിട്ടാണ് ഇതിനെ കണക്കാക്കുന്നത്. പുരാതനകാലത്ത് കേരളത്തിലും ഈ കർമ്മം അനുഷ്ഠിച്ചിരുന്നതായി പറയപ്പെടുന്നു. എന്നാൽ പെൺകുട്ടികളെ വേദനിപ്പിക്കുന്ന ഒരു ആചാരമായി ഇത് നിലനിൽക്കുകയാണ് എന്ന കാര്യത്തിൽ എതിരഭിപ്രയമില്ല.
സ്ത്രീകളുടെ ചേലാകര്‍മ്മം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പരാതികൾ സമര്‍പ്പിച്ചിരുന്നു. ഇപ്പോള്‍ നാല് മന്ത്രാലയങ്ങൾക്ക് നോട്ടീസ് അയച്ചിരിക്കുകയാണ് കോടതി. ക്രൂരവും പൈശാചികവുമായ ഈ കൃത്യം പെണ്‍കുട്ടികളുടെ സുരക്ഷയെയും സ്വകാര്യതയെയും ശാരീരിക അവകാശങ്ങളെയും അശേഷം നശിപ്പിക്കുന്നതാണെന്ന് കോടതി വിലയിരുത്തിയിരുന്നു. മുംബയിൽ സ്ത്രീകൾക്കിടയിൽ ചേലാകർമ്മം നടക്കുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ കോടതി കേന്ദ്ര ഗവൺമെന്റിന് നോട്ടീസ് അയച്ചിരുന്നു. സ്ത്രീകള്‍ക്ക് നേരെയുള്ള വിവേചനപൂര്‍ണമായ നടപടിയായും മനുഷ്യാവകശാല ലംഘനം ആയും ആണ് ഇതിനെ വിലയിരുത്തുന്നത്. പെൺ ചേലാകർമ്മം കടുത്ത ദുരാചാരമായിട്ടാണ് കണക്കാക്കുന്നത്. ഇതിന്നെതിരെ കോടതി എന്ത് നടപടി സ്വീകരിക്കുമെന്ന് അറിയാം.
https://www.facebook.com/Malayalivartha