Widgets Magazine
09
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അർജുൻ ആയങ്കിക്കെതിരെ നടപടി എടുത്തോട്ടെയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ...ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്ന് പിണറായി..


അർജുൻ ആയങ്കി എടപ്പാളിൽ.. റസ്റ്ററന്റിൽ ചായയും ഭക്ഷണവും കഴിച്ചതിന്റെ ദൃശ്യങ്ങൾ.. 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു..നെട്ടോട്ടമോടി കേരള പോലീസ്..പിടികിട്ടിയില്ല..


ഡൊൾഫിൻ ചുഴലിക്കാറ്റ് ജപ്പാന്റെ ഒക്കിനാവയിൽ ആഞ്ഞടിച്ചു..തുറമുഖങ്ങൾ അടച്ചുപൂട്ടി ചൈന..വിമാനങ്ങൾ കൂട്ടത്തോടെ റദ്ധാക്കി..അതിശക്തമായ മഴ പെയ്യാൻ സാധ്യത..


പാക് ചാര സുന്ദരിയെ കണ്ട് മയങ്ങി.. രാജ്യസുരക്ഷയെ ബാധിക്കുന്ന അതീവ രഹസ്യവിവരങ്ങൾ ചോർത്തി..ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്‌തു..


ചുമ്മാ കേറി വെടിവെയ്ക്കാൻ ഒക്കുമോ?! ആയങ്കിയുടെ വെല്ലുവിളിക്ക് ചിരിച്ചുകൊണ്ട് ചെന്നിത്തലയുടെ മറുപടി: അർജുൻ ആയങ്കിയുമായി ബന്ധമുള്ള എട്ടുപേർ കരുതൽ തടങ്കലിൽ...

എന്റെ അനിയൻ അവന്റെ വലതു കൈ നഷ്ടപ്പെട്ടതറിയാതെ, പെങ്ങൾ ഈ ലോകത്തോട് വിട പറഞ്ഞതറിയാതെ, അവസാനമായി അനിയത്തിയുടെ മുഖമൊന്ന് കാണാൻ പോലും കഴിയാതെ ഐ.സി.യു-വിൽ ജീവന് വേണ്ടി മല്ലിടുന്നു; മകളുടെ പിളർന്ന ശിരസ്സ് കൂട്ടിപ്പിടിച്ച് തന്റെ മടിയിൽ കിടത്തി കരയുന്ന വാപ്പ, ചീറി പായുന്ന ഓരോ വാഹനങ്ങൾക്കും മുന്നിൽ ഒരു യാചകനെന്നോളം കൈ നീട്ടി സഹായത്തിനായി അപേക്ഷിക്കുന്നു; ഹൃദയം തൊടും ഒരു കുറിപ്പ്

20 NOVEMBER 2019 04:56 PM IST
മലയാളി വാര്‍ത്ത

ആലപ്പുഴ, നങ്ങ്യാര്‍കുളങ്ങരയിലുണ്ടായ വാഹനാപകടം തകര്‍ത്തത് ഒരു കുടുംബത്തിന്റെ പ്രതീക്ഷയും സ്വപ്നങ്ങളും. കരുനാഗപ്പള്ളിയിലെ രാഷ്ട്രീയ, സാമൂഹിക, ജീവകാരുണ്യ മേഖലകളിലെ സജീവ സാന്നിധ്യമായ നജീബ് മണ്ണേലിനെയും കുടുംബത്തിനും തകർന്നത് ഒരുപാട് സ്വപ്നങ്ങളാണ്. നജീബും കുടുംബവും എറണാകുളത്തെ ആശുപത്രിയില്‍നിന്ന് വീട്ടിലേക്കു മടങ്ങും വഴിയായിരുന്നു അപകടം.

തിരുവനന്തപുരത്തുനിന്നു കോഴിക്കോട്ടേക്കു പോകുകയായിരുന്ന കെഎസ്‌ആര്‍ടിസി ബസ് ഇവരുടെ കാറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ നജീബിന്റെ മകള്‍ ഫാത്തിമ മരിച്ചു. ഭാര്യയും മകനും പരുക്കുകളോടെ എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ക്കെതിരെയും അധികൃതര്‍ക്കെതിരെയും ഗുരുതര ആരോപണം ഉന്നയിച്ച്‌ നജീബിന്റെ സഹോദരപുത്രന്‍ സമൂഹമാധ്യമത്തിലെഴുതിയ കുറിപ്പ് വൈറലാകുകയാണ്.

ഫേസ്ബുക് കുറിപ്പ് ഇങ്ങനെ;

ഇനിയുമൊരു ഫാത്തിമ നജീബ് മണ്ണേൽ ആവർത്തിക്കാതിരിക്കട്ടെ!!! പല ഹാഷ് ടാഗുകളും ഇട്ടിട്ടുണ്ടെങ്കിലും എന്റെ പെങ്ങളുടെ പേരിൽ ഇടേണ്ടിവരുമെന്നു ജീവിതത്തിൽ ഒരിക്കലും വിചാരിച്ചിട്ടില്ല. എന്റെ പൊന്നുമോൾ മരിച്ചതല്ല, അവളെ ആ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർ, അനിൽ കുമാർ, കൊന്നതാണ്. എന്റെ അനിയൻ അവന്റെ വലതു കൈ നഷ്ടപ്പെട്ടതറിയാതെ, പെങ്ങൾ ഈ ലോകത്തോട് വിട പറഞ്ഞതറിയാതെ, അവസാനമായി അനിയത്തിയുടെ മുഖമൊന്ന് കാണാൻ പോലും കഴിയാതെ ഐ.സി.യു-വിൽ ജീവന് വേണ്ടി മല്ലിടുന്നു.

മകളുടെ പിളർന്ന ശിരസ്സ് കൂട്ടിപ്പിടിച്ച് തന്റെ മടിയിൽ കിടത്തി കരയുന്ന വാപ്പ. മകൾ മരിച്ചത് ഉമ്മായെ അറിയിക്കാതെ ജീവന്റെ തുടിപ്പ് മകനിൽ ബാക്കിയുണ്ടെന്ന് ഉറപ്പ് വരുത്തിയ വാപ്പ റോഡിലൂടെ ചീറി പായുന്ന ഓരോ വാഹനങ്ങൾക്കും മുന്നിൽ ഒരു യാചകനെന്നോളം കൈ നീട്ടി സഹായത്തിനായി അപേക്ഷിക്കുന്നു. കൂടെ കിടന്നുറങ്ങിയ മോൾ മരിച്ചതറിയാതെ നിലവിളിക്കുന്ന ഉമ്മയും.

ഇതൊക്കെ എങ്ങനെ സംഭവിച്ചു??? ഇതിനൊക്കെ ആരാണ് ഉത്തരവാദി???

റോഡില്ലാതെ റോഡ് ടാക്സ് വാങ്ങുന്ന ഏക സംസ്ഥാനം കേരളം മാത്രമാണ്. ഹെൽമെറ്റ് വെക്കാതെ പോകുന്ന ബൈക്കുകാരെ പിടിക്കാൻ ഇവിടെ നിയമമുണ്ട്, നിയമ പാലകരുണ്ട്. പക്ഷെ ഈ കെ.എസ്.ആർ.ടി.സി ബസിനൊരു കടിഞ്ഞാണിടാൻ ഇവിടെ ഒരു നിയമമോ, നിയമ പാലകരോ ഇല്ല.

നങ്യാർകുളങ്ങര അപകടം (11/11/2019) നടന്നതെങ്ങനെ???

എന്റെ അനിയൻ അലി 70kmph മുകളിൽ സ്പീഡിൽ വണ്ടി ഓടിച്ച് ഞാൻ കണ്ടിട്ടില്ല. അന്നത്തെ ദിവസം ഹരിപ്പാട് കഴിഞ്ഞുള്ള ഭാഗത്ത് റോഡ് മോശമായത് കൊണ്ട് അലി 40-50 കിലോമീറ്ററിനു മുകളിൽ സ്പീഡിൽ കേറിയിട്ടില്ല. പതുക്കെ പോയതിന് അവനെ വണ്ടിയിൽ വെച്ച് അവന്റെ വാപ്പ (എന്റെ കൊച്ചാപ്പ) ചോദിച്ചിരുന്നു. അപ്പോൾ അവന്റെ മറുപടി "റോഡ് മോശമല്ലേ വാപ്പിച്ച, നമുക്ക് പതുക്കെ പോകാം, വാപ്പിച്ചാക്ക് വയ്യാതെയും ഇരിക്കുവല്ലേ??? (ഒരു മാസം മുമ്പ് കൊച്ചാപ്പാക്ക് ആഞ്ചിയോപ്ലാസ്റ്റ് ചെയ്തതിന്റെ ചെക്കപ്പിന് പോയി മടങ്ങുന്ന വഴിയാണ് അപകടം). ഇത്രയൊക്കെ സൂക്ഷ്മതയോടെ വന്നിട്ടും ഈ വണ്ടി എങ്ങനെ അപകടത്തിൽ പെട്ടു???

അലിയുടെ കാറിൽ ഇടിച്ച കെ.എസ്.ആർ.ടി.സി ബസ്സ് (KL-15-A-1996) സൂപ്പർ ഡീലക്സ് എയർ ബസ് കണ്ടൈനർ ലോറിയെ അമിത വേഗത്തിൽ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട് കാറിൽ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട് തന്റെ നേർക്ക് പാഞ്ഞു വരുന്ന ബസ്സിനെ കണ്ട് അലി തന്റെ വാഹനം പരമാവധി റോഡിൽ നിന്നും ഇറക്കിയിട്ടും

കാറിന്റെ ഒരു വശം മുഴുവനായി തകർത്ത് ബസ്സ് വീണ്ടും മുന്നോട്ട് പാഞ്ഞൂ. എന്താണ് സംഭവിച്ചതെന്ന് ബസ്സിലെ യാത്രക്കാർ അറിയുമ്പോഴേക്കും ബസ്സ് റോങ്ങ് സൈഡ് കേറി അര കിലോണീറ്ററോളം പിന്നിട്ടിരുന്നു. തുടർന്നുണ്ടായ ഗതാഗത തടസ്സം മൂലം ബസ്സ് ഹെഡ് ലൈറ്റ് പോലും ഓഫ് ആക്കാതെ ബസ്സ് വഴിയിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. അതിനാൽ ഡ്രൈവർ മദ്യപിച്ചിരുന്നു എന്ന യാത്രക്കാരുടെ വെളിപ്പെടുത്തൽ ഒരു ചോദ്യ ചിഹ്നമായി നിൽക്കുകയാണ്. ദിവസങ്ങൾക്ക് ശേഷം പോലീസ് സ്റ്റേഷനിൽ ഹാജരായ ഡ്രൈവറെ മതിയായ തെളിവുകളില്ലെന്ന സ്ഥിരം പല്ലവി പറഞ്ഞു സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

ഇവിടെ ആർക്ക് എന്താണ് നഷ്ടം??? ഈ ബസ്സ് ലക്ഷ്യ സ്ഥാനത്തു എത്തുന്നതിന് വേണ്ടിയുള്ള മരണ പാച്ചിലിൽ ലാഭിച്ചേക്കാവുന്ന ഇരുപതോ മുപ്പതോ മിനുട്ടിന് വേണ്ടി ഒരു കുടുംബത്തിന്റെ ഇരുപത് വർഷത്തെ സ്വപ്നങ്ങളും പ്രതീക്ഷകളുമാണ് റോഡിൽ പൊലിഞ്ഞത്.

പ്രതിദിനം കേരളത്തിൽ അങ്ങോളം ഇങ്ങോളം ശരാശരി ഒരാളെങ്കിലും KSRTC ഡ്രൈവരന്മാരുടെ ധാർഷ്ട്യത്തിന്റെ മുന്നിൽ ഇരയാകുന്നു. അഥവാ രക്ഷപ്പെട്ടാൽ വൈകല്യമുള്ള ഒരു ശരീരവുമായി ജീവിതം തള്ളി നീക്കാൻ വിധിക്കപ്പെടുന്നു.

ഇനിയും എത്ര ജീവനുകൾ റോഡിൽ പൊലിഞ്ഞാലാണ് അധികൃതർ കണ്ണ് തുറക്കുക??? കെഎസ്ആർടിസിക്ക് ആര് മൂക്ക് കയറിടും??? കെഎസ്ആര്‍ടിസി ബസ്സുകൾ ഇടിച്ച് മരണ സംഖ്യ എത്ര തന്നെ കൂടിയാലും ചുരുങ്ങിയ കാലത്തേക്കുള്ള സസ്പെൻഷൻ എന്ന പ്രഹസനം എന്നവസാനിക്കും??? സസ്പെൻഷൻ കഴിഞ്ഞാൽ ആ കാലയളവിലെ ശമ്പളം ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ നൽകി തിരിച്ചെടുക്കുന്നു. കെഎസ്ആര്‍ടിസി ബസ്സ് ഡ്രൈവറന്മാർക്ക് കൊലയാളികളാകാൻ ഇതിൽ കൂടുതൽ എന്താണ് വേണ്ടത്???

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിരുദധാരികള്‍ക്ക് മുന്നില്‍ ഗവേഷണ മേഖലയില്‍ വമ്പന്‍ അവസരങ്ങളുണ്ടെന്ന് പ്രധാനമന്ത്രി  (5 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ നടപടിയെടുക്കണമെങ്കില്‍ നടപടിയെടുത്തോട്ടെ; ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്ന് പ്രതിപക്ഷ നേതാവ്  (5 hours ago)

ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട് രഹസ്യമായി ഫോട്ടോകളും വീഡയോകളും പകര്‍ത്തും; സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് യുവാക്കളില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത് യുവതി  (6 hours ago)

വല്ല പണിക്കും പോയി കുടുംബം പോറ്റാന്‍ നോക്കൂ എന്ന് സീമ ജി നായര്‍  (7 hours ago)

ഔദ്യോഗിക വാഹനം എത്താത്തതിനാല്‍ സുരേഷ് ഗോപിയുടെ യാത്ര വീണ്ടും ഓട്ടോറിക്ഷയില്‍  (7 hours ago)

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് കാണിച്ച അനാദരവില്‍ പയ്യന്നൂര്‍ തഹസില്‍ദാറെ സസ്‌പെന്‍ഡുചെയ്യും  (8 hours ago)

പോക്‌സോ കേസ് പ്രതി കുപ്രസിദ്ധ ഗുണ്ട സാഗേഷ് കുമ്പാളി അറസ്റ്റില്‍  (8 hours ago)

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്ച്ച; ലോ ആന്റ് ഓർഡർ ടീസർ എത്തി!!!  (10 hours ago)

മോട്ടോ പാഡ് 70 ഗ്രൂവ് ടാബ്ലെറ്റ് വില്പന ആരംഭിച്ചു; വില 32,999 രൂപ മുതൽ  (10 hours ago)

നടപടി എടുത്തോട്ടെയെന്ന് പിണറായി വിജയൻ;  (10 hours ago)

ടെക്നോപാര്‍ക്കില്‍ ഫുട്ബോള്‍ ടൂര്‍ണമെന്‍റിന് തുടക്കമായി...  (10 hours ago)

പ്രവാസം അവസാനിപ്പിച്ചു നാട്ടിലേയ്ക്ക് മടങ്ങിയ നവയുഗം നേതാവ് ലാലു ശക്തികുളങ്ങര ഹൃദയാഘാതം മൂലം അന്തരിച്ചു...  (10 hours ago)

Arjun-Ayanki എടപ്പാളിലെ റസ്റ്ററന്റിലെത്തി അർജുൻ ആയങ്കി  (10 hours ago)

തുറമുഖങ്ങൾ അടച്ചുപൂട്ടി ചൈന  (10 hours ago)

കുടുംബങ്ങൾ റോഡിലും സ്റ്റേഷനിലും; കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ കാര്യക്ഷമമല്ലെന്ന് പരാതി...  (10 hours ago)

Malayali Vartha Recommends