സി.പി.എം പ്രവര്‍ത്തകരായ അലന്‍ ഷുഹൈബിനേയും താഹ ഫസലിനേയും മാവോയിസ്റ്റ് ബന്ധമാരോപിച്ച് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തില്‍ തിരുത്തലുണ്ടാകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്; ദേശാഭിമാനി ദിനപത്രത്തിലെഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ പരാമര്‍ശം.
കോഴിക്കോട് പന്തീരാങ്കാവില്‍ സി.പി.എം പ്രവര്‍ത്തകരായ അലന്‍ ഷുഹൈബിനേയും താഹ ഫസലിനേയും മാവോയിസ്റ്റ് ബന്ധമാരോപിച്ച് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തില്‍ തിരുത്തലുണ്ടാകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ദേശാഭിമാനി ദിനപത്രത്തിലെഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ പരാമര്‍ശം. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമല്ല കേസില്‍ യു.എ.പി.എ ചുമത്തിയതെന്ന് കോടിയേരി ലേഖനത്തില്‍ വ്യക്തമാക്കുന്നു.
'നേരത്തെ ചിലര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയത് സര്‍ക്കാര്‍ പുനഃപരിശോധിച്ചിരുന്നു. നിയമപരമായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് യു.എ.പി.എ ചുമത്തിയത്. യു.എ.പി.എ കരിനിയമമാണെന്ന സി.പി.എം നിലപാടില്‍ മാറ്റമില്ല. തീവ്ര ആശയമുള്ളവര്‍ സി.പി.എം ഉള്‍പ്പടെയുള്ള പാര്‍ട്ടികളില്‍ ചേക്കേറിയിട്ടുണ്ട്. ആശയവ്യതിയാനമുള്ളവരെ തിരിച്ച് കൊണ്ടു വരാനുള്ള ശ്രമങ്ങള്‍ തുടരും'- കോടിയേരി ലേഖനത്തില്‍ വ്യക്തമാക്കുന്നു.
നിരോധിക്കപ്പെട്ട മാവോവാദ സംഘടന പ്രസിദ്ധീകരിച്ച പുസ്തകവും ലഘുലേഖകളും ഇവരിൽ നിന്ന് കണ്ടെടുത്തുവെന്ന്ചൂണ്ടിക്കാട്ടി നവംബർ ഒന്നിനാണ് യുവാക്കളെ പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസ് ഡയറി പൊലീസ് കഴിഞ്ഞ ദിവസം ഹൈകോടതിക്ക് കൈമാറിയിരുന്നു.കേസിൽ അന്വേഷണം നടക്കുകയാണെന്നും ഇവർക്കൊപ്പമുണ്ടായിരുന്ന മൂന്നാമത്തെയാൾ നിരവധി യു.എ.പി.എ കേസുകളിൽ യു.എ.പി.എ കേസുകളിൽ പ്രതിയാണെ ന്നും സർക്കാർ ഹൈകോടതിയെ അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha