Widgets Magazine
20
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുടിക്കാൻ വെള്ളം ചോദിച്ചു വീട്ടിലെത്തിയ യുവാവ് എട്ടാം ക്ലാസ് വിദ്യാർഥിനിയെ പീഡനത്തിനിരയാക്കി മുങ്ങാൻ നോക്കിയത് കോഴിക്കോടിന്; കൈയിൽ പണമില്ലാതെ അലഞ്ഞുനടന്ന പ്രതി കാഞ്ഞിരപ്പള്ളിയിൽ തിരിച്ചെത്തിയതോടെ പോലീസ് പിടിയിലായി: പെൺകുട്ടി ശബ്ദമുണ്ടാക്കാതിരിക്കാൻ വായ പൊത്തി ഭീഷണിപ്പെടുത്തിയെന്ന് കുറ്റസമ്മതം; സ്ഥിര മദ്യപാനിയായ 25കാരനെക്കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന മൊഴികൾ

09 DECEMBER 2019 03:54 PM IST
മലയാളി വാര്‍ത്ത

കുടിക്കാൻ വെള്ളം ചോദിച്ചു വീട്ടിലെത്തിയ യുവാവ് എട്ടാം ക്ലാസ് വിദ്യാർഥിനിയെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ പ്രതി അരുൺ സുരേഷ് സംഭവത്തിന് ശേഷം പോലീസ് തിരയുന്നതറിഞ്ഞ് കോഴിക്കോടിന് പോകാൻ ശ്രമിച്ചതായി റിപ്പോർട്ടുകൾ. കൈയിൽ പണമില്ലാത്തതിനാൽ വെള്ളിയാഴ്ച രാത്രി കാഞ്ഞിരപ്പള്ളിയിൽ തിരിച്ചെത്തിയ പ്രതിയെ ആനക്കല്ലിൽ വച്ചായിരുന്നു പിടികൂടിയത്. കാഞ്ഞിരപ്പള്ളിക്ക് സമീപമുള്ള പ്രദേശത്തെ വീട്ടില്‍ വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെയാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. മുൻകൂട്ടി ആസൂത്രണം ചെയ്തായിരുന്നു എട്ടാം ക്ലാസുകാരിക്ക് നേരെ പീഡനം നടന്നത്. 

വീടിനു സമീപത്തെ കടയിലും കവലയിലുമായി തങ്ങി പരിസരവും സാഹചര്യങ്ങളും പ്രതി നിരീക്ഷിച്ചു. പെൺകുട്ടിയും വീട്ടുകാരും അരുണിനെ പലപ്പോഴും പരിസരങ്ങളിൽ കണ്ടിട്ടുണ്ട്. ഈ പരിചയം മുതലെടുത്താണ് ഇയാൾ പെൺകുട്ടി തനിച്ചായ സമയം നോക്കി വെള്ളം ചോദിച്ച് വീട്ടിൽ കയറിയത്. പെൺകുട്ടി ശബ്ദമുണ്ടാക്കാതിരിക്കാൻ വായ പൊത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പ്രതി സമ്മതിച്ചു.

പീഡിപ്പിച്ചതിന് ശേഷം കാഞ്ഞിരപ്പള്ളിയിലും പരിസരങ്ങളിലും ബൈക്കിൽ കറങ്ങി നടന്ന അരുൺ പിന്നീട് ബസിൽ കയറി തൊടുപുഴയിലെത്തിയെന്നും പൊലീസ് കണ്ടെത്തി. അപ്പോഴേക്കും‍ നവമാധ്യമങ്ങളിലൂടെ അരുണിന്റെ ഫോട്ടോ സഹിതം സംഭവം പ്രചരിച്ചിരുന്നു. പെൺകുട്ടിയെ മർദിച്ചതിനാണ് പൊലീസ് കേസ് എടുത്തിരിക്കുന്നതെന്നു പറഞ്ഞ് പലരെയും തെറ്റിദ്ധരിപ്പിക്കാനും അരുൺ ശ്രമിച്ചതായി പൊലീസ് പറഞ്ഞു.സ്കൂളിൽ നിന്നു തിരിച്ചു വന്ന സമയത്തായിരുന്നു പെൺകുട്ടിക്കു നേരെ ആക്രമണമുണ്ടായത്. അമ്മയും മൂത്ത സഹോദരനും ജോലിക്കു പോയിരുന്നു. മറ്റൊരു സഹോദരൻ സ്കൂളിൽ നിന്നു തിരിച്ചു വന്നിരുന്നില്ല. ഈ സമയം കരുതിക്കൂട്ടിയാണ് പ്രതി വീട്ടിലേയ്ക്ക് കയറിയത്.

കുട്ടിയെ മുന്‍പ് വഴിയില്‍ വച്ച്‌ പ്രതി കണ്ടിരുന്നു. കുട്ടിയുടെ മൂത്ത സഹോദരനുമായി പരിചയം സമ്പാദിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം കൃത്യം നടത്തുന്നതിന് വേണ്ടിയാണ് പ്രതി ചെയ്തതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. 2017 ല്‍ കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ മോഷണ കേസിലെ പ്രതിയാണ് അരുണ്‍ സുരേഷ്. പിന്നീട് പലതവണ മദ്യപിച്ച്‌ വാഹനമോടിച്ച കേസുകളിലും പ്രതി ഉള്‍പ്പെട്ടിട്ടുണ്ട്. സ്ഥിരം മദ്യത്തിന് അടിമയായിരുന്നു പ്രതിയെന്ന് പൊലീസ് പറയുന്നു. കെട്ടിട നിര്‍മ്മാണതൊഴിലാളിയായും മൈക്ക് സെറ്റ് ഓപ്പറേറ്ററായും തൊഴില്‍ ചെയ്തു വരുന്നു. ഒന്നര വര്‍ഷം മുമ്പ് വിവാഹിതനായി. ഭാര്യ ഇപ്പോള്‍ ഗര്‍ഭിണിയാണെന്നും പൊലീസ് പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു  (2 hours ago)

ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം  (2 hours ago)

മദ്യലഹരിയില്‍ അനന്തരവന്റെ അടിയേറ്റ് അമ്മാവന്‍ മരിച്ചു  (3 hours ago)

തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 22 മരണം  (3 hours ago)

വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞതിനെ കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് കെ സി വേണുഗോപാല്‍  (3 hours ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടി പൊലീസിനു മുന്നില്‍ ഉടന്‍ ഹാജരാകാന്‍ സാധിക്കില്ലെന്ന് ഭര്‍ത്താവ്  (3 hours ago)

ഇറാന്‍ യുഎസ് ചര്‍ച്ച ഇന്ന് നടന്നേക്കുമെന്ന് സൂചന; യുഎസ് പ്രതിനിധി സംഘം ഇസ്ലാമാബാദില്‍ എത്തുമെന്ന് ട്രംപ്  (4 hours ago)

തിരുവനന്തപുരം നെട്ടയം മലമുകളില്‍ ബിജെപി പ്രവര്‍ത്തകരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം  (4 hours ago)

19കാരനെ കൊന്ന് ലഗേജ് ബാഗിലാക്കി ഉപേക്ഷിച്ച സംഭവത്തില്‍ ബന്ധു പിടിയില്‍  (4 hours ago)

പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തി വെക്കാന്‍ ഉത്തരവിട്ട് കളക്ടര്‍  (4 hours ago)

ഓപ്പറേഷന്‍ ഡിഹണ്ട്; നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടി; വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 39 കേസുകള്‍ രജിസ  (10 hours ago)

വയനാട്ടില്‍ സര്‍ക്കാര്‍ കാപട്യം കാണിച്ചു; നിര്‍മ്മിച്ച വീടുകളില്‍ ചോര്‍ച്ചയാണ്. ചോര്‍ച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല. അത് മന്ത്രിയുടെ ജോലിയല്ല; പൊട്ടിത്തെറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (10 hours ago)

വനിതാസംവരണത്തിന്റെ മറവില്‍ ശുദ്ധ തട്ടിപ്പ്; രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള മണ്ഡലവിഭജനം ആയിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം; ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (10 hours ago)

രാത്രി കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം; ഭക്ഷ്യവിഷ ബാധയെന്ന് കരുതി...!!! പിന്നാലെ ഒരു കുട്ടി മരിച്ചു; തൃശ്ശൂരിൽ എട്ട് വയസ്സുകാരന് പാമ്പുകടിയേറ്റ് ദാരുണാന്ത്യം; കുട്ടികൾ കിടന്ന മുറിയിലെ തലയണയ്ക്കടിയിൽ നിന്ന  (11 hours ago)

വേനലവധിക്കാലമാണെങ്കിൽ സ്‌കൂളിന്റെ പ്രവർത്തനം തടസ്സമില്ലാതെ മുന്നോട്ടു കൊണ്ടു പോകേണ്ടതുണ്ട്; മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജി.എൽ.പി. സ്‌കൂളിൽ ആവശ്യമായ അധ്യാപകരെ അടിയന്തിരമായി താൽക്കാലികമായി നിയമിക്കുന്  (11 hours ago)

Malayali Vartha Recommends