ആരോഗ്യവകുപ്പിന്റെ ഇടപെടൽ വീണ്ടും.. കേരളത്തെ നടുക്കിയദുരന്തത്തിൽ കോയമ്പത്തൂരിലേക്ക് 20 ആംബുലൻസുകൾ ; അവിനാശിയിലേക്കു അയയ്ക്കുന്നത് പത്ത് കനിവ് 108 ആമ്പുലന്‍സുകളും പത്ത് മറ്റ് ആമ്പുലന്‍സുകളും ; കേരളത്തിന് സാന്ത്വനമായി ഷൈലജടീച്ചറുടെ നിർണായക ഇടപെടൽ
കോയമ്പത്തൂര്‍ അവിനാശിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റവരേയും മൃതദേഹങ്ങളും കൊണ്ടുവരാന്‍ 20 ആമ്പുലന്‍സുകള്‍ അയച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ. . പത്ത് കനിവ് 108 ആമ്പുലന്‍സുകളും പത്ത് മറ്റ് ആമ്പുലന്‍സുകളുമാണ് അയയ്ക്കുന്നത്. പരിക്കേറ്റവരെ കേരളത്തിലെത്തിച്ച് ചികിത്സിക്കാനാണ് ശ്രമിക്കുന്നത് എന്നും ടീച്ചർ പറഞ്ഞു.കേരളത്തിന്റെ ആരോഗ്യ രംഗത് ഏതു അടിയന്തര സാഹചര്യത്തിലും നിർണായക ഇടപെടൽ നടത്തി മാതൃകയാവുകയാണ് കെ കെ ഷൈലജടീച്ചർ.
കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിനും, ശരിയായ രീതിയിൽ ഇടപെടുന്നതിലും, ജനങ്ങൾക്ക് വ്യക്തമായ നിർദ്ദേശങ്ങൾ നൽകുന്നതിലും വ്യത്യസ്ത നിലപാടുമായി മുന്നോട്ടു പോകുന്ന ശൈലജ ടീച്ചർ സോഷ്യൽ മീഡിയയിലടക്കം തന്റെ നിർദേശമോ സഹായമോ ആവശ്യമായി വരുന്നവർക്ക് മറുപടിയും ആശ്വാസവാക്കുകളും അതിനുപുറമെ കൃത്യമായ ഇടപെടലുകളും നടത്തി എന്നും മാതൃകയാവുന്നു വ്യക്തിയാണ്. ഇപ്പോൾ കോയമ്പത്തൂര്‍ അവിനാശിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റവരേയും മൃതദേഹങ്ങളും കേരളത്തിലേക്ക് കൊണ്ടുവരുന്നതിനായി ആംബുലൻശുക്ള അയച്ചു വീണ്ടും തന്റെ കടമ നിര്വഹിച്ചിരിക്കുകയാണ് കേരളത്തിന്റെ ആരോഗ്യമന്ത്രി.
കോയമ്പത്തൂർ അവിനാശിയിൽ കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.വല്ലാർപാടം ടെർമിനലിൽ നിന്നും ടൈല്‍ നിറച്ച കണ്ടെയിനറുമായി പോകുകന്നതിനിടെയാണ് ലോറി അപകടത്തില്‍പ്പെട്ടത്. കോയമ്പത്തൂർ–സേലം ബൈപ്പാസിൽ മുന്‍വശത്തെ ടയർ പൊട്ടിയ കണ്ടെയ്നർ ലോറി, റോഡിന് ഇടയ്ക്കുള്ള ഡിവൈഡർ മറികടന്ന് മറുഭാഗത്ത് വൺവേയില്‍ പോകുകയായിരുന്ന കെഎസ്ആർടിസി ബസിലേക്ക് വന്നിടിച്ചുകയറുകയായിരുന്നു. ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് വരുകയായിരുന്ന KL 15 A 282 നമ്പർ ബാംഗ്ലൂർ– എറണാകുളം ബസാണ് അപകടത്തിൽപ്പെട്ടത്.
https://www.facebook.com/Malayalivartha