അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ നിലപാടുകള്‍ അടിച്ചേൽപ്പിക്കരുത്; അത് മറ്റൊരു തീവ്രവാദമാണ്; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ നിലപാടുകള്‍ ആരെയും അടിച്ചേല്‍പ്പിക്കരുതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അത്തരം രീതികൾ മറ്റൊരുതരം ഭീകരവാദമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . പൗരത്വ നിയമ ഭേദഗതിക്കെതിരായി ഷഹീന്‍ബാഗില്‍ സമരം നടത്തുന്നവരെ പരോക്ഷമായി വിമര്‍ശിച്ച്‌കൊണ്ടാണ് ഗവര്‍ണര്‍ പ്രതികരിച്ചത്.
ആളുകള്‍ റോഡുകളില്‍ ഇരുന്നു സാധാരണ ജീവിതത്തെ തടസ്സപ്പെടുത്തുന്നത് മറ്റുള്ളവരെ തങ്ങളുടെ അഭിപ്രായം അടിച്ചേല്‍പ്പിക്കുന്നതിന് തുല്യമായതാണ് . തീവ്രവാദത്തിന്റെ മറ്റൊരു രൂപമാണിത്. അക്രമങ്ങള്‍ ഹിംസയുടെ രൂപത്തില്‍ മാത്രമല്ല പലരൂപങ്ങളിലും പ്രത്യക്ഷപ്പെടുമെന്നും അദ്ദേഹം വെളിപ്പെടുത്തി.
'നിങ്ങള്‍ എന്നെ കേള്‍ക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ ഞാന്‍ സാധാരണ ജീവിതത്തെ തടസ്സപ്പെടുത്തുമെന്നാണ് പറയുന്നത്. വിയോജിപ്പുകള്‍ ജനാധിപത്യത്തിന്റെ സത്തയാണ്. അതില്‍ പ്രശ്‌നമില്ല. എന്നാല്‍ അതിനെ എതിര്‍ക്കുന്നവരെ തടഞ്ഞ് നിര്‍ത്തുന്നത് തീവ്രവാദത്തിന്റെ മറ്റൊരു രൂപമാണ്' ആരിഫ് മുഹമ്മദ് ഖാന്‍ പറയുന്നു . ഭാരതീയ ഛത്ര സന്‍സദില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂരിലെ ചരിത്ര കോണ്‍ഗ്രസില്‍ അഭിപ്രായങ്ങള്‍ പറയാന്‍ തന്നെ അനുവദിച്ചില്ല. പരിപാടിയില്‍ ഉള്‍പ്പെടാത്ത ആളുകള്‍ പോലുംമൈക്കെടുത്ത് സംസാരിച്ചു. അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ തുടങ്ങിയപ്പോള്‍ വലിയ ബഹളം ഉണ്ടാക്കി. പരിപാടിക്ക് സമയക്രമം ഉണ്ടായിരുന്നതിനാല്‍ വേദി വിടാതെ വേറെ മാര്‍ഗം ഉണ്ടായിരുന്നില്ലെന്നും ഗവര്‍ണര്‍ പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha